-
Pages
-
Categories
-
Archives
Blogroll
Cartoon
Comedy
Magazines
- Ability
- Adversus
- Apollo Life
- Ayushveda
- BBC Good Food
- BC Magazine
- Beauty Magazine
- Business Today
- Candy
- China News
- Cinema Mangalam
- Congress Sandesh
- Cooks
- Cosmopolitan
- Dhanam Magazine
- Diabetic Gourmet
- DImdima Childrens Magazine
- Elle India
- EW
- Fabulous Foods
- Family Circle
- Femina
- Filipinas
- Frontline
- Glamour
- Good House Keeping
- Griha Lakshmi
- Health & Life Style
- Health Magazine
- Healthy Me
- Hello
- Hollywood Reporter
- In Style
- India Today
- Info Kairali
- Japanese Streets
- Kala Kaumudi
- Life Beat
- Magnamag Health
- Marie Claire
- Medical News Today
- Nana Film Weekly
- Natural Health
- Natural News
- Niyama Sameeksha
- OK Magazine
- Oprah Magazine
- Outlook India
- PCM Childrens Magazine
- People
- Prevention Magazine
- Preview
- Rachel Magazine
- Radius
- Real Living
- Remedy Life
- Rubberasia
- Sancharam
- Sassy Bella
- Screen India
- Shastra Keralam
- Soul Curry
- South China Morning Post
- Sportstar
- Star Health
- Stayfit
- The Week
- The Week UK
- Timeout
- Vouge
- Womans Health
- Womansera
- Your Familys Health
Malayalam Songs
- Aaro viral meetti
- Akale Akale
- Amma Mazhakkarinu Yesudas
- Arikil nee
- Bharathem
- Bhargavi Nilayem
- Devi Sree devi
- Edaya Kanyake
- Elam manjil
- Ennale nee oru
- Ente Swpnathin
- Gopangane Athmavile
- Gopika vasantham
- Harivarasanam Yesudas
- Idaya Kanyake 02
- Innale ente nenjile
- Kadalinakkare
- Kadhanam oru sagaram
- Kannum pooti uranguka
- Karayunno puzha
- Kattadichu
- Kuruthem Kettavan
- Manasa maine varu
- Manushyan Mathangale
- Mazha poi maranju
- Mizhi Azhaku
- Neela kurinjikal
- Neela nethrangal
- Omana thinkal kidavo
- Omana thinkalil
- Oru Jathi
- Oru vattam koodi
- Pattu padi
- Pennale
- Prabhatha gopura vathil
- Pramadha vanam veendum
- Puthen valakkare
- Rama Kadha Ganalayam
- Sagarame shanthamaku
- Samayamithapoorva sayannam
- Sree Vinayakam
- Tamil Kannalane Chithra
- Tamil Yedhedho Chithra
- Thayee Yesode Yesudas Classic
MANGLISH
- Gmail Malayalam
- Google Blog Search
- Google Image Search
- Google Language Tools
- Google Map Search
- Google News Search
- Google Translate
- Google Translater Kit
- Google Video Search
- Malayalam Google
- Malayalam Wiki
- MANGLISH
- Mulavukad Panchayath
- PDF Converter
- PDF on line Converter
- Print in PDF
- Start Blog
- Wikipedia
News
- Asia News Network
- Asianet
- Asiaone
- Asiasentinel
- BBC Learning English
- CNN
- Dailymail UK
- Desabhimani
- Economic Times
- Economic Times
- France24
- India Vision
- International Herald Tribune
- Kerala Kaumudi
- Keralam News
- Malayala Manorama
- Mangalam
- Mathru Bhoomi
- Mathru Bhoomi E-paper
- The Hindu
- Times of India
- Times of India
- World News
- World News
Personality
- A R Rehman
- A T Ummer
- Ashokan Kadha Parayumpol
- G Devarajan
- Jerry Amel Dev
- Johnson
- K Raghavan
- Kadha parayumbol 02
- Kadha Parayumpol 01
- Kannur Rajan
- Kolakuzhal Lohitha Das
- Lohitha Das
- M B Sreenivasan
- M G Radhakrishnan
- M K Arjunan
- M S Baburaj
- M S Viswanath
- Murali
- R K Shekhar
- Raveendran
- Salil Chowdhery
- Shyam
- Sreenivasan
- Sreenivasan Kadha parayumpol
- Vidhydharan
- Yesudas
Pravasi
Radio
Revolution
TV
- ACV TV
- Amritha TV
- Animal Planet
- Asianet
- AXN
- BBC News
- Cartoon Network
- CNN IBN Live
- CNN TV
- DD News
- Discovery Channel
- Drishyam TV
- Hallmark Movie Channel
- History Channel
- India Vision TV
- Jaihind TV
- Jeevan TV
- Kairali TV
- Malayalam TV
- Manorama TV
- National Geographic Channel
- NDTV
- Nick TV
- People TV
- POGO TV
- Reality TV
- Shalom TV
- Star World
- Sun TV
- TLC TV
- Travel
- We TV
- ZEE News
- Zee Television
-
RSS Feeds
-
Meta
Monthly Archives: June 2011
I LOVE YOU
I love you?…
Afrikaans – Ek het jou lief
Albanian – Te dua
Arabic – Ana behibak (to male); Ana behibek (to female)
Armenian – Yes kez sirumem
Bambara – M’bi fe
Bengali – Ami tomake bhalobashi (pronounced: Amee toe-ma-kee bhalo-bashee)
Belarusian – Ya tabe kahayu
Bisaya – Nahigugma ako kanimo
Bulgarian – Obicham te
Cambodian – Soro lahn nhee ah
Catalan – T’estimo
Cherokee – Tsi ge yu i
Cheyenne – Ne mohotatse
Chichewa – Ndimakukonda
Chinese – Cantonese – Ngo oiy ney a; Mandarin – Wo ai ni
Comanche – U kamakutu nu (pronounced oo-ka-ma-koo-too-nu)
Corsican – Ti tengu caru (to male)
Cree – Kisakihitin
Creol – Mi aime jou
Croatian – Volim te
Czech – Miluji te
Danish – Jeg Elsker Dig
Dutch – Ik hou van jou
Elvish – Amin mela lle (from The Lord of The Rings, by J.R.R. Tolkien)
Esperanto – Mi amas vin
Estonian – Ma armastan sind
Ethiopian – Afgreki’
Faroese – Eg elski teg
Farsi – Doset daram
Filipino – Mahal kita
Finnish – Mina rakastan sinua
French – Je t’aime, Je t’adore
Frisian – Ik hald fan dy
Gaelic – Ta gra agam ort
Georgian – Mikvarhar
German – Ich liebe dich
Greek – S’agapo
Gujarati – Hoo thunay prem karoo choo
Hiligaynon – Palangga ko ikaw
Hawaiian – Aloha Au Ia`oe
Hebrew – To female – “ani ohev otach” (said by male) “ohevet Otach” (said by female); To male – “ani ohev otcha” (said by male) “Ohevet ot’cha” (said by female)
Hiligaynon – Guina higugma ko ikaw
Hindi – Hum Tumhe Pyar Karte hae
Hmong – Kuv hlub koj
Hopi – Nu’ umi unangwa’ta
Hungarian – Szeretlek
Icelandic – Eg elska tig
Ilonggo – Palangga ko ikaw
Indonesian – Saya cinta padamu
Inuit – Negligevapse
Irish – Taim i’ ngra leat
Italian – Ti amo
Japanese – Aishiteru or Anata ga daisuki desu
Kannada – Naanu ninna preetisuttene
Kapampangan – Kaluguran daka
Kiswahili – Nakupenda
Konkani – Tu magel moga cho
Korean – Sarang Heyo or Nanun tangshinul sarang hamnida
Latin – Te amo
Latvian – Es tevi miilu
Lebanese – Bahibak
Lithuanian – Tave myliu
Luxembourgeois – Ech hun dech gaer
Macedonian – Te Sakam
Malay – Saya cintakan mu / Aku cinta padamu
Malayalam – Njan Ninne Premikunnu
Maltese – Inhobbok
Marathi – Me tula prem karto
Mohawk – Kanbhik
Moroccan – Ana moajaba bik
Nahuatl – Ni mits neki
Navaho – Ayor anosh’ni
Ndebele – Niyakutanda
Norwegian – Bokmaal – Jeg elsker deg; Nyonrsk – Eg elskar deg
Pandacan – Syota na kita!!
Pangasinan – Inaru Taka
Papiamento – Mi ta stimabo
Persian – Doo-set daaram
Pig Latin – Iay ovlay ouyay
Polish – Kocham Ciebie
Portuguese – Eu te amo
Romanian – Te iubesc
Russian – Ya tebya liubliu
Scot Gaelic – Tha gra\dh agam ort
Serbian – Volim te
Setswana – Ke a go rata
Sign Language – „,/ (represents position of fingers when signing ‘I Love You’)
Sindhi – Maa tokhe pyar kendo ahyan
Sioux – Techihhila
Slovak – Lu`bim ta
Slovenian – Ljubim te
Spanish – Te quiero / Te amo
Swahili – Ninapenda wewe
Swedish – Jag alskar dig
Swiss-German – Ich lieb Di
Surinam – Mi lobi joe
Tagalog – Mahal kita
Taiwanese – Wa ga ei li
Tahitian – Ua Here Vau Ia Oe
Tamil – Nan unnai kathalikaraen
Telugu – Nenu ninnu premistunnanu
Thai – Phom rak khun
Tunisian – Ha eh bak
Turkish – Seni Seviyorum
Ukrainian – Ya tebe kahayu
Urdu – mai aap say pyaar karta hoo
Vietnamese – To female – Anh ye^u em
Welsh – ‘Rwy’n dy garu di
Yiddish – Ikh hob dikh
Yoruba – Mo ni fe
Zazi – Ezhele hezdege
Zuni – Tom ho’ ichema
“I Love You” in Different Languages
|
Strawberry
ബ്രിട്ടണിലിത് സ്‌ട്രോബെറിക്കാലം
സ്‌ട്രോബെറിയുടേയും ക്രീമിന്റേയും കാലം ഈ വര്‍ഷത്തിന്റെ പ്രത്യേകതയാവും സ്‌ട്രോബെറിയും റാസ്പബെറിയും ഉള്‍പ്പെടെയുള്ള പഴങ്ങള്‍ നേരത്തേ തന്നെ മാര്‍ക്കറ്റിലെത്തിക്കഴഞ്ഞു. അവയുടെ രുചിക്കും മധുരത്തിനും ജ്യൂസിനും അളവ് കൂടുതലാണ് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച്. നേരത്തേയുള്ള സ്പിങ്ങാണ് ഇതിനു കാരണമായി കണക്കാക്കുന്നത്. നല്ല രീതിയില്‍ പരാഗണം നടന്നതും ഇതിനെ സഹായിച്ചു. കഴിഞ്ഞ തവണ വിറ്റഴിച്ച ഒന്‍പതിനായിരം ടണ്‍ റാസ്പബെറി എന്നത് ഈ വര്‍ഷം മറികടക്കുമെന്ന് കര്‍ഷകര്‍ ഉറപ്പിച്ചുകഴിഞ്ഞു. ബ്രിട്ടിഷ് സമ്മര്‍ ഫ്രൂട്‌സാണ് ഇക്കാര്യം വിലയിരുത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ 47000 ടണ്‍ എന്ന നിരക്ക് സ്‌ട്രോബെറി ഇതിനകം തന്നെ മറികടന്നു. ഇനി ഗൂസ്‌ബെറി, ബ്ലാക്‌ബെറി, ടെബെറി, മള്‍ബെറി, റെഡ് ആന്‍ഡ് ബ്ലാക് കറന്റ് എന്നിവയുടെ കാര്യത്തിലും വ്യത്യാസംവരാനിടയില്ല. സ്‌ട്രോബെറിക്ക് ഒരു അമേരിക്കന്‍ കുടുംബപശ്ചാത്തലമുണ്ടെങ്കില്‍ റാസ്പബെറി ബ്രിട്ടന്റെ സ്വന്തം ഫലമാണ്. ബ്രിട്ടനിലെ ഓരോ വീട്ടിലുമുണ്ടാകും ഇത്തരം പഴങ്ങളുടേയും പച്ചക്കറിയുടേയും തോട്ടം. ഓരോ കുട്ടിക്കുമുണ്ടാവും രാവിലെ അമ്മയ്‌ക്കൊപ്പം പഴക്കൂടയുമായി തോട്ടത്തിലേക്കിറങ്ങിയ കഥകള്‍. അമ്മയുണ്ടാക്കുന്ന റാസ്പബെറി ജാമിന്റെ രുചി നാവിലില്ലാത്തവര്‍ ചുരുക്കം.
റാസ്പബെറിയും പഞ്ചസാരയും ഒന്നിച്ച് ഒരു ബൗളിലാക്കി സൂര്യപ്രകാശത്തു വയ്ക്കുകയോ രണ്ടും കൂടി അടുപ്പില്‍ വച്ചു ചൂടാക്കുകയോ ആയിരുന്നു പതിവ്. ഫ്രഷ് റാസ്പബെറിക്കൊപ്പം ഷുഗര്‍ കാസ്റ്റര്‍, യെല്ലോ ക്രീ എന്നിവയും ചേര്‍ത്തോ ഫ്രൂട്ട് ടാര്‍ട്ടോ ആയി കഴിക്കും. പേസ്ട്രിയുണ്ടാക്കുന്നവരും ചുരുക്കമല്ല. ജെറുസലേമിലേക്കു യാത്ര പോയ ഇംഗ്ലിഷ് തീര്‍ഥാടകര്‍ പലപ്പോഴും കല്ലുനിറഞ്ഞ വഴികളെക്കുറിച്ച് കരഞ്ഞു പറഞ്ഞപ്പോള്‍ ആശ്വാസമായത് റാസ്പബെറി തോട്ടങ്ങളായിരുന്നു. വിളവെടുക്കാന്‍ ഏറ്റവും യോഗ്യമായ പഴമാണത്. ആന്റ് വെര്‍പ് പോലുള്ള ആദ്യകാല വെറൈറ്റികള്‍ നശിച്ചുപോയത് മാറ്റിനിര്‍ത്താം. രണ്ടാം ലോക മഹായുദ്ധം കഴിയുന്നതു വരെ ഇംഗ്ലണ്ടില്‍ വന്‍തോതിലുള്ള വിളവെടുപ്പ് സാധ്യമായിരുന്നില്ല.
എന്നാല്‍ സ്‌കോട്ടിഷ് കൃഷിക്കാര്‍ ഇതനുവദിച്ചു തരില്ല. അവിടുത്തെ ന്യൂട്രല്‍ സോയിലും തണുത്ത പ്രകൃതിയും സുന്ദരമായ റാസ്പബെറികള്‍ നീലയും ചുവപ്പും നിറത്തില്‍ വിളയാന്‍ കാരണമായി. ബ്രിട്ടനിലെ റാസ്പബെറിക്ക് ഡിമാന്‍ഡ് ഏറുമ്പോള്‍, കൂടുതല്‍ വെറൈറ്റികള്‍ അവതരിപ്പിക്കാനും കൃഷിക്കാര്‍ക്കു കഴിയണം. ഗ്ലെന്‍ ആംപിള്‍, ടുലാമീന്‍, ആഡം ഷോര്‍ട്ടര്‍, ഡ്രിസ്‌കോള്‍ മരാവില്ല തുടങ്ങിയവയാണ് പ്രധാന വെറൈറ്റികള്‍. പലപ്പോഴും ബെറിയുടെ സ്വാഭാവിക സ്വാദും മണവും നഷ്ടപ്പെടുന്നുവെന്ന പരാതിയാണ് കേള്‍ക്കേണ്ടി വരുന്നത്. ബ്രിട്ടിഷ് ഫുഡ് പ്രൊഡക്ഷനില്‍ ഓരോ വര്‍ഷവും വളര്‍ച്ചയുള്ള മേഖലയാണ് സമ്മര്‍ ഫ്രൂട്ട് ഫാമിങ്.
എംആന്‍ഡഎസ് പോലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കു വേണ്ടി ലവ്‌ലി ജൂബിലീ സ്‌ട്രോബെറി കൃഷിചെയ്യുകയാണ് കര്‍ഷകകുടുംബത്തിലെ നാലാം തലമുറയായ മാരിയോണ്‍ റീഗന്‍. ഇവിടെ കൃഷി ചെയ്തില്ലെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അത് ഇറക്കുമതി ചെയ്യാന്‍ തുടങ്ങുമെന്ന് റീഗന്‍ പറയുന്നു. റീഗന്റെ ഹ്യൂഗ് ലോവ് ഫാമില്‍ നാനൂറു പേര്‍ ജോലി നോക്കുന്നു. ജോലിക്കാര്‍ക്കു വേണ്ടി സ്വന്തം സ്ഥലത്തു മാത്രമാണ് പരസ്യം നല്‍കുന്നത്. പരിചയമുള്ള പിക്കര്‍ ഒരു ദിവസം നൂറ് പൗണ്ടിലേറെ സമ്പാദിക്കും. എന്നാല്‍ കൂടുതല്‍ പേരും ഈസ്റ്റേണ്‍ യൂറോപ്യന്‍ വിദ്യാര്‍ഥികളാണ്. എല്ലാ സൗകര്യങ്ങളും കൂടി ജോലിക്കാര്‍ക്ക് താമസസൗകര്യവും റീഗന്‍ ഒരുക്കിയിട്ടുണ്ട്.
ഈ ആഴ്ച നടന്ന റോയല്‍ ആസ്‌കോട്ട്, വരാനിരിക്കുന്ന വിംബിള്‍ഡണ്‍, ഹെന്‍ലി റിഗാറ്റ, എന്നിവിടങ്ങളിലെല്ലാം ബെറിയും ക്രീമും ധാരാളമായി വിളമ്പുന്നു. സമ്മര്‍ പുഡ്ഡിങ് നിര്‍ബന്ധമാണ്. സ്റ്റൂഡ് റാസ്പബെറി, സ്‌ട്രോബെറി, റെഡ്കറന്റ് എന്നിവയുടെ ജ്യൂസില്‍ മുക്കിയെടുത്ത വൈറ്റ് ബ്രെഡാണ് കേമന്‍. ഹൈഡ്രോപതിക് പുഡ്ഡിങ് എന്ന് പേരു കേട്ട ഇത് ഫ്രൂട്ട് പൈയ്ക്കു പകരക്കാനായി കണക്കാക്കിയിരുന്നു. മെഡിറ്ററേനിയന്‍സിന്റെ പ്ലേറ്റുകളില്‍ മെലണ്‍, ഗ്രേപ്‌സ ഫിഗ് എന്നിവ നിറയുമ്പോള്‍ ട്രെഡിഷണല്‍ ബ്രിട്ടിഷ് സമ്മര്‍ടൈമിനായി സമ്മര്‍ ഫ്രൂട്ട് ജ്യൂസ് ഇവിടെ തയാറായിക്കഴിഞ്ഞു.
കീഴ്‌പ്പോട്ട്?
പലര്‍ക്കും ഫേസ്‌ബുക്കും മടുത്തു തുടങ്ങി ഓര്‍ക്കുട്ട് മടുത്തപ്പോളാണ് ഫേസ്‌ബുക്ക് അവതരിച്ചത്. ഇനി എന്താണോ അവതാരം എന്നാലോചിക്കുകയാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിന്റെ ആരാധകര്‍. കാരണം, മിക്കവരും ഫേസ്‌ബുക്കും മടുത്തു കഴിഞ്ഞു. കഴിഞ്ഞ മാസം മാത്രം ബ്രിട്ടനില്‍ ഒരു ലക്ഷം പേരാണ് ഫേസ്‌ബുക്കിലെ അക്കൗണ്ട് വേണ്ടെന്നു വച്ചത്. അമേരിക്കയില്‍ ഇത് 60 ലക്ഷം വരും! ഗൂഗിളിനെ തറപറ്റിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഫേസ് ബുക്കിന്റെ അന്ത്യം കുറിക്കുകയാണോ എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഫേസ്‌ബുക്ക് മടുത്തതും ഇതിലെ സ്വകാര്യത സംബന്ധിച്ച സംശയവുമാണ് മിക്കവരെയും ഫേസ്‌ബുക്കില്‍ നിന്ന് അകറ്റുന്നത്.
ലോകമെമ്പാടും തുടര്‍ച്ചയായ രണ്ടാം മാസവും ഫേസ്‌ബുക്കിന്റെ വളര്‍ച്ചാ നിരക്കു കുറഞ്ഞു. നൂറു കോടി ആക്ടീവ് ഉപയോക്താക്കളെ ഉണ്ടാക്കുക എന്ന ഇവരുടെ ലക്ഷ്യം തത്‌കാലം വിദൂരത്താണെന്നതാണു സൂചന. ഈ ലക്ഷ്യം നേടാനായി ഇവര്‍ ഇപ്പോള്‍ വികസ്വര രാജ്യങ്ങളെ ഉന്നംവയ്‌ക്കുകയാണ്. മൈ സ്‌പേസിനെക്കുറിച്ചു പറയും പോലെ ഫേസ് ബുക്കും ഒരിക്കല്‍ വിസ്‌മൃതിയിലാണ്ടു പോയേക്കാമെന്നാണ് ഇപ്പോള്‍ ബ്ലോഗുകളിലും മറ്റും സംസാരവിഷയം.
ബ്രിട്ടനിലെ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ എണ്ണം 30 മില്യണ്‍ ആയെന്ന് ഈവര്‍ഷമാദ്യം അവര്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയെക്കാള്‍ നാലു മില്യണിന്റെ വര്‍ധനയായിരുന്നു ഇത്. എന്നാല്‍, കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ബ്രിട്ടനും അമേരിക്കയ്‌ക്കും പുറമേ കാനഡയില്‍ 1.5 മില്യണ്‍ ഉപയോക്താക്കള്‍ ഫേസ്‌ബുക്കിനെ ഉപേക്ഷിച്ചു. റഷ്യയിലും നോര്‍വേയിലും ഒരു ലക്ഷത്തിലധികം പേര്‍ ഫേസ്‌ബുക്കിനോടു വിടപറഞ്ഞു. ലോകമെമ്പാടുമുള്ള കണക്കെടുക്കുകയാണെങ്കില്‍ ഫേസ് ബുക്ക് വളരുകതന്നെയാണ്. നിലവില്‍ 600 മില്യണ്‍ ഉപയോക്താക്കളായി. മെക്‌സിക്കോ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വളര്‍ച്ചയുണ്ട്.
ഓരോ രാജ്യത്തും ഫേസ് ബുക്ക് ഉപയോക്താക്കള്‍ ആകെ ജനസംഖ്യയുടെ പകുതിയിലെത്തുമ്പോള്‍ വളര്‍ച്ച കുറയുന്നുണ്ടെന്ന് വെബ്‌സൈറ്റിലെ ഉദ്യോഗസ്ഥനായ എറിക് എല്‍ഡണ്‍ പറഞ്ഞു. പുതുതായി എന്തെങ്കിലും കാണുമ്പോള്‍ ആവേശംകൊള്ളുകയും പിന്നീടു മടുക്കുകയും ചെയ്യുന്ന സ്ഥിരം പ്രവണത തന്നെയാണ് ഫേസ്‌ബുക്കിനും വിനയായതെന്ന് ഇന്റര്‍നെറ്റ് സൈക്കോളജിസ്റ്റ് ഗ്രഹാം ജോണ്‍സ് പറഞ്ഞു. ജനങ്ങളെ ആകര്‍ഷിക്കുന്ന പുതുമയുള്ള ഏതുകാര്യത്തിലും ഇതു സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, അടുത്തിടെ ഇതിന്റെ സുരക്ഷിതത്വത്തെ പറ്റി ഉയര്‍ന്നു വന്ന വിവാദങ്ങളും വിനയായി.
2004-ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെ മാര്‍ക്ക് സക്കര്‍ബുക്ക് തുടങ്ങിയ ഫേസ്‌ബുക്ക് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്ക് വെബ്‌സൈറ്റാണ്. സൈറ്റിലൂടെ 8.2 ബില്യണ്‍ പൗണ്ട് സമ്പാദിച്ച സുക്കര്‍ബുക്ക് 27-ാം വയസില്‍ ലോകത്തെ ഏറ്റവും സമ്പന്നനായ 52-ാമനായിരുന്നു.
ചാറ്റ് ബ്ലോഗില്‍ ഒളിഞ്ഞിരിക്കുന്ന ചതികള്‍
ഇത് നിന്റെ സുഹൃത്തിന്റെ ക്ഷണമാണ്. ഈ സൗഹൃദക്കൂട്ടായ്മയിലേക്കു നിന്നെയും ചേര്‍ക്കാനുള്ള ക്ഷണം. നിനക്കിവിടെ നിന്റെ സ്വപ്നങ്ങള്‍ പങ്കുവയ്ക്കാം, ഒരുപാട് സുഹൃത്തുക്കളെ കണ്ടെത്താം, ഒപ്പം മനസിലുള്ളതെന്തും തുറന്നു പറയാം. ഇത്തരം മെയ്‌ലുകള്‍ ഇന്‍ബോക്‌സില്‍ ലഭിക്കാത്തവരുണ്ടാവില്ല. പലതരം പേരുകളില്‍ എത്തുന്ന ഇത്തരം ചാറ്റ് ബ്ലോഗ് റിക്വസ്റ്റുകളില്‍ മിക്കവയും ഒറിജിനല്‍ ആയിരിക്കണമെന്നില്ല.
സൗഹൃദത്തിന്റെ പേരില്‍ നിങ്ങള്‍ക്കു മുന്നില്‍ തുറന്നിടുന്ന സൈറ്റുകള്‍ തരുന്ന പ്രലോഭനത്തില്‍ വീണാലുണ്ടാവുന്ന നഷ്ടങ്ങള്‍ സ്വയം സഹിക്കുകയേ നിവൃത്തിയുള്ളൂ. കേരളത്തില്‍ ഇത്തരം ബ്ലോഗ് റിക്വസ്റ്റുകള്‍ ഏറെയാണെങ്കിലും ചതിയില്‍പ്പെട്ടവരുടെ എണ്ണം ഇതുവരെ കുറവാണ്. ചാറ്റ് ബ്ലോഗുകള്‍ വഴി തട്ടിപ്പ് നടത്തുന്ന പ്രധാന ഇടം ഗള്‍ഫ് രാജ്യങ്ങളാണ്. അവിടെയുള്ള സ്ത്രീകളാണ് ബ്ലോഗര്‍മാരുടെ ഇര. വീടിനുള്ളില്‍ ഇരിക്കുന്ന ഇവര്‍ പലപ്പോഴും ഇങ്ങനെയൊരു മെയ്ല്‍ വന്നാല്‍ അതിന് മറുപടി അയയ്ക്കാനുള്ള സാധ്യത ഇരട്ടിയാണ്.
കാരണം റിക്വസ്റ്റ് വരുന്നത് നിങ്ങളുടെ അടുത്ത സുഹൃത്തിന്റെ മെയ്ല്‍ ഐഡി റഫര്‍ ചെയ്തുകൊണ്ടാവും. സംശയത്തിന് ഇടം കൊടുക്കാത്ത വിധം അയയ്ക്കുന്ന മെയ്‌ലില്‍ വിശ്വസിക്കുന്ന ഇവര്‍, ഗ്രൂപ്പില്‍ ചേരാന്‍ തയാറെടുക്കുകയായി. പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാന്‍ ഇമെയ്ല്‍ ഐഡിയും പാസ്വേഡുമാണ് ഇവര്‍ ചോദിക്കുന്നത്. വിശ്വാസത്തിന് യാതൊരു കുറവുമില്ലാത്തതുകൊണ്ട് ആര് ക്രിയേറ്റ് ചെയ്ത ബ്ലോഗാണെന്നു പോലും അറിയാതെ അതിലേക്കു മെയ്ല്‍ ഐഡിയും പാസ്വേഡും കൊടുക്കും. എന്റര്‍ ചെയ്താലും കുറച്ചു സമയം വെയ്റ്റ് ചെയ്യേണ്ടി വരും.
സെര്‍വര്‍ ലോഡ് ചെയ്യുന്നു എന്നാവും മെസെജ്. എന്നാല്‍ ഇതിനകം തന്നെ നിങ്ങളുടെ ഇമെയ്ല്‍ ഐഡിയും പാസ്വേഡും അത് ആഗ്രഹിച്ചവര്‍ക്ക് കിട്ടിക്കഴിഞ്ഞു എന്നതാണ് വാസ്തവം. ഇനി ബ്ലോഗില്‍ കടന്നുകിട്ടിയാലും പ്രശ്‌നം തീരുന്നില്ല. അവിടെ പലതും നിങ്ങളെ കാത്തിരിക്കുന്നു. ഇമ്മോറല്‍ ആക്റ്റിവിറ്റികള്‍ക്കു മുതിരാനാണ് ഭാവമെങ്കിലും അവിടെയും വീഴും കുരുക്ക്. ആരും കാണുന്നില്ലെന്ന ധൈര്യത്തിലാവും ബ്ലോഗ് വഴിയുള്ള കലാപരിപാടികള്‍. എന്നാല്‍ ബ്ലാക്ക്‌മെയ്‌ലിങ് ഭീഷണിയുമായി ബ്ലോഗില്‍ നിന്നൊരാള്‍ എത്തിയിരിക്കും. ഇത് സ്ഥിരമായി സംഭവിക്കുന്ന കാര്യമാണ്.
മെയ്ല്‍ഐഡിയും പാസ്വേഡും കിട്ടിയ സ്ഥിതിക്ക് നിങ്ങളുടെ മെയ്ല്‍ ബോക്‌സ് സ്ഥിരമായി ചെക്ക് ചെയ്യാനുള്ള അവകാശം അത് ലഭിച്ചവര്‍ക്കു കൂടിയാവുന്നു. നിങ്ങളുടെ ഐഡിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് മെയ്ല്‍ അയയ്ക്കാനും ചാറ്റ് ചെയ്യാനും എന്തിന്, ഭീകരപ്രവര്‍ത്തനത്തിനു പോലും സ്വന്തം മെയ്ല്‍ ഐഡി മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കാണേണ്ടി വരും. ഇനി സ്വന്തം ഐഡി പോകുന്നതു കൂടാതെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള നിങ്ങളുടെ മുഴുവന്‍ സുഹൃത്തുക്കള്‍ക്കും ഹാക്കര്‍ മെയ്ല്‍ അയയ്ക്കും. നിങ്ങളെപ്പോലെ അവരും ഈ ചാറ്റ് ബ്ലോഗ് റിക്വസ്റ്റില്‍ എത്തുകയും ചെയ്യുന്നു.
നിങ്ങളുടെ പേരില്‍ നിന്നു പോകുന്ന റിക്വസ്റ്റിനെ സുഹൃത്തുക്കളും അവിശ്വസിക്കില്ല. അവരും സ്വന്തം ജിമെയ്ല്‍, യാഹൂമെയ്ല്‍, ഹോട്ട്‌മെയ്ല്‍ ഐഡിയില്‍ ഏതെങ്കിലുമൊന്നു വഴി ലോഗിന്‍ ചെയ്തു കുരുക്കില്‍പ്പെടും. ഇങ്ങനെ നീണ്ടുപോകുന്ന കണ്ണിയില്‍ പെട്ടു എന്നറിയുമ്പോഴെങ്കിലും മെയ്ല്‍ഐഡിയും പാസ്വേഡും മാറ്റുകയോ അതല്ല, ഇനി ഇത്തരം മെയ്‌ലുകള്‍ക്ക് റിപ്‌ളെ ചെയ്യാതിരിക്കുകയോ ചെയ്യണം. ഇനി ഇത്തരം ഒരു മെയ്ല്‍ വന്നതല്ലേ എന്താണെന്ന് അറിയാന്‍ ഒരിക്കലെങ്കിലും കയറി നോക്കാതിരിക്കുന്നതെങ്ങനെ എന്നു ചിന്തിക്കുന്നവര്‍ ക്ക് ഒരു വഴി പറഞ്ഞു തരാം. ഒരു ഡമ്മി മെയ്ല്‍ ഐഡി ക്രിയേറ്റ് ചെയ്യുക.
അതില്‍ ശരിക്കുള്ള വിവരങ്ങള്‍ ഒരിക്കലും നല്‍കരുത്. ഇനി ഈ മെയ്ല്‍ ഐഡി ഹാക്ക് ചെയ്യപ്പെട്ടാലും ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടാവില്ല എന്നുറപ്പുണ്ടെങ്കില്‍ ഇതുപയോഗിച്ച് ബ്ലോഗില്‍ കയറി അതെന്താണെന്നു കണ്ടു മനസിലാക്കാം. അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഏകദേശം ഇതേ രീതി തന്നെയാണ് ഇന്റര്‍നെറ്റ് ഗ്രൂപ്പുകള്‍ക്കും. ഗ്രൂപ്പില്‍ ചേരാന്‍ പ്രത്യേകം ഐഡിയും പാസ്വേഡും ക്രിയേറ്റ് ചെയ്യാം എന്നതുകൊണ്ട് ഹാക്ക് ചെയ്യപ്പെടില്ല എന്നു കരുതാം. എന്നാല്‍ പിന്നീട് അത്തരം ഗ്രൂപ്പുകളില്‍ നിന്നു ലഭിക്കുന്ന മെയ്‌ലുകളില്‍ നിങ്ങളുടേതുള്‍പ്പെടെ ഗ്രൂപ്പ് അംഗങ്ങളുടെ മുഴുവന്‍ മെയ്ല്‍ ഐഡിയുമുണ്ടാവും.
ഇത് നിങ്ങളെപ്പോലെ പലര്‍ക്കും ലഭിക്കുന്നുമുണ്ടാവാം. ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ഒന്നു പറ്റിച്ചുകളയാം എന്നു കരുതുന്നവന് കാര്യങ്ങള്‍ ഈസിയായി. ഐഡി തേടി അലയേണ്ടതില്ല, ഗ്രൂപ്പ് വഴി വ്യത്യസ്ത തരം ഐഡികള്‍ ആവശ്യക്കാരന് മുന്നിലെത്തുകയല്ലേ…
മുന്‍കരുതലുകള്‍
* ഗ്രൂപ്പുകള്‍, ചാറ്റ് ബ്ലോഗുകള്‍ തുടങ്ങിയവയുടെ റിക്വസ്റ്റുകള്‍ കഴിയുന്നതും ഒഴിവാക്കുക.
* സ്വന്തം സുഹൃത്തുക്കളോടു ചാറ്റ് ചെയ്യുന്നതാണ് നല്ലതെന്നു തിരിച്ചറിയുക.
* മെയ്ല്‍ ഐഡി, പാസ്വേഡ് റിക്വസ്റ്റുകള്‍ക്ക് ഒരിക്കലും ഒറിജിനല്‍ നല്‍കാതിരിക്കുക.
* കഴിയുന്നതും പെഴ്‌സനല്‍ ഡീറ്റെയ്ല്‍സ് ഇല്ലാത്ത ഒരു മെയ്ല്‍ ഐഡി ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുക.
എത്രത്തോളം പ്രണയിക്കുന്നുണ്ട്…. ഇതാ ഒരു ടെസ്റ്റ്
എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഒരാളുമായി പ്രണയത്തിലാവുമ്പോള്‍ വളരെ പെട്ടെന്നു തന്നെ അടുക്കുന്നതെങ്ങനെയെന്ന്, അതല്ലെങ്കില്‍ ആ ബന്ധത്തില്‍ തുടരാന്‍ കഴിയാതെ പോകുന്നതെങ്ങനെയെന്ന്. ഏത് അറ്റാച്ച്‌മെന്റ് ടൈപ്പിലാണ് ഓരോരുത്തരും എന്നതിനെ ആശ്രയിച്ചാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കപ്പെടുകയെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.
അവോയ്ഡര്‍, ആങ്ഷ്യസ്, സെക്വയര്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ ഏതാണെന്നു തിരിച്ചറിഞ്ഞാല്‍ ഓരോ ബന്ധവും മനോഹരമായി മാറ്റിയെടുക്കാനാവും. പ്രണയിക്കാന്‍ തുടങ്ങിയവരായാലും വിവാഹം കഴിഞ്ഞ് നാല്‍പ്പതു വര്‍ഷം കഴിഞ്ഞവരായാലും ഈ മൂന്നു വിഭാഗത്തില്‍ത്തന്നെയായിരിക്കുമെന്നുറപ്പ്. പ്രണയത്തിനായി കാത്തിരിക്കുന്നവര്‍ക്ക് ഈ വിവരങ്ങള്‍ വളരെയേറെ സഹായകമാവും. ഇനി പ്രണയിക്കുന്നവര്‍ക്ക് നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നു തിരിച്ചറിയാനാവും.
ചിലപ്പോള്‍ ഇതു ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്നും വരാം. പ്രണയിക്കുന്ന കാര്യത്തില്‍ ജൈവപരമായിത്തന്നെ ഓരോരുത്തരും പ്രോഗ്രാം ചെയ്തു കഴിഞ്ഞവരാണ്. സ്വാതന്ത്ര്യമാണ് നല്ലതെന്നു പറയുമെങ്കിലും ഏറ്റവും നല്ല ബന്ധം തുടരുന്നവര്‍ കൂടുതല്‍ കാലം ആരോഗ്യത്തോടെ ജീവിക്കും. സംവണ്‍ സ്‌പെഷ്യല്‍ എന്നു ചിന്തിക്കുന്നവര്‍ക്കൊപ്പം കുറച്ചു നേരമെങ്കിലും ചെലവഴിക്കുന്നത് പ്രധാനം തന്നെയാണ്.
ഇത് ബ്രെയ്‌നിലെ അറ്റാച്ച്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുകയും സ്‌നേഹിക്കുന്നവരോട് എത്രത്തോളം അടുപ്പത്തിലാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. അമ്മയുടെ പക്കല്‍ നിന്നു മാറ്റി നിര്‍ത്തുന്ന കുഞ്ഞ് പേടിച്ചു കരയുന്നതുപോലെയാണിത്. മുതിര്‍ന്നവരുടെ ബന്ധങ്ങളിലുള്ള പ്രത്യേകതകളും ഇതു തന്നെയാണ്. അറ്റാച്ച്‌മെന്റ് എന്നത് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഓരോരുത്തരും അതു വ്യത്യസ്തരീതിയിലാണ് പ്രകടിപ്പിക്കുന്നത്. അറുപതുകളില്‍ കുട്ടികളുടെ കാര്യത്തില്‍ ഈ മൂന്നു വിഭാഗത്തെയും കണ്ടെത്തിയതാണ്.
സെക്വയര്‍ ബേബികള്‍ അമ്മ പുറത്തേക്കു പോകുമ്പോള്‍ കരയുകയും തിരിച്ചുവരുമ്പോള്‍ സന്തോഷത്തോടെ കളിക്കുകയും ചെയ്യും. ആങ്ഷ്യസ് ബേബികള്‍ അമ്മ പുറത്തു പോകുമ്പോള്‍ പ്രശ്‌നം കാട്ടുകയും തിരിച്ചുവരുമ്പോള്‍ അവരോട് അകലം കാണിച്ച് കരയുകയും ചെയ്യുന്നു. അവോയ്ഡന്റ് കുഞ്ഞുങ്ങള്‍ അമ്മ പുറത്തുപോകുന്നതോ തിരികെ വരുന്നതോ ഒന്നും കാര്യമാക്കില്ല. എന്നാല്‍ ഇവരുടെ ഹൃദയമിടിപ്പിന്റെ തോത് കൂടുന്നതായും കോര്‍ട്ടിസോള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതായും കണ്ടെത്തി.
പ്രണയബന്ധങ്ങളില്‍ ഏകദേശം ഇതുപോലൊക്കെയാണ് മുതിര്‍ന്നവര്‍ പെരുമാറുന്നത്. റൊമാന്റിക് സിറ്റുവേഷനുകളില്‍ ഒരാള്‍ എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഓരോ വിഭാഗക്കാരും. ഇനി നിങ്ങളോരോരുത്തരും ഏതു വിഭാഗത്തില്‍പ്പെടുന്നു എന്നു കണ്ടെത്താം.
1. ആങ്ഷ്യസ്
വളരെ ഗാഢമായ ബന്ധമായിരിക്കും. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്ര അടുപ്പം പങ്കാളിക്കില്ലെന്ന പേടി ഇടയ്ക്കിടെയുണ്ടാവും. വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ ഒരുപാടുണ്ടാവുന്ന ബന്ധമായിരിക്കും. പങ്കാളിയുടെ ചെറിയ ഭാവമാറ്റം പോലും നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുകയും അവരുടെ കാര്യത്തില്‍ കൂടുതല്‍ പേഴ്‌സണലാവുകയും ചെയ്യുന്നു. സ്ഥിരമായി പങ്കാളിയില്‍ നിന്നു വിളി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഒരു ദിവസം ഫോണ്‍ വിളി വന്നില്ലെങ്കില്‍ ഇങ്ങനെയൊക്കെ ചെയ്യാനിടയുണ്ട്.
* ഫോണ്‍ ചെയ്യുക, മെസെജ് അയയ്ക്കുക, മെയ്ല്‍ ചെയ്യുക.
* തിരികെ വിളിക്കുമ്പോഴോ വീട്ടിലെത്തുമ്പോഴോ നിങ്ങള്‍ അവരെ അവോയ്ഡ് ചെയ്യുന്നു. മുഖം വീര്‍പ്പിച്ചിരിക്കുകയും മുറിയില്‍ നിന്നു പുറത്തുപോവുകയും ചെയ്യും.
* തിരികെ വിളിക്കുമെന്ന ധാരണയില്‍ വീടുവിട്ടുപോകുമെന്ന്് ഭീഷണിപ്പെടുത്തുന്നു.
* മറ്റു പുരുഷന്മാരെക്കുറിച്ചു പറഞ്ഞ് പങ്കാളിയില്‍ അസൂയയുണ്ടാക്കുന്നു. * ബന്ധത്തിനു വിള്ളല്‍ വീണിട്ടില്ലെന്നു പങ്കാളി പറയുന്നതു വരെ മാനസികസമ്മര്‍ദത്തിലായിരിക്കും.
2.അവോയ്ഡന്റ്
നിങ്ങളുടെ സ്വാതന്ത്ര്യം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കും. ഒരുപാട് അടുക്കണമെന്നു തോന്നിയാലും ഒരു കൈയകലത്തില്‍ പങ്കാളിയെ നിര്‍ത്താനാവും ആഗ്രഹിക്കുക. നിരാകരിക്കപ്പെടുമെന്നു ചിന്തിച്ചു വിഷമിക്കാറില്ല. ഒരിക്കലും പങ്കാളിയോടു തുറന്നു സംസാരിക്കാന്‍ ഇഷ്ടപ്പെടില്ല, അതുകൊണ്ടു തന്നെ അകലം കാണിക്കുന്നുവെന്ന പരാതി കേള്‍ക്കേണ്ടി വരും. ഒരു ബന്ധത്തിലായാലും അല്ലെങ്കിലും എല്ലാവരോടും അകലം പാലിക്കാന്‍ നിങ്ങള്‍ ചില മാര്‍ഗങ്ങള്‍ സ്വീകരിക്കും.
* ഒന്നിച്ചു താമസിക്കുമ്പോള്‍ പോലും കമിറ്റ്‌മെന്റിനു തയാറല്ലെന്നു പറയുന്നു.
* പങ്കാളിയുടെ കുറവുകളെക്കുറിച്ചു ചിന്തിക്കുന്നു.
* മുന്‍ പങ്കാളിയേയോ വരാനിരിക്കുന്നയാളിനേയോ കുറിച്ച് ആലോചിക്കും.
* ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ മറ്റുള്ളവരുമായി ഫ്‌ളര്‍ട്ട് ചെയ്യുന്നു.
* പ്രണയം തോന്നിയാല്‍പ്പോലും ഐലവ് യു എന്നു പറയാന്‍ മടിക്കും.
* നന്നായി പോകുന്ന സമയത്തും അകലം കാണിക്കുന്നു.
* വിവാഹിതനായ പുരുഷനെ പ്രണയിക്കുന്നതുപോലെ നടക്കാത്ത ബന്ധത്തെക്കുറിച്ചു ചിന്തിക്കുന്നു.
* ശാരീരികമായുള്ള അടുപ്പം ഒഴിവാക്കും.
* ഇത്തരം ഘടകങ്ങള്‍ പലപ്പോഴും ബന്ധത്തിലെ സന്തോഷത്തെ കെടുത്തിക്കളയുമെന്ന കാര്യത്തില്‍ സംശയമേയില്ല.
3. സെക്വയര്‍
ബന്ധത്തില്‍ ഊഷ്മളതയും സ്‌നേഹവും താനെ വന്നു ചേരും. ബന്ധത്തിന്റെ ദൃഢതയെക്കുറിച്ചു ചിന്തിക്കാതെ പ്രണയിക്കും. സ്വന്തം കാര്യങ്ങള്‍ കൃത്യമായി പറയാനും പങ്കാളിയുടെ അവസ്ഥ മനസിലാക്കാനും കഴിയുന്നു. വിജയവും പരാജയങ്ങളും പങ്കാളിയുമായി പങ്കുവയ്ക്കുന്നതിനൊപ്പം അവര്‍ക്കു സഹായിയായി നില്‍ക്കുകയും ചെയ്യും.
*ഒരു വഴക്കുണ്ടായാല്‍ പങ്കാളിയെ കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ ശ്രമിക്കാതെ വളരെ പെട്ടെന്നു മാപ്പു നല്‍കുന്നു.
* പങ്കാളിയുടെ ആഗ്രഹമനുസരിച്ചു പ്രവര്‍ത്തിക്കാനുള്ള മനസ്.
* വികാരങ്ങള്‍ തുറന്നു പറയുന്നു.
*അടുത്ത ബന്ധവും സെക്‌സും ഇഷ്ടപ്പെടുന്നവരാണ്.
* എന്നു കരുതി ഇത്തരം ബന്ധങ്ങള്‍ പെര്‍ഫെക്റ്റാണെന്നു വിലിയിരുത്താനാവില്ല.
ഇനി പങ്കാളിയുടെ കാര്യത്തിലും ഇത്തരം പ്രശ്‌നങ്ങള്‍ ബാധകമാണ് അതു മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയണം.
ആങ്ഷ്യസ് പാര്‍ട്ണര്‍മാര്‍, അവരുടെ പ്രശ്‌നങ്ങള്‍ പെട്ടെന്നു തന്നെ പങ്കാളി തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കും. വിശ്വസ്തത കാണിക്കുന്നില്ലെന്ന കാര്യത്തില്‍ സംശയാലുക്കളായിരിക്കും ഇക്കൂട്ടര്‍.
അവോയ്ഡന്റ് പാര്‍ട്ണര്‍മാര്‍, സ്വന്തം സ്വാതന്ത്ര്യത്തെക്കുറിച്ചു ചിന്തിക്കുകയും പങ്കാളിയെക്കുറിച്ച് ആലോചിക്കാതിരിക്കുകയും ചെയ്യുന്നു. രണ്ടുപേര്‍ക്കുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കാന്‍ തന്നെ ഇവര്‍ തയാറാവില്ല.
സെക്വയര്‍ പങ്കാളികള്‍ വിശ്വസ്തരും സ്ഥിരതയുള്ളവരുമാണ്. ഒന്നിച്ചു തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നു. ബന്ധത്തില്‍ ആശയവിനിമയം നന്നായി നടക്കുന്നു. തര്‍ക്കങ്ങള്‍ക്കിടെ പരിഹാരത്തിനു തയാറാവും. നിങ്ങളുടെ ആഗ്രഹമനുസരിച്ചു പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ പേടിയോ വിട്ടുപോകാനുള്ള തോന്നലോ ഇല്ലാത്തവരുണ്ടാവില്ല. എന്നാല്‍ അവര്‍ക്കു സന്തോഷം കണ്ടെത്താന്‍ കഴിയില്ല എന്നു ചിന്തിക്കരുത്.
എങ്കിലും സെക്വയര്‍ ആയിട്ടുള്ളവര്‍ക്ക് എപ്പോഴും ജീവിതത്തില്‍ ഒരു മാജിക് ക്രിയേറ്റ് ചെയ്യാന്‍ കഴിയും. അവര്‍ കണ്ടുമുട്ടുന്നവര്‍ക്കും പരിചയപ്പെടുന്നവര്‍ക്കും ആ സ്‌നേഹം അനുഭവിക്കാനും കഴിയും. അതുകൊണ്ട് ഓരോരുത്തരും അവരുടെ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ സ്വയം ഒന്നു വിലയിരുത്തി നോക്കൂ.
അമ്മ, ആ കരുതലും സ്‌നേഹവും
അമ്മയുടെ സംരക്ഷണത്തില്‍ ഒരു കുഞ്ഞ് വളരുമ്പോള്‍ അവന്റെ വൈകാരികമായ വളര്‍ച്ച മാത്രമല്ല സംഭവിക്കുക, ജൈവികമായ വളര്‍ച്ച കൂടിയാണ്. അതായത് കുഞ്ഞിന്റെ തലച്ചോറ്, നാഡീവ്യവസ്ഥകള്‍ എന്നിവയിലെല്ലാം വികാസം സംഭവിക്കുന്നു. ന്യൂറോളജി, സൈക്കോളജി, ബയോളജി, ഇത്തോളജി, ആന്ത്രപ്പോളജി, ന്യൂറോകാര്‍ഡിയോളജി തുടങ്ങിയ ശാഖകളിലൂടെയെല്ലാം ഇതേക്കുറിച്ചു പഠിക്കുന്നു.അമ്മയുടെ സ്‌നേഹത്തെ മൈക്രോസ്‌കോപ്പിന്റെ ലെന്‍സിലൂടെ നോക്കിയാല്‍ കാണുന്നത്, ഒരു കുഞ്ഞ് സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ പോകുന്ന സ്‌നേഹത്തിന്റെ ആഴം കൂടിയാണ്.
ഹോര്‍മോണുകള്‍, സ്‌നേഹത്തിന്റെ ഭാഷ
ഫ്രഞ്ച് ഒബ്‌സ്‌റ്റെറിഷ്യന്‍ മൈക്കിള്‍ ഒഡെന്റിന്റെ ദ സയന്റിഫിക്കേഷന്‍ ഒഫ് ലവ് എന്ന പുസ്തകത്തില്‍ ഹൃദയത്തിലേക്ക് സന്ദേശം വഹിക്കുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിനെക്കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രണയിക്കുമ്പോഴും, ഭക്ഷണം ഷെയര്‍ ചെയ്തു കഴിക്കുമ്പോഴുമെല്ലാം ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടെന്ന് ഓക്‌സിടോസിന്‍ ശരീരത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ മറ്റ് ഹോര്‍മോണുകളുടെ സാന്നിധ്യം അനുസരിച്ച് സ്‌നേഹത്തിലും വ്യത്യാസം വരുന്നു. ഉദാഹരണമായി പ്രോലാക്റ്റിന്റെ അളവ് കൂടുമ്പോള്‍, കുഞ്ഞുങ്ങളോടുള്ള സ്‌നേഹമാണ് പുറത്തേക്കു വരിക.
കുഞ്ഞ് ജനിക്കുമ്പോള്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എന്‍ഡോര്‍ഫിന്‍സ് എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നു. ഇത് അമ്മയേയും കുഞ്ഞിനേയും മയക്കത്തില്‍ നിന്ന് ഉണര്‍ത്തും. പരസ്പരസഹകരണത്തിന്റെ തുടക്കം ഇവിടെ നിന്നാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധസ്‌നേഹം ആരംഭിക്കുന്നു. ആവശ്യമുള്ള ഹോര്‍മോണുകളുടെ അഭാവം കുഞ്ഞിന്റെ പിന്നീടുള്ള ജീവിതത്തെ ബാധിക്കും. തുടര്‍ ജീവിതത്തില്‍ പലതരം പ്രശ്‌നങ്ങള്‍ കുഞ്ഞിനു നേരിടേണ്ടി വരുന്നത് ഇക്കാരണത്താലാണ്. മരുന്നിനോടു നോ പറയാമെങ്കിലും ന്യൂറോബയോളജി തള്ളിക്കളയാനാവില്ല. മനുഷ്യമസ്തിഷ്‌കം വികാരങ്ങളുടെ സിരാകേന്ദ്രമാണ്. തലച്ചോറിന്റെ ആദ്യ ഭാഗത്തായിരിക്കും അമ്മയും കുഞ്ഞും തമ്മിലുള്ള പ്രത്യേക ബന്ധം ഉടലെടുക്കുക. അവര്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു. മുലയൂട്ടല്‍, ഒന്നിച്ചുള്ള ഉറക്കം, കുഞ്ഞിനെ താലോലിക്കല്‍ തുടങ്ങിയവയിലൂടെ അത് കൂടുതല്‍ ദൃഢമാവുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനം സ്പര്‍ശനം തന്നെയാണ്.
സ്പര്‍ശനം
ഒരു കുഞ്ഞിന് ഡിപ്രഷനോ തനിച്ചാവുന്ന തോന്നലോ നല്‍കാനായി അവനെ തൊടാതിരിക്കുകയും ശരീരത്തോടു ചേര്‍ത്തു പിടിക്കാതിരിക്കുകയും ചെയ്താല്‍ മതിയാവുമെന്ന് ഗവേഷകര്‍ പറയാതെ തന്നെ അറിയാം. സ്പര്‍ശനം എന്നത് മനുഷ്യന്റെ മാനസിക വികാസത്തിന് അത്യന്താപേക്ഷിതമാണ്. അത് ഇല്ലാതെ വരുമ്പോള്‍ ഒരു വ്യക്തി മാത്രമല്ല സമൂഹം കൂടി പ്രശ്‌നം അനുഭവിക്കേണ്ടി വരുന്നു. സ്പര്‍ശനവും സ്‌നേഹവുമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. സ്പര്‍ശനത്തിലൂടെയുള്ള സാന്ത്വനം ലഭിക്കാതെ വരുമ്പോള്‍ തലച്ചോറില്‍ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ റിലീസ് ചെയ്യപ്പെടുന്നു. അത് തലച്ചോറിനേയും അതിന്റെ പ്രവര്‍ത്തനത്തേയും മോശമായി ബാധിക്കുകയാണ്.
ഇത് കുഞ്ഞുങ്ങളില്‍ ഡിപ്രഷന്‍, ഇംപള്‍സ് ഡിസ്‌കണ്‍ട്രോള്‍, വയലന്‍സ്, ചൂഷണം ചെയ്യപ്പെടല്‍ എന്നിവ വളര്‍ത്തിയെടുക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിക്കുന്നതിനാല്‍, കുഞ്ഞുങ്ങള്‍ക്ക് അമ്മയുടേത് ഉള്‍പ്പെടെ ബന്ധുക്കളുടെയെല്ലാം സംരക്ഷണം ലഭിക്കുമായിരുന്നു. അമ്മയ്ക്കു കുഞ്ഞിനെ നോക്കാന്‍ കൂടുതല്‍ സമയവും ലഭിച്ചിരുന്നു. കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ലഭിക്കുന്ന സ്‌നേഹവും കരുതലുമാണ് പിന്നീടുള്ള വളര്‍ച്ചയേയും വികാസത്തെയും ബാധിക്കുന്നത്. സ്പര്‍ശനം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളിലുണ്ടാകുന്ന വൈകല്യങ്ങള്‍ നിരവധിയാണ്. രോഗപ്രതിരോധശേഷിയേയും ഉറക്കത്തിന്റെ തോതിനെയുമൊക്കെ ഇതു പ്രതികൂലമായി ബാധിക്കും.
അമ്മയുടെ വയറ്റില്‍ നിന്ന് ഒന്‍പതു മാസത്തിനു ശേഷം പുറത്തെത്തുമ്പോഴും കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയായിട്ടില്ല. അടുത്ത ഒന്‍പതു മാസത്തേക്ക് കൂടി വളര്‍ച്ചയുടെ ഘട്ടത്തിലൂടെയാണ് കുഞ്ഞ് കടന്നു പോകുന്നത്, അതിനാല്‍ സംരക്ഷണത്തിന്റെ തോതിലും വ്യത്യാസം വരാന്‍ പാടില്ല. കൈയിലെടുക്കാനും, തലോടാനും, ചുംബിക്കാനും, സ്‌നേഹിക്കാനുമൊക്കെ കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇന്‍ഫന്റ് മസാജിലൂടെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കാന്‍ അമ്മയ്ക്കു കഴിയും. മസാജിങ് രീതികള്‍ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കാനാവും. സ്പര്‍ശനത്തിലൂടെ അമ്മയും കുഞ്ഞും തമ്മില്‍ നല്ല ബന്ധം ഉടലെടുക്കും. നല്ലൊരു മനുഷ്യനായി സമൂഹത്തില്‍ വളരാന്‍ കുഞ്ഞിനെ കൈപിടിച്ചുയര്‍ത്തുന്നത് അമ്മയുടെ സ്പര്‍ശനം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
ഗ്രേസിന് വേദനയില്ല; തീയില്‍പ്പെട്ടാലും അറിയില്ല
വേദനയെന്തെന്ന് ഗ്രേസ് റിഡ്‌ലി എന്ന നാലുവയസുകാരിക്ക് അറിയില്ല. രാത്രിയില്‍ ഉറങ്ങാനും ഇവള്‍ക്ക് കഴിയുന്നില്ല. തല ഭിത്തിയില്‍ ഇടിച്ചാലോ കൈവിരല്‍ തീയില്‍ പൊള്ളിയാലോ ഇവള്‍ക്ക് വേദനയേയില്ല. അതുകൊണ്ടുതന്നെ ഗ്രേസിന്റെ ഓരോ ചലനവും സസൂഷ്‌മം ശ്രദ്ധിക്കേണ്ടതിനാല്‍ മാതാപിതാക്കള്‍ക്കും ഉറക്കം നഷ്ടപ്പെടുകയാണ്. ഭിത്തിയിലാകെ പാഡുകള്‍ പിടിപ്പിച്ച പ്രത്യേക മുറിയിലാണ് ഗ്രേസിനായി മാതാപിതാക്കളായ എമ്മയും മാര്‍ക്കും രൂപപ്പെടുത്തിയിരിക്കുന്നത്.
സ്‌മിത്സ് -മഗ്നെസിസ് സിന്‍ഡ്രോം എന്ന പേരില്‍ വളരെ അപൂര്‍വമായി മാത്രം കാണുന്ന രോഗമാണ് ഗ്രേസിന്. ക്രോമസോമിലെ തകരാറാണ് ഈ പ്രത്യേക അവസ്ഥയ്‌ക്കു കാരണം. 25,000-ത്തില്‍ ഒരാള്‍ക്ക് കാണാവുന്ന രോഗമാണിത്. ഉറക്കത്തിനു കാരണമാകുന്ന ഹോര്‍മോണുകള്‍ ഇല്ലെന്നതാണ് ഗ്രേസിന്റെ ഉറക്കമില്ലായ്‌മയ്‌ക്കു കാരണം. ജനിച്ച് 12 ദിവസത്തിനു ശേഷം രോഗം തിരിച്ചറിഞ്ഞിരുന്നു. എമ്മയുടെയും മാര്‍ക്കിന്റെയും മക്കളായ ഹാരിക്കും ചാര്‍ളിക്കും ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. പാരമ്പര്യമായും ഈ രോഗാവസ്ഥ ആരിലുമില്ല.
അമേരിക്കയില്‍ 1980-ലാണ് സ്‌മിത്-മാഗ്നെസിസ് സിന്‍ഡ്രോം ആദ്യമായി കണ്ടെത്തിയത്. ക്രോമസോം 17-ലുള്ള അപാകതകളാണ് ഇതിനു കാരണം. ബുദ്ധിമാന്ദ്യവും സംസാരം താമസിക്കുന്നതും ഭാഷ പഠിച്ചെടുക്കാനുള്ള പ്രയാസവുമാണ് പ്രധാന ലക്ഷണങ്ങള്‍. യാതൊന്നിനേയും ഗ്രേസിന് പേടിയില്ല എന്നതാണ് പ്രധാന പ്രശ്‌നമെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിരത്തിലൂടെ നടക്കുമ്പോള്‍ ചീറിപ്പായുന്ന കാറുകള്‍ക്കുനേരെ അവള്‍ നടന്നു ചെന്നെന്നിരിക്കും. അടുക്കളയില്‍ തിളച്ചുമറിയുന്ന കെറ്റിലില്‍ പിടിച്ചാല്‍ അവള്‍ അറിയില്ല. കൈ പൊള്ളിക്കുടര്‍ന്നാല്‍ പോലും അവള്‍ ശ്രദ്ധിച്ചെന്നു വരില്ല. സങ്കടം വന്നാലും അസ്വസ്ഥയായാലും അവള്‍ തലതല്ലി കരയും.
ഇതുവരെയും ഗ്രേസിന് കാര്യമായ മുറിവുകളുണ്ടായിട്ടില്ല. അത്രയ്‌ക്കു ശ്രദ്ധയോടെയാണ് മാതാപിതാക്കള്‍ ഗ്രേസിനെ സൂക്ഷിക്കുന്നത്. രാത്രിയില്‍ ഉണര്‍ന്നിരുന്ന് ചിലപ്പോള്‍ ഭിത്തിയില്‍ അവള്‍ തലയിടിച്ചെന്നു വരാം. ഇപ്പോള്‍ മരുന്നിന്റെ ബലത്തില്‍ ഗ്രേസ് അല്‍പ്പമൊക്കെ ഉറങ്ങിത്തുടങ്ങിയെങ്കിലും മൂന്നുംനാലും പ്രാവശ്യം അവള്‍ ചാടിയെഴുന്നേല്‍ക്കും. ഗ്രേസിന്റെ അവസ്ഥയെക്കുറിച്ച് ഇന്റര്‍നെറ്റില്‍നിന്നും അറിയാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ ഗ്രേസിന്റെ അവസ്ഥ വിവരിക്കുന്ന വെബ്‌സൈറ്റിന് രൂപം നല്‌കിയിട്ടുണ്ട്.
ഇതിന് അമേരിക്കയില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലന്‍ഡില്‍നിന്നുമൊക്കെ സന്ദര്‍ശകരുണ്ട്. ഇതേ രോഗാവസ്ഥയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വലിയ അനുഗ്രഹമാണ് ഈ വെബ്‌സൈറ്റ് ഇപ്പോള്‍. ഈ രോഗാവസ്ഥയെക്കുറിച്ച് പല ഡോക്ടര്‍മാര്‍ക്കും അറിയില്ലെന്നതും ഗവേഷണങ്ങള്‍ കാര്യമായി നടന്നിട്ടില്ല എന്നതും പല മാതാപിതാക്കളെയും വിഷമിപ്പിക്കുകയാണെന്ന് എമ്മ ചൂണ്ടിക്കാട്ടുന്നു.
ഡയബറ്റിസ് ഇല്ലാതാക്കാന്‍ കലോറി കുറഞ്ഞ ഭക്ഷണം; യു.കെ ഗവേഷകര്‍ വിജയം കാണുമോ?
രണ്ടു മാസം കലോറി കുറഞ്ഞ ഭക്ഷണം കഴിച്ചുള്ള ചികിത്സയില്‍ പ്രമേഹം ഇല്ലാതാകുമോ? ബ്രിട്ടനില്‍ ഇതേക്കുറിച്ച് കാര്യമായ ഗവേഷണം നടക്കുകയാണ്. ഡയബറ്റിസ് രോഗികള്‍ക്ക് ഒരു ദിവസം 600 കലോറി മാത്രമുള്ള ഭക്ഷണം നല്‌കിയാണ് ഗവേഷണം. സാധാരണഗതിയില്‍ ഒരാള്‍ രാവിലെ മാത്രം ഇത്രയും കലോറി അകത്താക്കാറുണ്ട്. ലഞ്ചിന്റെയും ഡിന്നറിന്റെയും കാര്യം പറയാനുമില്ല. കഴിഞ്ഞ 18 മാസമായി കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുന്ന പല ടൈപ് 2 ഡയബറ്റിസ് രോഗികള്‍ക്കും വളരെ ഭേദമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊണ്ണത്തടിയുമായി മറ്റും അനുബന്ധമായാണ് പലര്‍ക്കും ടൈപ് 2 ഡയബറ്റിസ് രോഗമുണ്ടാകുന്നത്. രണ്ടു മാസത്തെ ചികിത്സകൊണ്ടുതന്നെ പ്രമേഹം കുറഞ്ഞുവെന്നും ടാബ്‌ലറ്റുകള്‍ ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടനില്‍ 2.85 മില്യണ്‍ ആള്‍ക്കാര്‍ക്കെങ്കിലും പ്രമേഹമുണ്ടെന്നാണ് കണക്ക്. ഇതില്‍ 2.5 മില്യണ്‍ പേരിലും ടൈപ് 2 ഡയബറ്റിസ് ആണ്. ഇത് ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കേണ്ട നിത്യശല്യമായി പലരും കൊണ്ടുനടക്കുകയാണ്. ടീനേജ് പ്രായത്തിലുള്ളവര്‍ക്കും കുട്ടികളിലും ഈ രോഗം വ്യാപകമാകുന്നുണ്ട്. ടൈപ് 2 ഡയബറ്റിസ് ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉണ്ടാകാത്തതുകൊണ്ടുള്ള രോഗാവസ്ഥയാണ്. അതുകൊണ്ടുതന്നെ കലോറി കുറയ്‌ക്കുമ്പോള്‍ ശരീരത്തില്‍ ഉത്‌പാദിപ്പിക്കുന്ന കുറഞ്ഞ തോതിലുള്ള ഇന്‍സുലിന്‍ ഉപയോഗിച്ചുതന്നെ ശരീരപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നുവെന്നാണ് പുതിയ ചികിത്സയുടെ കാതല്‍. ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ കൊഴുപ്പിന്റെ ഒരു പാടയാണ് ഇന്‍സുലിന്‍ ഉത്‌പാദനത്തെ കുറയ്‌ക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം.
ഇത് കലോറി ചികിത്സയില്‍ ഈ പാളി ഇല്ലാതാകുന്നതിനാല്‍ പാന്‍ക്രിയാസ് അതിന്റെ സ്വാഭാവികമായ പ്രവര്‍ത്തനത്തിലേയ്‌ക്ക് മടങ്ങിവരുകയും മരുന്നുകള്‍ ഉപേക്ഷിക്കാന്‍ സഹായകമാകുകയും ചെയ്യുന്നു. ശരീരത്തിലെ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്നത് ചെയ്യുന്നതിനുള്ള ഇന്‍സുലിന്റെ പ്രവര്‍ത്തനം ഇല്ലാതാകുന്നതാണ് ടൈപ് 2 ഡയബറ്റിസിന്റെ തുടക്കം. തുടക്കത്തില്‍ എക്‌സര്‍സൈസും ഭക്ഷണനിയന്ത്രണവും കൊണ്ട പലരിലെയും രോഗാവസ്ഥയെ നിയന്ത്രിക്കാമങ്കിലും പിന്നീട് ഇന്‍സുലിന്‍ കുത്തിവയ്‌പോ ടാബ്‌ലറ്റുകളോ നിര്‍ബന്ധമാകുന്നു. ടൈപ് 1 പ്രമേഹമുള്ളവര്‍ക്ക് ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്ന ഇന്‍സുലിന്‍ അപ്പാടെ ഇല്ലാതാകുന്നുവെന്നതാണ് പ്രശ്‌നം. ഇവര്‍ക്ക് ഹോര്‍മോണ്‍ കുത്തിവയ്‌പ്പല്ലാതെ മറ്റു ചികിത്സയില്ല.
ഡയബറ്റിസിന് അനുബന്ധമായി ഹൃദ്‌രോഗങ്ങള്‍, അന്ധത, കിഡ്‌നി രോഗങ്ങള്‍ ഉണ്ടാവുകയും നേര്‍വുകളും രക്തചംക്രമണവും തകരാറിലാവുകയും ചെയ്യും. ജേര്‍ണല്‍ ഡയബറ്റോളജിക്കയിലാണ് കലോറി കുറച്ചുള്ള ഗവേഷണത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വെറും 600 കലോറി മാത്രമുള്ള ഭക്ഷണം നല്‌കി ചികിത്സ നടത്തിയവരില്‍ ഒരാഴ്‌ചകൊണ്ടുതന്നെ നല്ല വ്യത്യാസം രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. കലോറി കുറയ്‌ക്കുക എന്നതുകൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറയ്‌ക്കുക എന്നോ തടികുറയ്‌ക്കുക എന്നോ അല്ല ഉദ്ദേശിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. സ്വയം കലോറി കുറച്ചുള്ള ചികിത്സ നടത്തുന്നതിനു മുമ്പ് ഡോക്ടറെ കണ്‍സള്‍ട്ടു ചെയ്യണമെന്ന് ഡയബറ്റിസ് യുകെയിലെ ഡോ. ഇയാന്‍ ഫ്രെയിം നിര്‍ദ്ദേശിച്ചു.
NON VEGETARIAN
PITCHER PLANT
KOCHI VAARTHA
കൊച്ചിയിലെ ഒത്തു ചേരല്‍
അങ്ങനെ ചെറായി, ഇടപ്പള്ളി മീറ്റുകള്‍ക്ക് ശേഷം വീണ്ടുമൊരു സുഹൃദ് സംഗമം എറണാകുളത്തു നടക്കുകയാണ്.
ഡോക്ടര്‍ ജയന്‍ എവൂരിന്റെ നേതൃത്വത്തില്‍ കൊച്ചി മീറ്റ് ഗംഭീരം ആക്കുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാം തന്നെ നടത്തിക്കഴിഞ്ഞു.
കൊച്ചി നഗരത്തിന്റെ ഹൃദയ ഭാഗത്ത് , കച്ചേരിപ്പടി ജംഗ്ഷനില്‍ പ്രധാന റോഡിനോടു ചേര്‍ന്ന് തന്നെയുള്ള ഹോട്ടല്‍ മയൂരാ പാര്‍ക്കിന്റെ റൂഫ് ടോപ് (ആറാം നില) ഹാള്‍ ആണ് ബ്ലോഗ്ഗേഴ്സ് ഒത്തു ചേരലിനായി തയ്യാറാക്കിയിരിക്കുന്നത്.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാല് മിനിട്ട് നടപ്പ് ദൂരം മാത്രമാണ് ഹോട്ടല്‍ മയൂരാ പാര്‍ക്കിലേക്ക്. ജൂലൈ ഒന്‍പതാം തീയ്യതി രണ്ടാം ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടര മണി വരെ ആണ് ഒത്തു ചേരല്‍ സമയം കണക്കാക്കിയിരിക്കുന്നത്.
ഉച്ചയ്ക്ക് വെജിറ്റെറിയന്‍ ,നോണ്‍ വെജിറ്റെറിയന്‍ എന്നിങ്ങനെ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഇരുന്നൂറു രൂപയാണ് ഒരാളില്‍ നിന്നും രജിസ്ട്രെഷന്‍ തുകയായി വാങ്ങുവാന്‍ ഉദ്ദേശിക്കുന്നത് . ആളുകള്‍ അധികം ഉണ്ടാവുകയാണെങ്കില്‍ ഈ തുകയില്‍ ഇളവു വരുത്തുന്നതിനും ആലോചനകള്‍ ഉണ്ടെങ്കിലും വ്യക്തമായ ചിത്രം മീറ്റ് ദിവസമേ ലഭ്യമാകുകയുള്ളൂ. സ്പോന്‍സര്‍ഷിപ്പ് ലഭ്യമാകുകയാണെങ്കില്‍ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാം തന്നെ ഓരോ മൊമന്റോ നല്‍കുന്ന കാര്യവും സംഘാടക സമിതിയുടെ പരിഗണയില്‍ ഉണ്ട്.
മീറ്റ് ദിവസം ദൂര സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ എത്തുന്നവര്‍ക്ക് തയ്യാറാവുന്നതിനായി ഹോട്ടലില്‍ തന്നെ ഒരു ഡബിള്‍ റൂം കൂടി ബുക്ക് ചെയ്തിട്ടുണ്ട്. മീറ്റ് ദിവസം രാവിലെ നാല് മണി മുതല്‍ ഈ റൂം ലഭ്യമായിരിക്കും. ഇതിന്റെ റൂം നമ്പര്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.
മൂന്നു മണിക്ക് മീറ്റ് അവസാനിച്ചാല്‍ പിന്നെ, എറണാകുളം മറൈന്‍ ഡ്രൈവില്‍ ബോട്ടിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായിയുള്ള സൗകര്യം വേണമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ സംഘാടക സമിതി ചെയ്തു നല്‍കുന്നതായിരിക്കും. പന്ത്രണ്ടു പേരുള്ള ഒരു ടീമിന് ഒരു മണിക്കൂര്‍ ബോട്ട് യാത്രാ ചെലവ് അറുന്നൂറു രൂപ ആയിരിക്കും. ഈ തുക യാത്രയില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ സഹകരിച്ചു നല്‍കേണ്ടതാണ്.
ബ്ലോഗിനെ പരിചയപ്പെടാനും ബ്ലോഗര്‍ ആകുവാനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സൌകര്യങ്ങളും ഒരുക്കുന്നുണ്ട്. എന്നാല്‍ ഇത് ഒത്തുചേരലിനെ തടസ്സപ്പെടുത്താത്ത വിധത്തിലായിരിക്കും ക്രമീകരിക്കുക. ബൂലോകത്തെ ബ്ലോഗ് പോര്‍ട്ടലുകള്‍ ആയ ബൂലോകം ഓണ്‍ ലൈന്‍ , നമ്മുടെ ബൂലോകം എന്നിവയിലൂടെ മീറ്റ് ദൃശ്യങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങളും ചെയ്യുന്നുണ്ട്. മീറ്റിനു വേണ്ടിയുള്ള ഫ്ലെക്സ്, പ്രിന്റിംഗ്, എന്ട്രി ടാഗ് തുടങ്ങിയവ സ്പോണ്സര്‍ ചെയ്തിരിക്കുന്നത് മേല്‍പ്പറഞ്ഞ ബ്ലോഗ് പോര്‍ട്ടലുകള്‍ ചേര്‍ന്നാണ്.
പ്രശസ്ത ബ്ലോഗ്ഗര്‍ നന്ദപര്‍വ്വം നന്ദന്‍ തയ്യാറാക്കിയ മീറ്റ് ലോഗോ ഈ പോസ്റ്റ് വഴി ഔദ്യോഗികമായി പുറത്തിറക്കുകയാണ്. ഇതിന്റെ എച് ടി എം എല്‍ കോഡും നല്‍കുന്നു. എല്ലാ ബ്ലോഗ്ഗേഴ്സും ഇതിന്റെ കോഡ് അവരവരുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചു ഈ മീറ്റ് വന്‍ വിജയമാക്കുവാന്‍ സഹകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.
മീറ്റ് സംഘാടക സമിതിക്കുവേണ്ടി,
ഡോക്ടര്‍ ജയന്‍ ഏവൂര്‍.
NURUNGU VETTAM
കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്
ദിവസവും തുടര്‍ച്ചയായി ഏറെനേരം കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. തുടര്‍ച്ചയായി കംപ്യൂട്ടറില്‍ നോക്കുന്നവര്‍ ഇടയ്‌ക്ക് അല്‍പ്പനേരം കണ്ണടച്ചിരിക്കുന്നത് നല്ലതാണ്. ഇത് കണ്ണിന്റെ ആയാസം കുറയ്‌ക്കും. ഇത്തരത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക.
ദീര്‍ഘനേരം കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്നവര്‍ കുറച്ചുനേരം ദൂരെയുള്ള വസ്‌തുവിലേക്ക് നോക്കിയിരിക്കണം.
ഒരു മണിക്കൂറില്‍ അഞ്ചുതവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. നല്ല പച്ചപ്പുള്ള സ്ഥലത്തേക്ക് നോക്കുന്നതാണ് ഉത്തമം.
ആവശ്യത്തിന് പ്രകാശം ലഭിക്കുന്ന മുറിയില്‍ കംപ്യൂട്ടര്‍വക്കുന്നതാണ് നല്ലത്.
സി ആര്‍ ടി മോണിറ്ററാണ് ഉപയോഗിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും ആന്റി-ഗ്‌ളെയര്‍ ഗ്‌ളാസ് ഉപയോഗിക്കണം.
മോണിറ്ററില്‍ നിന്നും 20 മുതല്‍ 30 ഇഞ്ച് വരെ അകന്നിരിക്കണം.
ഇടയ്‌ക്ക് തണുത്തവെള്ളം കൊണ്ട് കണ്ണ് കഴുകണം.
ജോലി കഴിഞ്ഞ് വൈകുന്നേരം തണുപ്പിച്ച കട്ടന്‍ചായയില്‍ പഞ്ഞിമുക്കി കണ്ണുകള്‍ക്ക് മുകളില്‍ 10 മിനിട്ട് നേരം വയ്‌ക്കുന്നത് നല്ലതാണ്.
ക്യാരറ്റ്, ഇലക്കറികള്‍, മുട്ട, പാല്‍ എന്നവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
തലവേദന, കാഴ്‌ചയ്‌ക്ക് മങ്ങള്‍, കണ്ണുകള്‍ക്ക് അസ്വസ്ഥത തുടങ്ങിയവ അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ഒരു ഐ സ്‌പെഷ്യലിസ്‌റ്റിനെ കാണാന്‍ മറക്കരുത്.
നേത്രസംരക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇക്കാലത്ത് ഗുരുതരമായ ചില നേത്രരോഗങ്ങള്‍ വന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഗ്‌ളോക്കോമ എന്ന നേത്രരോഗം പിടിപെട്ടാല്‍ അന്ധത ബാധിച്ചേക്കാം. ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ പിടിപെടുന്ന അസുഖമാണിത്.
കണ്ണുകളിലെ ഞരമ്പുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും കണ്ണീര്‍ കുറയുകയും ചെയ്യുന്നത് ഗ്‌ളോക്കോമയ്‌ക്ക് കാരണമാകുന്നു. ഒരു തരത്തിലുള്ള ഒപ്‌റ്റിക് ന്യൂറോപ്പതിയാണ് ഗ്‌ളോക്കോമ. ആവശ്യമായ ചികില്‍സ നല്‍കിയില്ലെങ്കില്‍ സ്ഥിരമായി കാഴ്‌ച നഷ്‌ടപ്പെടാന്‍ ഇടയാകുമെന്നതാണ് ഗ്‌ളോക്കോമയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. സമ്മര്‍ദ്ദം കൂടുന്നതുപോലെ കുറഞ്ഞാലും ഗ്‌ളോക്കോമ പിടിപെടാം. പ്രധാനമായും രണ്ടുതരം ഗ്‌ളോക്കോമയാണുള്ളത്.
1 ഓപ്പണ്‍ ആംഗിള്‍ ഗ്‌ളോക്കോമ
ക്രോമിക് ഗ്‌ളോക്കോമ എന്നും ഇത് അറിയപ്പെടുന്നുണ്ട്. വളരെ സാവധാനമാണ് ഓപ്പണ്‍ ആംഗിള്‍ ഗ്‌ളോക്കോമ പിടിപെടുന്നത്. അതുകൊണ്ട് തന്നെ കാഴ്‌ചക്കുറവ് തുടക്കത്തില്‍ രോഗിക്ക് അനുഭവപ്പെടില്ല. ഒടുവില്‍ അസുഖം തീവ്രമാകുമ്പോള്‍ മാത്രമായിരിക്കും കാഴ്‌ച നഷ്‌ടപ്പെടുന്നത് രോഗി മനസിലാക്കുക.
2, ക്‌ളോസ്‌ഡ് ആംഗിള്‍ ഗ്‌ളോക്കോമ
ഇക്കാലത്ത് കൂടുതല്‍ ആള്‍ക്കാരില്‍ കണ്ടുവരുന്നത് ക്‌ളോസ്‌ഡ് ആംഗിള്‍ ഗ്‌ളോക്കോമയാണ്. വളരെ പെട്ടെന്നാണ് ഇത്തരം രോഗികളില്‍ കാഴ്‌ച നഷ്‌ടമാകുന്നത്. അതുകൊണ്ടുതന്നെ ആദ്യഘട്ടത്തില്‍ രോഗം തിരിച്ചറിയപ്പെടാനാകും.
ഗ്‌ളോക്കോമ പിടിപെടുന്നത് ആര്‍ക്ക്?
കൂടുതലായും 60 വയസിന് മുകളിലുള്ളവര്‍ക്കാണ് ഗ്‌ളോക്കോമ പിടിപെടുന്നത്. പാരമ്പര്യമായി ഗ്‌ളോക്കോമ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സ്‌റ്റീറോയിഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗ്‌ളോക്കോമ പിടിപെടാം. ഗ്‌ളോക്കോമ രണ്ടാം ഘട്ടത്തിലെത്തിയാല്‍ അത് കണ്ണുകളെ പരിക്കേല്‍പ്പിക്കും. ഹ്രസ്വദൃഷ്‌ടി(മയോപ്പിയ), പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഗ്‌ളോക്കോമ പിടിപെടാന്‍ സാധ്യതയുണ്ട്. സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗ്‌ളോക്കോമ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്രതിരോധം
ഗ്‌ളോക്കോമ ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയില്ലെങ്കില്‍ പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാനാകില്ല. തുടക്കത്തില്‍ അസുഖം കണ്ടെത്തിയാല്‍ നിയന്ത്രിക്കാന്‍ സാധിക്കും. രണ്ടുവര്‍ഷം കൂടുമ്പോള്‍ നേത്രപരിശോധന നടത്തുന്നത് നല്ലതാണ്. നാല്‍പ്പത് വയസിന് മുകളില്‍ ഉള്ളവര്‍ ഇത് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണം. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഗ്‌ളോക്കോമ പിടിപെട്ടിട്ടുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതുപോലെ പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയ അസുഖങ്ങളുള്ളവരും ഗ്‌ളോക്കോമയെക്കുറിച്ച് ജാഗരൂകരായിരിക്കണം. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്‌ക്കിടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കണം.
ചികില്‍സ
കണ്ണുകളിലെ സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നതാണ് ഗ്‌ളോക്കോമയുടെ പ്രധാന ചികില്‍സ. ആദ്യഘട്ടത്തില്‍ കണ്ണില്‍ ഒഴിക്കുന്ന മരുന്നുകള്‍കൊണ്ട് സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സാധിക്കും. ചില അവസരങ്ങളില്‍ മരുന്ന് ഫലപ്രദമാകാതെ വന്നേക്കാം. അപ്പോള്‍ ലേസര്‍ ചികില്‍സ, ശസ്‌ത്രക്രിയ തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാം.
ജീവിതശൈലി മാറ്റുന്ന കംപ്യൂട്ടര്‍
ഇക്കാലത്തുണ്ടാകുന്ന മിക്ക രോഗങ്ങള്‍ക്കും കാരണം ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനങ്ങളാണെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. യന്ത്രവല്‍ക്കരണത്തിന് ഇതില്‍ നിര്‍ണായക പങ്കുണ്ട്. പണ്ട് കാലങ്ങളില്‍ നമ്മള്‍ മാനുഷികമായ ചെയ്‌തിരുന്ന പല ജോലികളും ഇന്ന് യന്ത്രങ്ങള്‍ ചെയ്യുന്നു. ഇതുമൂലം നമ്മളില്‍ ശാരീരികമായ അധ്വാനവും വ്യായാമവും കുറയുന്നു.
പലതരം രോഗങ്ങള്‍ക്കും ഇത് കാരണമാകുകയും ചെയ്യുന്നു. എന്നാല്‍ കംപ്യൂട്ടര്‍ കാരണം ഉണ്ടാകുന്ന ചില ജീവിതശൈലി പ്രശ്‌നങ്ങളെ സംബന്ധിച്ച പുതിയ പഠനം ഗൗരവമേറിയതാണ്.
തുടര്‍ച്ചയായി മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ മധുരമേറിയ ഫാസ്‌റ്റ്‌ഫുഡ് അല്ലെങ്കില്‍ ജങ്ക്‌ഫുഡ് ധാരാളമായി കഴിക്കുകയും പിന്നീട് പലതരത്തിലുള്ള രോഗങ്ങളുണ്ടാകുകയും ചെയ്യുന്നതായാണ് പുതിയ പഠനം ചൂണ്ടികാണിക്കുന്നത്. കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ പ്രോഫസര്‍ ജീന്‍ ഫിലിപ്പിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തുടര്‍ച്ചയായി നോക്കിയിരിക്കുമ്പോള്‍ ഉണ്ടാകുന്ന മാനസികസമ്മര്‍ദ്ദം കാരണം രക്‌തത്തിലെ പഞ്ചസാരയുടെ അളവിലും ഹോര്‍മോണിന്റെ വിന്യാസത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകുന്നു. ഇതുമൂലം ഒട്ടേറെ ജോലികള്‍ നമ്മള്‍ ചെയ്‌തുവെന്നും ശരീരത്തില്‍ നിന്ന് കൂടുതല്‍ ഉര്‍ജ്ജം നഷ്‌ടമായെന്നുമുള്ള തോന്നലുണ്ടാകുന്നു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ഭക്ഷണം പ്രത്യേകിച്ചും മധുരപലഹാരങ്ങള്‍ കഴിക്കണമെന്ന തോന്നലുണ്ടാകുന്നത്. തുടര്‍ച്ചയായി ടി വി കാണുന്നവര്‍ക്കും ഈ പ്രശ്‌നം അനുഭവപ്പെടുന്നു. ഇങ്ങനെ ശരീരഭാഗം ക്രമാതീതമായി വര്‍ദ്ധിക്കുകയും പ്രമേഹം, ഹൃദ്രോഗം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ക്ക് അടിപ്പെടുകയും ചെയ്യുന്നു.
തുടര്‍ച്ചയായി കംപ്യൂട്ടര്‍ ജോലി ചെയ്യുന്നവരും ഗെയിം കളിക്കുന്നവരും ടി വി കാണുന്നവരും ശരീരഭാരം നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പഠനറിപ്പോര്‍ട്ട് സ്‌റ്റോക്ക്‌ഹോമില്‍ നടന്ന അന്താരാഷ്‌ട്ര ഒബിസിറ്റി കോണ്‍ഗ്രസില്‍ ജീന്‍ ഫിലിപ്പി അവതരിപ്പിച്ചു. കംപ്യൂട്ടര്‍ ജോലി ചെയ്യുന്നവരും ടി വി കാണുന്നവരും മറ്റുള്ളവരെ അപേക്ഷിച്ച് ചോക്‌ളേറ്റ്, ബിസ്‌കറ്റ്, കേക്ക്, ചിപ്‌സ് തുടങ്ങിയവ കൂടുതലായി കഴിക്കുന്നത് കണ്ട് കൗതുകം തോന്നിയതിനാലാണ് ഇത്തരമൊരു പഠനം നടത്തിയതെന്ന് ജീന്‍ ഫിലിപ്പി പറഞ്ഞു.
കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം
ഏറെനേരം കംപ്യൂട്ടറിന് മുന്നിലിരിക്കുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ക്ക് കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന നേത്രരോഗം പിടിപെട്ടേക്കാം. കംപ്യൂട്ടര്‍ സ്‌ക്രീനിലേക്ക് മണിക്കൂറുകളോളം നോക്കിയിരുന്നാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കണ്ണിന് വേദന, ചെങ്കണ്ണ്, കണ്ണിലൂടെ വെള്ളം വരുക, കാഴ്‌ചയ്‌ക്ക് തകരാര്‍, തലവേദന, കണ്ണില്‍ ഈര്‍പ്പമില്ലായ്‌മയും ചൊറിച്ചിലും തുടങ്ങിയ വ്യത്യസ്‌ത രൂപങ്ങളില്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പിടിപെടാം.
ഇതിനെ പ്രതിരോധിക്കാന്‍ ചില മാര്‍ഗങ്ങള്‍ വിശദീകരിക്കാം.
ഓരോ 20 മിനിട്ടിനിടയിലും ഇടവേളയുണ്ടാക്കി കണ്ണടയ്‌ക്കുകയാണ് ഈ രോഗത്തെ ചെറുക്കാന്‍ ഒരു മാര്‍ഗം. മാസത്തില്‍ ഒരുതവണയെങ്കിലും ഒരു നേത്രരോഗ വിദഗ്‌ദ്ധനെ കണ്ട് കണ്ണുകള്‍ പരിശോധിപ്പിക്കണം. സി ആര്‍ ടി മോണിറ്റര്‍ ഒഴിവാക്കി, എല്‍ സി ഡി മോണിറ്റര്‍ ഉപയോഗിക്കണം. കംപ്യൂട്ടര്‍ വെച്ചിരിക്കുന്ന മുറിയില്‍ ആവശ്യത്തിന് വെളിച്ചം കടക്കുന്നതാണെന്ന് ഉറപ്പ് വരുത്തണം. മോണിറ്ററില്‍ നിന്ന് 20-30 ഇഞ്ച് അകലെയിരുന്ന് മാത്രമെ കംപ്യൂട്ടറിലേക്ക് നോക്കാന്‍ പാടുള്ളു.
കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ എ സിയുടെ തണുപ്പ് കുറയ്‌ക്കണം. കംപ്യൂട്ടര്‍ സ്‌കീനില്‍ ആന്റി ഗ്‌ളെയര്‍ ഗ്‌ളാസ് ഉപയോഗിച്ചാല്‍ ഉത്തമമായിരിക്കും. 17 ഇഞ്ചോ അതില്‍ കൂടുതലോ വലുപ്പമുള്ള മോണിറ്റര്‍ ഉപയോഗിക്കുക. മോണിറ്ററിന്റെ ബ്രൈറ്റ്‌നെസ്, കോന്‍ട്രാസ്‌റ്റ്, കളര്‍ എന്നിവ കണ്ണിന് അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോമിനെ ചെറുക്കാനാകും.
ശരിയായ ഉറക്കവും ആരോഗ്യവും
ശരിയായ ഉറക്കവും ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഉറക്കം കൂടിയാലും കുറഞ്ഞാലും അത് ആരോഗ്യത്തെ ബാധിക്കും. ഒരുദിവസം എത്രനേരം ഉറങ്ങണമെന്നതിനെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം ഏഴുമണിക്കൂര്‍ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു.
വെസ്റ്റ് വിര്‍ജീനിയ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു നിഗമനം. ഇന്ത്യന്‍ വംശജനായ അനൂപ് ശങ്കറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അതേസമയം ഏഴ് മണിക്കൂറിലധികം ഉറങ്ങിയാല്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണെന്നും ഇവരുടെ പഠനത്തില്‍ പറയുന്നു.
അമേരിക്കയില്‍ 30000 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 2005ലാണ് പഠനം ആരംഭിച്ചത്. ദിവസം ഒമ്പത് മണിക്കൂറിലധികം ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാദ്ധ്യത ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഒന്നരമടങ്ങ് കൂടുതലാണ്. എന്നാല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ അഞ്ച് മണിക്കൂറോ അതില്‍ കുറവോ സമയം ഉറങ്ങിയാല്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഏഴ് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് മൂന്നുമടങ്ങിലധികമാണ്.
കൊളസ്‌ട്രോളിനെ പ്രണയിക്കാം
ആരും നെറ്റി ചുളിക്കണ്ട. പ്രണയിക്കുന്നത് നല്ല കൊളസ്‌ട്രോളിനെ മാത്രമായിരിക്കണമെന്ന് മാത്രം. നമ്മുടെ ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. ഇതില്‍ ചീത്ത കൊളസ്‌ട്രോള്‍ രക്‌തധമനികളിലും ഹൃദയ വാല്‍വുകളിലും അടിഞ്ഞാണ് സ്‌ട്രോക്കും ഹൃദ്രോഗവും മറ്റുമുണ്ടാകുന്നത്.
എന്നാല്‍ നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറെ ഗുണകരമാണ്. ഇതിന്റെ അളവ് കൂടുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയാന്‍ സഹായിക്കുന്നു. ഇതിലൂടെ സ്‌ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയവ പിടിപെടാനുള്ള സാധ്യത ഇല്ലാതാകുന്നു.
നല്ല കൊളസ്‌ട്രോള്‍ എച്ച് ഡി എല്‍ കൊളസ്‌ട്രോള്‍(ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍) എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ കൊഴുപ്പിനൊപ്പം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ഏറെ ഗുണകരമാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. സിന്‍സിനാറ്റി സര്‍വ്വകലാശാലയിലെ ഡബ്‌ള്യൂ സീന്‍ ഡേവിസന്റെ നേതൃത്വത്തിലാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. നല്ല കൊളസ്‌ട്രോള്‍ ശരീരത്തിന് ആവശ്യമായ കൊഴുപ്പ് ശരിയായ അളവില്‍ മാത്രമാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ ചീത്ത കൊളസ്‌ട്രോള്‍ അളവില്‍ കൂടിയ കൊഴുപ്പ് രക്‌തക്കുഴലുകളില്‍ അടിയാന്‍ കാരണമാകുന്നു. ഇതുതന്നെയാണ് സ്‌ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയവ പിടിപെടാനുള്ള പ്രധാന കാരണം.
അതുകൊണ്ട് തന്നെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണശീലം സ്വീകരിക്കണം. മല്‍സ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് നല്ല കൊളസ്‌ട്രോള്‍ ലഭ്യമാക്കും. കൊഴുപ്പ് കൂടിയ ഭക്ഷണം ഒഴിവാക്കി, മത്തി, അയല, ചൂര തുടങ്ങിയ മല്‍സ്യങ്ങള്‍ കറിവെച്ച് കഴിക്കാം(ഇവ വറുത്ത് കഴിച്ചാല്‍ ഏറെ അപകടകരമാണ്). തവിട് കളയാത്ത ധാന്യം(അരി, ഗോതമ്പ്, ചോളം) എന്നിവയും നല്ല കൊളസ്‌ട്രോള്‍ പ്രദാനം ചെയ്യുന്ന ഭക്ഷണമാണ്. സോയാബീന്‍, ഇലക്കറികള്‍, ഓട്ട്‌സ് എന്നിവയും ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
കൂടുതല്‍ മധുരമുള്ള ഭക്ഷണം കഴിക്കുന്നത് ഒന്നുകൊണ്ടും നല്ലതല്ല. മധുരമേറിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങള്‍ പിടിപെടനും ശരീരം അമിതമായി വണ്ണിക്കാനും കാരണമാകും. പഞ്ചസാരയുടെ അളവ് കൂടുതലുളള ആഹാരശീലം പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുളള സാധ്യതയും വര്‍ദ്ധിപ്പി ക്കു മെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പുതിയ പഠനത്തില്‍ പറയുന്നത്.
പ്രായപൂര്‍ത്തിയായ 6000 പേരുടെ ആഹാര രീതിയാണ് ഗവേഷണസംഘം പഠന വിധേയമാക്കിയത്. 2003നും 2009നും ഇടയിലുളള ആറുവര്‍ഷമാണ് പഠനം നടത്തിയത്. അമിത മധുരം കഴിക്കുന്നവരുടെ ശരീരം വല്ലാതെ വണ്ണിക്കാറുണ്ട്. ഇത്തരം ശരീരപ്രകൃതി ഹൃദ്രോഗം പിടിപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ മധുരം ഉളളില്‍ ചെന്നതു കാരണം ട്രൈഗ്‌ളിസറൈഡ് നിലയും കൊളസ്‌ട്രോള്‍ നിലയും വളരെ ഉയര്‍ന്ന നിലയിലായതിനാലാണ് ഹൃദ്രോഗത്തിനിടയാക്കുന്നത്. അതുകൊണ്ടുതന്നെ ഐസ്‌ക്രീ, ചോക്ക്‌ളേറ്റ് തുടങ്ങിയ മധുരമുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നത് നല്ലതല്ല.
ഓറഞ്ച്‌ജ്യൂസ് കുടിക്കാം; രക്‌തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഒഴിവാക്കാം
ഒരു ദിവസം രണ്ടു ഗ്‌ളാസ് ഓറഞ്ച്‌ജ്യൂസ് കുടിച്ചാല്‍ രക്‌തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യതയും കുറയ്‌ക്കാനാകുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്‌തമാക്കുന്നു. രക്‌തസമ്മര്‍ദ്ദമുള്ള മദ്ധ്യവയസ്‌ക്കരില്‍ നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിക്കുന്നത്. ഓറഞ്ച്‌ജ്യൂസ് കുടിച്ചതിന് ശേഷം നടത്തിയ പരിശോധനയില്‍ രക്‌തസമ്മര്‍ദ്ദം കുറയുന്നതായി കണ്ടെത്തി.
ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം അഞ്ചില്‍ ഒരാള്‍ക്ക് ഹൃദയാഘാതത്തിന് കാരണമാകുന്നു. 50 ശതമാനം ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമാകുന്നത് ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദമാണെന്ന് ലോകാരോഗ്യസംഘടന നേരത്തെ വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓറഞ്ച്‌ജ്യൂസ് കുടിക്കുന്നത് രക്‌തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനൊപ്പം ഹൃദ്രോഗസാധ്യതയും ഒഴിവാക്കുമെന്ന നിഗമനത്തിലെത്തുന്നത്.
ഫ്രാന്‍സിലെ ഓര്‍ഗ്‌നെ സര്‍വ്വകലാശാലയാണ് ഇതുസംബന്ധിച്ച് രണ്ടുമാസത്തോളം നീണ്ട പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ച്ചയായി നാല് ആഴ്‌ച ഓറഞ്ച്‌ജ്യൂസ് നല്‍കിയശേഷം നടത്തിയ പരിശോധനയില്‍, ഗുളിക കഴിച്ചാല്‍ കുറയുന്നതുപോലെ രക്‌തസമ്മര്‍ദ്ദം കുറയുന്നതായി കണ്ടെത്തി. രക്‌തസമ്മര്‍ദ്ദത്തിനുള്ള ഹെസ്‌പിരിഡിന്‍ ക്യാപ്‌സൂള്‍ കഴിക്കുന്നതിന് സമമാണ് ദിവസം രണ്ടു ഗ്‌ളാസ് ഓറഞ്ച്‌ജ്യൂസ് കഴിക്കുന്നത് എന്നാണ് പഠിതാക്കളുടെ നിഗമനം. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ക്‌ളിനിക്കല്‍ ന്യൂട്രിഷന്‍ എന്ന മാസികയില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നല്ല ആരോഗ്യത്തിന് മോര് കുടിക്കാം
ദിവസവും കുറഞ്ഞത് ഒരു ഗ്‌ളാസ് മോര് കുടിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണത്രെ. തൈര് കടഞ്ഞ്, അതില്‍ നിന്ന് വെണ്ണ മാറ്റിയ ശേഷമെടുക്കുന്ന മോരാണ് നല്ലത്. അതില്‍ വെള്ളം ചേര്‍ത്തോ ചേര്‍ക്കാതെയോ കുടിക്കാം. ഭക്ഷണം കഴിച്ചശേഷം മോര് കുടിക്കുന്നത് ദഹനം അനായാസമാകാന്‍ സഹായിക്കും. അതുപോലെ തന്നെ അസിഡിറ്റി, ദഹനക്കേട്, നിര്‍ജ്ജലീകരണം, ഛര്‍ദ്ദി, വയറിളക്കം എന്നിവയ്‌ക്കും മോര് കുടിക്കുന്നത് നല്ലതാണ്.
പാലുമായി താരതമ്യം ചെയ്യുമ്പോള്‍ മോരില്‍ കൊഴുപ്പ് കുറവാണ്. എന്നുമാത്രമല്ല കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയും മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
കഫം, വാതം എന്നിവ ഉള്ളവര്‍ മോര് കുടിക്കരുതെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ വെള്ളം ചേര്‍ത്ത് ലഘുവാക്കി മോര് കഴിക്കുന്നത്, കഫശല്യം, വാതശല്യം എന്നിവ കുറയ്‌ക്കാന്‍ സഹായിക്കുമത്രെ. ആയുര്‍വേദ വിധി പ്രകാരം മോര് ഒരു ഉത്തമ ഔഷധമാണ്. മോരില്‍ അല്‍പ്പം ഉപ്പ്, ഇഞ്ചി നല്ലതുപോലെ ചതച്ചത്, അല്‍പ്പം നാരങ്ങാനീര്, കാന്താരിമുളക് എന്നിവ ചേര്‍ത്ത് കുടിച്ചാല്‍ പല അസുഖങ്ങളും ഭേദമാകും. അര്‍ശസ്, ഛര്‍ദ്ദി, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മേല്‍പ്പറഞ്
തേന്‍ എന്ന ദിവ്യ ഔഷധം
പണ്ടുകാലം മുതല്‍ക്കേ പലവിധ രോഗങ്ങള്‍ക്കും ഔഷധമായി തേന്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ ആയുര്‍വേദത്തില്‍ പ്രധാനമായ ഔഷധക്കൂട്ടാണ് തേന്‍. ഇന്നത്തെ തലമുറയ്‌ക്ക് തേനിന്റെ ഔഷധഗുണത്തെക്കുറിച്ച് കൂടുതലായി അറിയില്ല. സ്ഥിരമായി തേന്‍ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.
നല്ല മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്ക് തേന്‍ കഴിക്കാം. പഞ്ചസാരയുടെ മോശം അശങ്ങളൊന്നും തേനില്‍ അടങ്ങിയിട്ടില്ല. അതുകൊണ്ടാണ് തേന്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നത്.
തേനില്‍ നെല്ലിക്ക ഇട്ട്‌വെച്ച് 25 ദിവസത്തിനുശേഷം ഉപയോഗിക്കാം. നെല്ലിക്കയുടെ സത്ത് ഊറ്റിയെടുക്കുന്ന തേന്‍ ഒരു സിദ്ദൗഷധമാണ്. ഇത്തരത്തില്‍ തയ്യാറാക്കിയ തേന്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ ഒരു സ്‌പൂണ്‍ വീതം കഴിക്കുക. ശരീരത്തിന് മികച്ച രോഗ പ്രതിരോധശേഷി പ്രദാനം ചെയ്യും. അപസ്‌മാരം, അജീര്‍ണ്ണം, അസ്ഥിശ്രാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ മാറ്റാന്‍ തേന്‍ സഹായിക്കും. പ്രമേഹം, അര്‍ബുദം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ക്കും തേന്‍ ഉത്തമമാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ വലിച്ചെടുക്കാന്‍ തേനിന് കഴിയും. ഇതിലൂടെ ശരീരത്തില്‍ ഒരു മികച്ച ശുദ്ധീകാരിയായി തേന്‍ പ്രവര്‍ത്തിക്കുന്നു.
കട്ടന്‍ചായ ഒഴിവാക്കാം
അമിതമായ തോതില്‍ കട്ടന്‍ചായ കുടിക്കുന്നത് അസ്ഥികള്‍ക്ക് ബലക്ഷയമുണ്ടാക്കുമെന്ന് പഠനറിപ്പോര്‍ട്ട്. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ളൂറൈഡ് അസ്ഥികള്‍ക്ക് ദോഷകരമാണെന്ന് ജോര്‍ജ്ജിയ മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ദിവസം രണ്ടോ നാലോ കപ്പ് ചായ കുടിക്കുന്നത് പ്രശ്നമല്ല.
എന്നാല്‍ ഇതിന്റെ അളവ് കൂടുന്തോറും അപകട സാദ്ധ്യതയും ഏറും.
ഒരു ലിറ്റര്‍ കട്ടന്‍ ചായയില്‍ ഒമ്പത് മില്ലിഗ്രാം ഫ്ളൂറൈഡ് അടങ്ങിയിട്ടുണ്ട്. നേരത്തെ നടത്തിയ പഠനങ്ങളില്‍ കട്ടന്‍ചായയില്‍ ഇത്രയും അധികം ഫ്ളൂറൈഡ് അടങ്ങിയതായി കണ്ടെത്തിയിരുന്നില്ല. ഫ്ളൂറൈഡ് അമിതമാകുമ്പോള്‍ അത് അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്നു. സന്ധികള്‍ക്കും അസ്ഥിക്കും വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. അതേസമയം പല്ലിന്റെ സുരക്ഷയ്ക്ക് ഫ്ളൂറൈഡ് നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മസ്‌തിഷ്‌ക ഉണര്‍വിന് ഒരു കപ്പ് ചായ
ഒരു കപ്പ് ചായ കുടിച്ചാല്‍ കൂടുതല്‍ ഉണര്‍വ് ലഭിക്കുമത്രെ. കൂടാതെ കുഴയ്‌ക്കുന്ന പ്രശ്‌നങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാനും ഒരു കപ്പ് ചായയ്‌ക്ക് കഴിയുമെന്നാണ് ലണ്ടനില്‍ നടത്തിയ പുതിയ പഠനം തെളിയിക്കുന്നത്. ചായ കുടിക്കുമ്പോള്‍ മസ്‌തിഷ്‌ക്കത്തിന് ലഭിക്കുന്ന പുത്തന്‍ ഉണര്‍വാണ് ഇതിന് കാരണം.
ചായയില്‍ അടങ്ങിയിരിക്കുന്ന രാസവസ്‌തു മാനസികശേഷിയെ ഉത്തേജിപ്പിക്കുന്നുവെന്ന് പഠനത്തില്‍ വ്യക്‌തമായി.
ഗ്രീന്‍ ടീയില്‍ ഉള്‍പ്പടെ കാണപ്പെടുന്ന എല്‍-തിയാനിന്‍ എന്ന അമിനോ ആസിഡാണ് ഈ രാസവസ്‌തു. ചായ കുടിച്ച് 20-70 മിനിട്ടിന് ശേഷം മസ്‌തിഷ്‌ക്കത്തിന് പുതിയ ഉണര്‍വ് ലഭിക്കുമെന്ന് പഠനത്തില്‍ പറയുന്നു. മാനസികവും ശാരീരികവുമായ ക്ഷീണം മാറ്റാനും ചായ സഹായിക്കുമെന്ന് ഹോളണ്ടില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു. 40 വയസില്‍ താഴെയുള്ളവരിലാണ് പഠനം നടത്തിയത്. പഠനറിപ്പോര്‍ട്ട് ന്യൂട്രീഷണല്‍ ന്യൂറോസയന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓര്‍മ്മശക്‌തിക്ക് മധുരമുള്ള കോഫി ഉത്തമം
തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ മധുരമുള്ള കോഫി സഹായിക്കുമെന്ന് വിദഗ്‌ദ്ധ പഠനം. സ്‌പെയിനിലെ ബാഴ്‌സലോണ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്. മസ്‌തിഷ്‌കത്തിലെ ശ്രദ്ധ, ഓര്‍മ തുടങ്ങിയ കാര്യങ്ങളുടെ പ്രവര്‍ത്തനക്ഷമതയ്‌ക്കാണ് മധുരമേറിയ കോഫി സഹായകരമാകുന്നത്.
40 ആളുകളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് മധുരമുളളതും മധുരമില്ലാത്തതുമായ കോഫി നല്‍കുകയും പിന്നീട് ഓര്‍മശക്‌തി പരിശോധിക്കുകയും ചെയ്‌തു. ഡോ. ജോസഫ് സെറ ഗ്രാബുലോസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീനും പഞ്ചസാരയും ജലവും ഒന്നിച്ചുചേര്‍ന്ന മിശ്രിതമാണ് ഓര്‍മശക്‌തി വര്‍ദ്ധിപ്പിക്കുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മധുരമുള്ള ലഘുഭക്ഷണം കഴിച്ചാല്‍ ഓര്‍മശക്‌തി വര്‍ദ്ധിക്കില്ല. കഫീനും പഞ്ചസാരയും ഒന്നിച്ച് വരുമ്പോഴാണ് ഓര്‍മശക്‌തിയെ പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനം തലച്ചോറില്‍ നടക്കുക. പഠനറിപ്പോര്‍ട്ട് ഹ്യൂമണ്‍ സൈക്കോഫാര്‍മക്കോളജി- ക്‌ളിനിക്കല്‍ ആന്‍ഡ് എക്‌സ്‌പെരിമെന്റല്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആരോഗ്യത്തിന് കാപ്പിയും ചായയും നിയന്ത്രിക്കാം
കാപ്പിയും ചായയും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ ഹാനികരമാണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ചായയോ കോഫിയോ കുടിച്ചുകൊണ്ട് ഒരുദിവസം തുടങ്ങുകയെന്നത് ഭൂരിഭാഗം കേരളീയരുടെയും ശീലമാണ്. ഒരു ദിവസം നാലും അഞ്ചും തവണ ചായയോ കോഫിയോ കുടിക്കുന്നവരുണ്ട്. എന്നാല്‍ ചായയും കോഫിയും കൂടുതല്‍ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.
കോഫിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഘടകം ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമത്രെ.
സ്ഥിരമായ കാപ്പികുടിയും ചായകുടിയും ലഹരിമരുന്നിന് അടിപ്പെടുന്നത് പോലെയാണെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്. സ്ഥിരമായി നമ്മള്‍ കാപ്പിയോ ചായയോ കുടിക്കുന്നവരാണെങ്കില്‍ ഒരു ദിവസം അത് ലഭിക്കാതെ വരുമ്പോള്‍ വല്ലാത്ത അസ്വസ്ഥതകള്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് ഏറെ അപകടകരമായ അവസ്ഥയാണെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. ഇത്തരത്തില്‍ ആഗ്രഹിക്കുമ്പോള്‍ കോഫിയോ ചായയോ ലഭിക്കാതെയിരുന്നാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. തലവേദന, ഉറക്കക്കുറവ്, പേശീവേദന എന്നിവയാണത്. അതിനാല്‍ കാപ്പിയും ചായയും സ്ഥിരമാക്കുന്നതിന് പകരം പാര്‍ശ്വഫലങ്ങളില്ലാത്ത ഏതെങ്കിലും പാനീയങ്ങള്‍ സ്ഥിരമാക്കുന്നതാണ് നല്ലതെന്ന് വിദഗ്‌ദ്ധര്‍ ഉപദേശിക്കുന്നു.
ഹാര്‍ട്ടറ്റാക്കിനെ പ്രതിരോധിക്കാന്‍ മൂന്നുകപ്പ് ചായ!
ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാന്‍ ദിവസം മൂന്നുകപ്പ് ചായ കുടിച്ചാല്‍ മതിയത്രെ. പതിവായി മൂന്നുകപ്പ് കട്ടന്‍ചായയോ ഗ്രീന്‍ടീയോ കുടിച്ചാല്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 11 ശതമാനം വരെ കുറയും. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്. ഡോ ജോനാഥന്‍ ഹോഗ്‌ഡ്‌സണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
മോളികുലാര്‍ ആസ്‌പെക്‌റ്റ്‌സ് ഓഫ് മെഡിസിന്‍ എന്ന സയന്‍സ് ജേര്‍ണലില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രക്‌തക്കുഴലുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിവിശേഷത്തെ ചെറുക്കാന്‍ ചായയ്‌ക്ക് കഴിയും. രണ്ട് ആപ്പിള്‍ നല്‍കുന്നതിനേക്കാള്‍ ആന്റി ഓക്‌സിഡന്റ് രണ്ടു കപ്പ് ചായയിലൂടെ ശരീരത്തിന് ലഭിക്കും. ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാന്‍ ആവശ്യമായ ഫ്ലേവനോയിഡ് ചായയില്‍ നിന്ന് ലഭിക്കും. ഒരു കപ്പ് ചായയില്‍ നിന്ന് 150-200 ഗ്രാം ഫ്ലേവനോയിഡാണ് ലഭിക്കുന്നത്. കട്ടന്‍ചായയിലും ഗ്രീന്‍ടീയിലുമുള്ള ഫ്ലേവനോയിഡിന്റെ അളവ് തുല്യമായതിനാല്‍ രണ്ടും ഉത്തമമാണ്. ബ്രിട്ടനില്‍ 80 ശതമാനം പേരും ചായ കുടിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടനില്‍ ഹൃദ്രോഗബാധ കുറവാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
നല്ല ആരോഗ്യത്തിന് പ്രാതല്‍ മുടക്കരുതേ…
ആരോഗ്യകരമായ ജീവിതശൈലിയില്‍ ഒഴിച്ചുകൂടാനാകാത്തതാണ് പ്രാതല്‍. ഒരു ദിവസത്തേക്കുവേണ്ട പോഷണം ലഭിക്കത്തക്കവിധത്തിലാണ് പ്രാതല്‍ കഴിക്കേണ്ടത്. അതുകൊണ്ടുതന്നെ നല്ല ആരോഗ്യത്തിന് പ്രാതല്‍ ഒഴിവാക്കരുതെന്നാണ് പുതിയ പഠനം ചൂണ്ടികാണിക്കുന്നത്. കൊഴുപ്പും മധുരവും കുറഞ്ഞ ആഹാരമാണ് പ്രാതലിന് കഴിക്കേണ്ടത്.
ലണ്ടനില്‍ ഡോ. സിഗ്രിഡ് ഗിബ്‌സന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
19നും 64നും ഇടയില്‍ പ്രായമുള്ള 12,068 ബ്രിട്ടീഷ് പൗരന്‍മാരിലാണ് പഠനം നടത്തിയത്. അഞ്ചിലൊന്ന് പേരും കാര്യമായി പ്രാതല്‍ കഴിക്കാറില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. മൂന്നിലൊന്ന് പേര്‍ ധാന്യകം അടങ്ങിയ പ്രാതല്‍ കഴിക്കുമ്പോള്‍ 45 ശതമാനം ബ്രിട്ടീഷുകാരും അതില്ലാത്ത പ്രഭാത ഭക്ഷണമാണ് കഴിക്കുന്നത്. 82 ശതമാനം പേര്‍ പാലും 39 ശതമാനം പേര്‍ ധാന്യകവും(അരി, ഗോതമ്പ് ആഹാരം), 33 ശതമാനം പേര്‍ റൊട്ടിയും 14 ശതമാനം പേര്‍ പഴങ്ങളും പ്രാതലായി കഴിക്കാറുണ്ട്.
പുരുഷന്‍മാര്‍ റൊട്ടി, സോസെ, മുട്ട എന്നിവയാണ് കുടുതലായി കഴിക്കുന്നത്. അതേസമയം സ്‌ത്രീകള്‍ക്ക് പഴവര്‍ഗങ്ങളാണ് ഏറെ ഇഷ്‌ടം. ഏറ്റവും ആരോഗ്യകരമായ പ്രഭാത ഭക്ഷണം ധാന്യകവും പാലും ചേര്‍ന്നതാണെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാതല്‍ വയറു നിറച്ച് കഴിക്കണം. അത് കൊഴുപ്പ് കുറയ്‌ക്കാനും കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ലഭിക്കാനും സഹായിക്കുന്നു. ഇത് ദഹനപ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു.
ശരിയായ ആരോഗ്യത്തിന് ഓട്‌സ് ശീലമാക്കാം
മുന്‍കാലങ്ങളില്‍ ഭക്ഷണക്രമത്തിലുണ്ടായിരുന്ന കൃത്യത കൈമോശം വന്നതാണ് ഇക്കാലത്ത് മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നത്. ഫാസ്‌റ്റ്‌ഫുഡ് കൂടുതലായി ഉപയോഗിക്കുന്നതിനൊപ്പം സമയത്ത് ആഹാരം കഴിക്കാത്തതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട പ്രശ്‌നം.
അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണക്രമത്തില്‍ ഓട്‌സ് നിര്‍ബന്ധമാക്കണം. രാവിലെ ഓട്‌സ് കഴിക്കുന്നത് വളരെ നല്ലതാണ്.
ശരീരത്തിന് ആവശ്യമായ ഒട്ടേറെ ഘടകങ്ങള്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും എല്ലുകളുടെ വളര്‍ച്ചയ്‌ക്ക് സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പിനെക്കാളേറെ കാല്‍സ്യം, പ്രോട്ടീന്‍, മഗ്‌നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്‌ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.
ക്യാന്‍സര്‍, ഹൃദ്രോഗം തുടങ്ങിയവയെ പ്രതിരോധിക്കുന്ന ഫ്‌ളേവനോയ്‌ഡ് എന്ന ഘടകവും ഓട്‌സില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്‌തത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുന്ന ബീറ്റാ- ഗ്‌ളൂക്കന്‍ എന്ന നാര് ഓട്‌സിലുണ്ട്. ഇത് പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കും. ഓട്‌സ് പാലില്‍ ചേര്‍ത്തും അല്ലാതെയും കഴിക്കാം. ഇഡലി ഉണ്ടാക്കുന്ന അരിപ്പൊടിയില്‍ ഓട്‌സ് ചേര്‍ക്കാം. ഓട്‌സ് ഉപയോഗിച്ച് ഉപ്പുമാവ്, ഊത്തപ്പം എന്നിവ ഉണ്ടാക്കാവുന്നതാണ്. കൂടാതെ ഓട്‌സ്, പാല്‍ എന്നിവ ഉപയോഗിച്ച് പായസം തയ്യാറാക്കി കഴിക്കുന്നതും നല്ലതാണ്. എന്നാല്‍ ഓട്‌സ് പായസത്തില്‍ അമിതമായി മധുരം ചേര്‍ക്കരുത്.
കോള കുടിച്ചാല്‍ ജീവിതം കട്ടപ്പൊക
കോള ഉള്‍പ്പടെയുള്ള സോഫ്‌റ്റ് ഡ്രിങ്ക്‌സ് ഇന്ന് ചെറുപ്പക്കാരുടെ ഇടയില്‍ ഒഴിച്ചുകൂടാനാകാത്തതായി മാറിയിട്ടുണ്ട്. ദാഹം വരുമ്പോള്‍, മദ്യത്തിനൊപ്പം ചേര്‍ത്ത് കുടിക്കാനുമൊക്കെ കോളയും സോഫ്‌റ്റ് ഡ്രിങ്ക്‌സുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. കുട്ടികള്‍ക്കും കോള കുടിക്കുന്നത് ഏറെ ഇഷ്‌ടമാണ്.
എന്നാല്‍ ഇത് സൃഷ്‌ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ഒട്ടും ബോധവാന്‍മാരല്ല ഇന്നത്തെ തലമുറ. ക്യാന്‍സറില്‍ ഏറ്റവും ഗുരുതരമായ പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ പിടിപെടാന്‍ ഇത് ഇടയാക്കുമെന്ന് എത്ര പേര്‍ക്ക് അറിയാം?
പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ പിടിപെട്ടാല്‍ മരണം ഉറപ്പാണ്. കോളയിലും സോഫ്‌റ്റ് ഡ്രിങ്ക്‌സുകളിലും അടങ്ങിയിരിക്കുന്ന ഫോസ്‌ഫോറിക്ക് ആസിഡാണ് ഏറ്റവും ദോഷകരമാത്. ദിനംപ്രതി കോളയും മറ്റുതരത്തിലുള്ള സോഫ്‌റ്റ് ഡ്രിങ്ക്‌സും കുടിക്കുന്നവരില്‍ കാല്‍സ്യം നഷ്‌ടപ്പെട്ട് എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കാം. ഇത് ചെറിയ വീഴ്‌ചയിലും അസ്ഥികള്‍ പൊട്ടിപ്പോകാന്‍ ഇടയാക്കും. കുട്ടികളിലെ അമിതവണ്ണത്തിനും പ്രധാന കാരണം കോളകളാണ്. ഫോസ്‌ഫോറിക് ആസിഡിനു പുറമെ കോളകളില്‍ അടങ്ങിയിട്ടുള്ള ഷുഗറുമാണ് കുട്ടികളിലെ അമിതവണ്ണത്തിന് ഇടയാക്കുന്നത്.
തീര്‍ന്നില്ല കോള മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍. കോളയില്‍ കാണുന്ന ഫോസ്‌ഫോറിക് ആസിഡ് പല്ലിന്റെ ഇനാമലിനെ നശിപ്പിച്ച് പല്ലിനെ ദ്രവിപ്പിക്കുന്നു. കോള സ്‌ഥിരമായി കുടിച്ചാല്‍ പല്ലിന്റെ നിറവ്യത്യാസം ഉറപ്പാണ്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പുറമെ മാനസിക പ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉറക്കക്കുറവ്, ആകാംഷ തുടങ്ങിയവയും സാധാരണമാണ്. കോള മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ അപകടകരമാണ്. അതുകൊണ്ടുതന്നെ കോളകളും മറ്റ് സോഫ്‌റ്റ് ഡ്രിങ്ക്‌സും പൂര്‍ണമായിത്തന്നെ ഒഴിവാക്കണം.
ബേക്കറി പലഹാരങ്ങള്‍ ഒഴിവാക്കിക്കൂടെ?
പലപ്പോഴും സമയത്ത് ആഹാരം കഴിക്കാത്തവരായി പുതിയ മലയാളി തലമുറ മാറിക്കൊണ്ടിരിക്കുന്നു. കോളേജിലും ജോലിസ്ഥലത്തും ഉച്ചഭക്ഷണം കൊണ്ടുപോകാന്‍ മടിക്കുന്ന പുതുതലമുറ ബേക്കറി ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്. ഇതിനായി അവര്‍ ഫാസ്‌റ്റ് ഫുഡും സോഫ്‌റ്റ് ഡ്രിങ്കും കഴിക്കുന്നു. എത്രമാത്രം അപകടകരമാണ് ഇവയെന്ന് തിരിച്ചറിയാതെയാണ് നമ്മുടെ യുവതലമുറ ഫാസ്‌റ്റ്‌ഫുഡ് ശീലമാക്കുന്നത്.
കൊഴുപ്പിന്റെ അളവ് കൂടിയ ഇത്തരം ഭക്ഷണങ്ങള്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ആസ്‌തമ, ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ പിടിപെടാന്‍ ഇടയാകുന്നു.
ഉച്ചയ്‌ക്ക് ഊണ് കഴിക്കുന്നതിന് പകരം ബേക്കറിയിലെ കേക്ക്, പിസ, ഹാം ബര്‍ഗര്‍ ഫ്രെഞ്ച് ഫ്രൈഡ്, പൊട്ടോറ്റോ ചിപ്‌സ്, പെപ്‌സി, കോള തുടങ്ങിയവയാണ് യുവതലമുറയ്‌ക്ക് പ്രിയം. എന്നാല്‍ ഇവയില്‍ സാന്‍സ്‌ഫാറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു. സാന്‍സ്‌ഫാറ്റ് ക്യാന്‍സര്‍ പോലുള്ള രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പൊതുവേ കോളേജ് വിദ്യാര്‍ത്ഥികളും ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളുമാണ് ബേക്കറി ഭക്ഷണം ശീലമാക്കുന്നത്.
മുപ്പത് വയസ് പിന്നിടുന്നതിന് മുമ്പുതന്നെ പലര്‍ക്കും പ്രമേഹവും രക്‌തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ പിടിപെടുന്നു. പ്രമേഹം, കൊളസ്‌ട്രോള്‍, രക്‌തസമ്മര്‍ദ്ദം, ആസ്‌ത്‌മ തുടങ്ങിയ രോഗമുളളവര്‍ വട, ചിപ്‌സ്, മിക്‌ചര്‍ എന്നിവ കഴിക്കരുത്. ഉയര്‍ന്ന കൊഴുപ്പും കലോറിയും ചേര്‍ന്ന ഇവ ജങ്ക് ഫുഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫാസ്‌റ്റ്‌ഫുഡില്‍ കൊഴുപ്പിന് പുറമെ വന്‍തോതില്‍ മധുരവും അടങ്ങിയിട്ടുണ്ട്. ജങ്ക് ഫുഡുകള്‍ വല്ലപ്പോഴുമായി ചുരുക്കിയില്ലെങ്കില്‍ വയറിനുളളില്‍ ഗ്യാസ് രൂപപ്പെടുകയും മറ്റ് അസ്വസ്ഥകള്‍ ഉണ്ടാവുകയും ചെയ്യും. കുട്ടികളില്‍ ഇത്തരം ഭക്ഷണ രീതികള്‍ പ്രോത്സാഹിപ്പിക്കരുത്.
വ്യായാമം ചെയ്യാം, ആരോഗ്യം കൈവരിക്കാം
അലസതയും ആരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അതെ, ശരിയായ ആരോഗ്യത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അലസത മാറ്റിവെച്ചേ മതിയാകു. പലപ്പോഴും മടിയന്‍മാരായി, സമയാസമയം ആഹാരവും കഴിച്ച് വീട്ടില്‍ ചടഞ്ഞ്‌കൂടിയിരുന്നാല്‍ രോഗം പെട്ടെന്ന് പിടിപെടും.
പ്രത്യേകിച്ചും ജീവിതശൈലി രോഗങ്ങള്‍. പ്രമേഹം, ഹൃദ്രോഗം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ പിടിപെടാന്‍ അലസതയും ഒരു കാരണമാകുന്നു.
അശാസ്‌ത്രീയമായ ജീവിതശൈലിയാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണം. ആരോഗ്യസംരക്ഷണത്തിന് ആഹാരവും വ്യായാമവും പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇക്കാലത്തെ തിരക്കേറിയ ജീവിതശൈലി കാരണം സമയത്ത് ആഹാരം കഴിക്കാനും വ്യായാമം ചെയ്യാനും പലര്‍ക്കും സാധിക്കാറില്ല. ഇതാണ് ജീവിതശൈലിരോഗങ്ങള്‍ക്ക് കാരണമാകുന്നത്.
സാധാരണ അലസജീവിതം നയിക്കുന്നവര്‍ കൃത്യമായി ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടക്കുക, ഓടുക, കളിക്കുക, ആയാസകരമായ ജോലികള്‍ ചെയ്യുക, ഗുസ്‌തി പരിശീനം, യോഗാസനങ്ങള്‍, കളരി അഭ്യാസമുറകള്‍ എന്നിവയെല്ലാം അവനവന്റെ സ്വഭാവത്തിനും സാഹചര്യത്തിനും അനുസരിച്ച് ശീലിക്കുന്നത് വളരെ നല്ലതാണ്. ശരിയായ വ്യയാമത്തിലൂടെ നല്ല ആരോഗ്യം കൈവരിക്കാന്‍ കഴിയും. എന്നാല്‍ കഠിനമായ വേനല്‍ക്കാലത്ത് വളരെ കുറച്ചുസമയം മാത്രം വ്യായാമം ചെയ്‌താല്‍ മതി. മഴക്കാലത്തും ശൈത്യകാലത്തും നല്ല രീതിയില്‍ വ്യായാമം ചെയ്യണം.
കഷണ്ടിക്കും പ്രതിവിധിയുണ്ട്
കഷണ്ടിക്കും അസൂയയ്‌ക്കും മരുന്നില്ല എന്നൊരു പഴഞ്ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. കഷണ്ടി മാറ്റുമെന്ന് പ്രചരിപ്പിച്ച് നിരവധി എണ്ണകള്‍ വിപണിയില്‍ ഇറക്കുകയും, അതിലൂടെ ലക്ഷാധിപതികളും കോടീശ്വരന്‍മാരും ആയവരുടെ എണ്ണം ചുരുക്കമല്ല. നമ്മുടെ നാട്ടില്‍പ്പോലും ഇത്തരത്തില്‍ നിരവധി വ്യാജമരുന്നുകളാണ് വിപണിയിലെത്തുന്നത്.
എന്നാല്‍ കഷണ്ടിക്ക് ചില പ്രതിവിധികളുണ്ടെന്നാണ് ആധുനിക വൈദ്യശാസ്‌ത്രം നമുക്ക് കാട്ടിത്തരുന്നത്. ലോകമെമ്പാടും മിനിഡോക്‌സില്‍ എന്ന മരുന്ന് ഉപയോഗിക്കാനാണ് കഷണ്ടിയുള്ളവരോട് ത്വക്ക്‌രോഗവിദഗ്‌ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ആറുമാസം മിനിഡോക്‌സില്‍ ഉപയോഗിച്ചാല്‍ കൊഴിഞ്ഞുപോയ മുടിയിഴകള്‍ സാമാന്യം മുളച്ചുകിട്ടുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുപയോഗിക്കുന്നവര്‍ക്ക് അലര്‍ജിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ശസ്‌ത്രക്രിയയിലൂടെയും കഷണ്ടി മാറ്റാന്‍ സാധിക്കുമത്രെ. തലയിലെ മുടി ധാരാളമുള്ള ഭാഗത്തുനിന്ന് രോമകൂപങ്ങള്‍ എടുത്ത് കഷണ്ടിയുള്ളിടത്ത് നട്ടുപിടിപ്പിക്കുന്ന ശസ്‌ത്രക്രിയ ഒരു പരിധിവരെ വിജയകരമാണ്. ഒറ്റ രോമകൂപമോ രണ്ടെണ്‌ണം ഒരുമിച്ചോ ഇങ്ങനെ എടുക്കാറുണ്ട്. ഇതിനെ മൈക്രോഗ്രാഫ്‌റ്റ്‌സ് എന്നാണ് പറയുന്നത്. തലയുടെ വശങ്ങളില്‍ നിന്നോ പിന്നില്‍ നിന്നോ വലിയ അഭംഗിയുണ്ടാവാത്ത വിധമാണ് ഇങ്ങനെ മുടി പിഴുതെടുക്കുക. പതുക്കെ ഇവ പുതിയ സ്ഥലത്ത് വളര്‍ന്നുതുടങ്ങും.
സ്‌ട്രിപ് ഇന്‍സിഷന്‍, ലേസര്‍ ഗ്രാഫ്‌റ്റിങ്, 20 മുടിയോളം ഒരുമിച്ചെടുക്കുന്ന പഞ്ച് ഗ്രാഫ്‌റ്റ്‌സ് തുടങ്ങി പലതരം ശസ്‌ത്രക്രിയകള്‍ നിലവിലുണ്ട്. തലയോട്ടിയിലെ കഷണ്ടിയുള്ള ഭാഗത്തെ തൊലി മുറിച്ചുനീക്കി, മുടിയുള്ള ഭാഗത്തെ തൊലി വലിച്ചുനീട്ടി ഇവിടേക്കു കൂടിയെത്തിക്കുന്ന പ്‌ളാസ്റ്റിക് സര്‍ജറിയും നിലവിലുണ്ട്. എന്നാല്‍ കഷണ്ടിയുള്ള ഭാഗത്തിന്റെ വലിപ്പം, മുടിയുള്ള ഭാഗത്തെ തൊലിയുടെ ഇലാസ്‌തികത എന്നിവയെ ആശ്രയിച്ചാണ് ശസ്‌ത്രക്രിയയുടെ വിജയസാധ്യത.
താരന് ഒരു പരിഹാരം
മുടികൊഴിച്ചില്‍ പോലെ തന്നെ പ്രധാനപ്പെട്ട ഒരു കേശപ്രശ്‌നമാണ് താരനും. ഏറെപ്പേര്‍ താരന്‍ മൂലം ബുദ്ധിമുട്ടുന്നുണ്ട്. വിപണിയില്‍ കാണുന്ന ഷാംപൂ, എണ്ണ ഇവയൊക്കെ ഉപയോഗിച്ചാലും താരന് ശാശ്വത പരിഹാരം ലഭിക്കാറില്ല എന്നതാണ് വാസ്‌തവം. വിപണിയിലെ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാല്‍ തുടക്കത്തില്‍ താരന്‍ കുറയുമെങ്കിലും വീണ്ടും പഴയ അവസ്ഥയിലെത്തും.
നാടന്‍രീതിയിലുള്ള പരിചരണമാണ് താരനും മുടികൊഴിച്ചിലിനും ഉത്തമം. പാര്‍ശ്വഫലങ്ങളുണ്ടാകില്ല എന്നതാണ് നാടന്‍ പരിചരണത്തിന്റെ സവിശേഷത.
താരന് ഒരൊറ്റമൂലി
1. മൈലാഞ്ചിയില, ചെറുനാരങ്ങ ചതച്ചത് ഇവ വെയിലില്‍ ഉണക്കിപ്പൊടിച്ചത്(ആവശ്യത്തിന്)
2. ഉണക്കനെല്ലിക്ക, ഇരുമ്പ് ചീനച്ചട്ടിയില്‍ വേവിച്ചതിന്റെ വെള്ളം. വെള്ളം കുറച്ച് ഉപയോഗിച്ചാല്‍ മതി.(രണ്ട് സ്‌പൂണ്‍)
3. ചെറുനാരങ്ങയുടെ നീര്
4. തൈര് – രണ്ടു സ്‌പൂണ്‍
5. കട്ടന്‍ചായ(നല്ല കടുപ്പം) ഒരു സ്‌പൂണ്‍
6. മുട്ടയുടെ വെള്ളക്കരു- ഒന്ന്
മൈലാഞ്ചിപ്പൊടിയില്‍ ബാക്കി ചേരുവകളെല്ലാം ചേര്‍ത്ത് ഒരു രാത്രി വയ്‌ക്കുക. വൈകുന്നേരം മാത്രമേ ഇത് ഉണ്ടാക്കാവു. അതും ചുവട് കട്ടിയുള്ള ചീനച്ചട്ടിയില്‍(ഇരുമ്പ്). ഈ കൂട്ട് രാവിലെയെടുത്ത് തലമുടിയിലും തലയോട്ടിയിലും നന്നായി തേയ്‌ച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. താരന്‍ മാറുന്നതോടൊപ്പം മുടിക്ക് കറുപ്പ്‌നിറവും കിട്ടും. തലമുടി വളരാനും ഇത് നല്ലതാണ്.
മസ്‌തിഷ്‌ക വളര്‍ച്ച പൂര്‍ണമാകുന്നത് മദ്ധ്യവയസില്‍
മനുഷ്യരിലെ മസ്‌തിഷ്‌ക വളര്‍ച്ച പൂര്‍ണമാകുന്നത് മദ്ധ്യവയസിലെന്ന്(നാല്‍പ്പതുകളുടെ അവസാനം) പുതിയ പഠനത്തില്‍ പറയുന്നു. കുട്ടിക്കാലത്ത് തന്നെ മസ്‌തിഷ്‌കത്തിന്റെ വികാസം പൂര്‍ണമാകുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന വിശ്വാസം. 30-40 വയസിലും മസ്‌തിഷ്‌ക്കത്തിലെ കോര്‍ട്ടെക്‌സ് വളരുന്നതായാണ് വിശദമായ സ്‌കാനിംഗ് റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നത്.
മസ്‌തിഷ്‌ക്കത്തിലെ സുപ്രധാന ഭാഗമായ കോര്‍ട്ടെക്‌സിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍ ആധുനിക വൈദ്യശാസ്‌ത്രരംഗത്ത് വളരെ പ്രധാനപ്പെട്ട ഒന്നായി മാറുകയാണ്.
തീരുമാനമെടുക്കല്‍, സാമൂഹിക സംവേദനം-പെരുമാറ്റം, പദ്ധതിയിടല്‍, ഉള്‍പ്പടെ നിരവധി വ്യക്‌തിപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് കോര്‍ട്ടക്‌സാണ്. ഒരാളെ സാമൂഹികജീവിയായ മനുഷ്യനാക്കി മാറ്റുന്നത് കോര്‍ട്ടക്‌സിന്റെ പ്രവര്‍ത്തനത്തിലൂടെയാണ്. മസ്‌തിഷ്‌ക്കത്തിന്റെ വലതുഭാഗത്ത് മുന്നിലായാണ് കോര്‍ട്ടക്‌സ് സ്ഥിതിചെയ്യുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ സാറാ-ജെയ്‌ന്‍ ബ്‌ളാക്ക്‌മോര്‍ എന്നിവരാണ് പഠനം നടത്തിയത്. ലണ്ടനില്‍ നടന്ന ബ്രിട്ടീഷ് ന്യൂറോസയന്‍സ് ക്രിസ്‌തുമസ് സംപോസിയത്തില്‍ പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു.
നമുക്ക് നടക്കാം, പ്രമേഹത്തെ പ്രതിരോധിക്കാം
പ്രമേഹബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. അന്താരാഷ്‌ട്ര ഡയബറ്റിക് ഫെഡറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം 71 മില്യനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നമ്മുടെ രാജ്യത്ത് 20 മില്യണ്‍ പേര്‍ക്കാണ് അധികമായി പ്രമേഹം പിടിപെട്ടത്. ജീവിതശൈലിയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് പ്രമേഹമെന്ന നിശബ്‌ദനായ കൊലയാളിയുടെ വ്യാപനത്തിനുള്ള മുഖ്യകാരണം.
പ്രമേഹം പിടിപെട്ടാല്‍ അത് പൂര്‍ണമായി ഭേദമാക്കാനാകില്ല, നിയന്ത്രിക്കാനാകും.
കഴിഞ്ഞകുറെ വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. പരമ്പരാഗതമായ ഭക്ഷണം ഒഴിവാക്കി, പാശ്‌ചാത്യ ശൈലിയിലുള്ള ഫാസ്‌റ്റ്‌ഫുഡാണ് ഇക്കാലത്ത് നമ്മള്‍ കൂടുതലായി ഉപയോഗിക്കുന്നത്. പാശ്‌ചാത്യശൈലിയിലുള്ള ആഹാരത്തില്‍ അന്നജത്തിന്റെ അളവ് കൂടുതലും പ്രോട്ടീന്റെ അളവ് വളരെ കുറവുമാണ്. ഇതാണ് പ്രമേഹം പിടിപെടാനുള്ള മുഖ്യകാരണം. ഒപ്പം വ്യായാമമില്ലായ്‌മ, മാനസികസംഘര്‍ഷം തുടങ്ങിയവ മൂലം പ്രമേഹം പിടിപെടാനുള്ള സാധ്യത ഇരട്ടിയാകുന്നു.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണനിയന്ത്രണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒപ്പം ദിവസം 30 മിനിട്ട് നേരത്തെ നടത്തം ഒരു ശീലമാക്കി മാറ്റണം. രക്‌തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ നടത്തം സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. നടക്കുമ്പോള്‍ രക്‌തത്തിലെ പഞ്ചസാര, നമ്മുടെ മസിലുകള്‍ ആഗിരണം ചെയ്യും. പക്ഷെ ഭക്ഷണം കഴിക്കുമ്പോള്‍ വീണ്ടും രക്‌തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ നടത്തം ഒരു ശീലമാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്.
ക്യാന്‍സറിനുള്ള പ്രതിവിധി നമ്മുടെ അടുക്കളയിലുണ്ട്
ഇക്കാലത്ത് ആരോഗ്യരംഗത്ത് ഒരു ഭീഷണിയായി പടരുന്ന മാരകരോഗമാണ് ക്യാന്‍സര്‍. ആദ്യഘട്ടത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ക്യാന്‍സര്‍ ചികില്‍സ ഫലപ്രദമാകില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ക്യാന്‍സര്‍ മൂലമുള്ള മരണം ലോകത്തും ഇന്ത്യയിലും വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള ചേരുവകള്‍ ഇന്ത്യാക്കാരുടെ അടുക്കളയിലുണ്ട്.
പക്ഷെ അവ ഫലപ്രദമായി ഉപയോഗിക്കാറില്ലെന്ന് മാത്രം. പാശ്‌ചാത്യരെ പോലെ നമ്മളും ഫാസ്‌റ്റ്‌ഫുഡിന് പിന്നാലെ പോകുന്നതാണ് ഇതിന് ഒരു കാരണം. വെളുത്തുള്ളി, മഞ്ഞള്‍, കപ്പല്‍മുളക് തുടങ്ങിയവയിലാണ് ക്യാന്‍സറിനെ പ്രതിരോധിക്കുന്ന രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുള്ളത്.
ക്യാന്‍സറിനെ പ്രതിരോധിക്കാനും ക്യാന്‍സര്‍ ചികില്‍സ ഫലപ്രദമാകാനും മഞ്ഞള്‍, വെളുത്തുള്ളി, കപ്പല്‍മുളക് എന്നിവയ്‌ക്ക് കഴിയുമെന്ന് കാന്‍സാസ് സര്‍വ്വകലാശാലയിലെ ക്യാന്‍സര്‍ ഗവേഷകനായ പ്രൊഫസര്‍ ഡോ ശ്രീകാന്ത് ആനന്ദ് പറയുന്നു. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍കുമിന്‍ ക്യാന്‍സര്‍ ചികില്‍സയ്‌ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അമേരിക്കയില്‍ നല്‍കുന്ന ക്യാന്‍സര്‍ മരുന്നുകളില്‍ കുര്‍കുമിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാന്‍സര്‍ അതീവഗുരുതരമായ അവസ്ഥായാണ്. അതിനാല്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കണം. മേല്‍പ്പറഞ്ഞവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ക്യാന്‍സര്‍ വരാതിരിക്കാനും ക്യാന്‍സര്‍ ചികില്‍സയ്‌ക്കും ഇത് ഏറെ ഫലപ്രദമാണ്- ഡോക്‌ടര്‍ ശ്രീകാന്ത് ആനന്ദ് പറയുന്നു.
പുകവലി അവസാനിപ്പിക്കാം…
ക്യാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍ പോലെ വളരെയധികം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഒന്നാണ് പുകവലി. ലോകത്ത് ദിനംപ്രതി പുകവലിക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പുകവലിക്കുന്നവരുടെ എണ്ണം 275 മില്യണ്‍ ആണ്. പുകവലിക്കാരായ സ്‌ത്രീകളില്‍ നാലിലൊന്ന് പേരും പതിനഞ്ച് വയസിന് മുമ്പ് ഈ ശീലം തുടങ്ങുന്നു എന്നതാണ് അതിലും ഞെട്ടിക്കുന്ന കണക്ക്.
പുകവലി ഒരു ശീലമാക്കിയവര്‍ക്ക് അത് എപ്പോഴെങ്കിലുമൊക്കെ അവസാനിപ്പിക്കണമെന്ന് തോന്നാറുണ്ട്. എന്നാല്‍ കൂടുതല്‍പേര്‍ക്കും അതിന് കഴിയാറില്ല. പുകവലി അവസാനിപ്പിക്കാന്‍ ചില മാര്‍ഗങ്ങള്‍ പറയാം.
വളരെ പോസിറ്റീവായി ചിന്തിക്കുക. നിങ്ങളില്‍ സ്വയം വിശ്വാസമര്‍പ്പിക്കുക. പുകവലിക്കണമെന്ന തോന്നലിനെ മറികടക്കാന്‍ ഒരാളുടെ ആത്‌മവിശ്വാസത്തിനും മാനസികശക്‌തിക്കും കഴിയും. പക്ഷെ അതിനുവേണ്ടി ശ്രമിക്കണമെന്ന് മാത്രം.
ജീവിതത്തില്‍ ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തുക. ഒപ്പം ദിവസവും യോഗ, ധ്യാനം എന്നിവയും ശീലമാക്കുക. ഇത് മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് നിങ്ങളെ മോചിതരാക്കും.
ദിവസവും വലിക്കുന്ന സിഗററ്റിന്റെ എണ്ണം കുറച്ചുകൊണ്ടുവരണം. അതുപോലെ സിഗററ്റ് വാങ്ങുമ്പോള്‍ ഒരു പായ്‌ക്കറ്റായി വാങ്ങുന്നത് അവസാനിപ്പിക്കണം. ആവശ്യമുള്ളപ്പോള്‍ ഒന്നോ രണ്ടോ സിഗററ്റ് മാത്രം വാങ്ങുക.
ഭക്ഷണക്രമത്തില്‍ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക. ചെയിനായി പുകവലിക്കുന്നവരുടെ ശരീരം മെലിയുന്നത് നല്ലതാണ്. അതുപോലെ വിശന്നിരിക്കരുത്. കൂടുതല്‍പേരും സിഗററ്റ് വലിക്കുന്നത് വിശപ്പ് വരുമ്പോഴാണ്. ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. പത്തു ഗ്‌ളാസില്‍ കുറയാതെ വെള്ളവും അഞ്ചാറ് ഗ്‌ളാസ് ജ്യൂസും മോരും കുടിക്കണം.
എപ്പോഴും തിരക്കില്‍ ആകണം. തിരക്കേറിയ ജോലികളില്‍ ഏര്‍പ്പെട്ടാല്‍ സിഗററ്റ് വലി കുറയ്‌ക്കാം. ജോലിക്കിടെ ബ്രേക്ക് എടുത്താല്‍ സിഗററ്റ് വലിയ്‌ക്കണമെന്ന് തോന്നും.
സിഗററ്റ് വലിക്കണമെന്ന് അതിയായി തോന്നുമ്പോള്‍ ച്യൂയിംഗം ചവയ്‌ക്കുന്നത് നല്ലതാണ്. ക്രമേണ അതൊരു ശീലമാക്കാം. പക്ഷെ ച്യൂയിംഗം തെരഞ്ഞെടുക്കുമ്പോള്‍ മധുരം കുറഞ്ഞതും നല്ല നിലവാരമുള്ളതുമാണെന്ന് ഉറപ്പുവരുത്തണം. ഇത് ശീലമാക്കിയാല്‍ മുഖപേശികള്‍ക്ക് നല്ലൊരു വ്യായാമവുമാകും.
സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ പുകവലിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. എന്തെന്നാല്‍ സോഷ്യല്‍സ്‌മോക്കിംഗിലൂടെ ഒരാളില്‍ ഈ ദുശീലം വര്‍ദ്ധിക്കും.
അമിതമായ പുകവലി അല്‍ഷിമേഴ്‌സിന് കാരണമാകും
ഒരു ദിവസം 40-50 സിഗററ്റുകള്‍ വലിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. ഇത്തരത്തില്‍ അമിതമായി പുകവലിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പോലുള്ള മാരകമായ അസുഖങ്ങള്‍ പിടിപെടുമെന്ന് നേരത്തെതന്നെ വ്യക്‌തമായതാണ്. അമിത പുകവലി ഓര്‍മ്മശക്‌തി ഇല്ലാതാകുന്ന അല്‍ഷിമേഴ്‌സ് എന്ന അസുഖം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ കാണിക്കുന്നു.
അമേരിക്കയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്. ഏകദേശം 21,000 സ്‌ത്രീ-പുരുഷന്‍മാരിലാണ് പഠനം നടത്തിയത്.
ഒരു ദിവസം നാല്‍പ്പത് സിഗററ്റില്‍ അധികം വലിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 157 ശതമാനം കൂടുതലാണ്. അല്‍ഷിമേഴ്‌സിന് ശേഷം പിടിപെടുന്ന വാസ്‌കുലാര്‍ ഡെമന്റിയ എന്ന അസുഖത്തിനുള്ള സാധ്യത ഇത്തരക്കാരില്‍ 172 ശതമാനം കൂടുതലാണ്. തലച്ചോറിലേക്കുള്ള രക്‌തയോട്ടം കുറയുന്ന അസുഖമാണിത്. അമിതമായി പുകവലിക്കുന്നവരുടെ തലച്ചോര്‍ അതിവേഗം തകരാറിലാകുന്നു എന്നതാണ് ആത്യന്തികമായി ഈ പഠനം കാണിക്കുന്നത്. കാലിഫോര്‍ണിയയിലുള്ള ഒരു ഗവേഷണ സ്ഥാപനമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
അര്‍ബുദം മനുഷ്യന്‍ സ്വയം വരുത്തുന്നത്
ലണ്ടന്‍: ആധുനിക ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ മനുഷ്യന്‍ സ്വയം വരുത്തുന്ന രോഗമാണ് അര്‍ബുദമെന്ന് പുതിയ പഠനം. അടുത്തകാലം വരെ വളരെ കുറവായി മാത്രം കാണപ്പെട്ടിരുന്ന രോഗമാണ് അര്‍ബുദം. നൂറുകണക്കിന് ഈജിപ്‌ഷ്യന്‍ മമ്മികളും ഫോസിലുകളും പരിശോധിച്ചതില്‍ നിന്ന് ഒരെണ്ണത്തില്‍ മാത്രമെ ക്യാന്‍സര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. വെരിക്കോസ്, കുഷ്‌ഠം തുടങ്ങിയ രോഗങ്ങളാണ് പണ്ടുകാലത്ത് ഈജിപ്‌തിലും മറ്റും ക്യാന്‍സറായി മാറിയിട്ടുള്ളത്.
മാഞ്ചസ്‌റ്റര്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറായ റോസല്ലെ ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
മമ്മികളും ഫോസിലുകളും പരിശോധിച്ചതില്‍ നിന്ന് പ്രകൃത്യാ ഉണ്ടാകുന്ന അസുഖമല്ല ക്യാന്‍സര്‍ എന്നാണ് വെളിപ്പെടുന്നതെന്ന് ഡേവിഡ് പറഞ്ഞു. അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണവും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് അസുഖത്തിന് കാരണം. ഇതുരണ്ടും മനുഷ്യന്‍ വരുത്തിവെച്ചതാണ്. രോഗത്തെക്കുറിച്ച് ചരിത്രപരമായ കാഴ്‌ചപ്പാടില്‍ ഊന്നിയാണ് തങ്ങള്‍ പഠനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പഠനറിപ്പോര്‍ട്ട് നേച്ചര്‍ റിവ്യൂ ക്യാന്‍സര്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വീട്ടിലിരുന്ന് സമ്പാദിക്കാന്‍ ആറുവഴികള്‍
വീട്ടിലിരുന്ന് മാസംതോറും പതിനായിരങ്ങള്‍ സമ്പാദിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ മറ്റ് ജോലികള്‍ നോക്കുന്നതെന്തിന്. എന്താ വിശ്വാസം വരുന്നില്ല അല്ലേ. വീട്ടിലെ കാര്യങ്ങളും നടക്കും, ഒരു ജോലിയുമാകും, ഒപ്പം മാസംതോറും നല്ലൊരു തുക സമ്പാദിക്കുകയും ചെയ്യാം. കൂടാതെ 9 മുതല്‍ 5 വരെ എന്ന തൊഴില്‍ സംസ്‌ക്കാരത്തോട് വിടപറയുകയുമാവാം.
വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന ചില ജോലികളെക്കുറിച്ച് പറയാം.
1, ഉച്ചഭക്ഷണം തയ്യാറാക്കി നല്‍കാം
നിങ്ങള്‍ക്ക് പാചകം ഇഷ്‌ടമാണെങ്കില്‍, ഉച്ചഭക്ഷണം തയ്യാറാക്കി മാസം നല്ലൊരു വരുമാനം ഉണ്ടാക്കാം. വീടിന് അടുത്ത് ഉയര്‍ന്നതോതില്‍ ജീവനക്കാരുള്ള ഒരു ഓഫീസ് ഉണ്ടെങ്കില്‍ അവര്‍ക്ക് ആവശ്യമായ ഉച്ചഭക്ഷണം തയ്യാറാക്കി നല്‍കാം. വീട്ടിലെ മറ്റുള്ളവര്‍ക്കും നിങ്ങളെ സഹായിക്കാനാകും. ഒപ്പം അടുത്തവീട്ടുകാരെ കൂടി ചേര്‍ക്കാന്‍ കഴിയുമെങ്കില്‍ ഇതൊരു വലിയ ബിസിനസാക്കാം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപമുള്ള മിക്ക വീട്ടുകാരും ഇത്തരത്തില്‍ ഒരു മാസം പതിനായിരകണക്കിന് രൂപയാണ് സമ്പാദിക്കുന്നത്. ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഉപഭോക്‌താവിന്റെ അഭിരുചി, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ മറക്കരുതേ.
2, ബര്‍ത്ത്‌ഡേ പാര്‍ട്ടി മാനേജ്‌മെന്റ്
നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പറ്റിയ ഒരു ജോലിയാണിത്. സാമ്പത്തികമായി ഉന്നതിയില്‍ നില്‍ക്കുന്ന കുടുംബങ്ങളിലെ ബര്‍ത്ത്‌ഡേ പാര്‍ട്ടി ഓര്‍ഡര്‍ പിടിച്ച് നടപ്പിലാക്കുക എന്നതാണ് ഈ ജോലി. ക്രിയാത്‌മകമായി ചിന്തിക്കാന്‍ കഴിയുന്നവരാണെങ്കില്‍ വളരെ മനോഹരമായി ഡെക്കറേഷന്‍ ഉള്‍പ്പടെ ഒരു പാര്‍ട്ടി മാനേജ് ചെയ്യാന്‍ കഴിയും. ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കു പുറമെ, റിട്ടയര്‍മെന്റ് പാര്‍ട്ടികള്‍, വിവാഹപാര്‍ട്ടികള്‍ തുടങ്ങിയ ഏതുതരം പാര്‍ട്ടികളും ഏറ്റെടുത്ത് നടത്താനാകും. ഒപ്പം കാറ്ററിംഗ് കൂടിയുണ്ടെങ്കില്‍ നല്ല വരുമാനം ഉണ്ടാക്കാനാകും. എന്നാല്‍ ദിവസവും പാര്‍ട്ടി ഓര്‍ഡറുകള്‍ ഉറപ്പാക്കണം.
3, ഹോം സ്‌റ്റേ
ഇക്കാലത്ത് വന്‍നഗരങ്ങളില്‍ താമസസൗകര്യം ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. നിങ്ങളുടെ വീട് രണ്ടുനിലയാണെങ്കില്‍ ഒരു നില വാടകയ്‌ക്ക് കൊടുക്കാം. മറ്റൊരു വീടുണ്ടെങ്കില്‍ അതും വാടകയ്‌ക്ക് കൊടുക്കാം. വാടകക്കാര്‍ക്ക് ഭക്ഷണം കൂടി തയ്യാറാക്കി നല്‍കിയാല്‍ മാസംതോറും നല്ലൊരു തുക സമ്പാദിക്കാനാകും. വീടിനടുത്ത് കോളേജ് പോലെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോ ഐ ടി പാര്‍ക്കുകളോ ഉണ്ടെങ്കില്‍ വാടകക്കാരെ ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും കാണില്ല.
4, വെബ്‌ഡിസൈനിംഗ്
വെബ്‌ഡിസൈനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്‌താല്‍ മാത്രം പതിനായിരകണക്കിന് രൂപ മാസംതോറും വരുമാനമുണ്ടാക്കാം. പക്ഷെ നല്ല ക്രിയേറ്റീവായി വെബ്‌സൈറ്റ് രൂപകല്‍പന ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഒപ്പം ഉപഭോക്‌താക്കളെ കണ്ടെത്താനും കഴിയണം. ദിവസംപ്രതി നിരവധി വെബ്‌സൈറ്റുകളാണ് ഇവിടെ ഉണ്ടാകുന്നത്. ചെറിയ സ്ഥാപനമാണെങ്കില്‍ പോലും അവര്‍ സൈറ്റ് തുടങ്ങുന്നുണ്ട്. ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് മാത്രം.
5, വെര്‍ച്വല്‍ അസിസ്‌റ്റന്റ്
ഇതൊരു പുതിയതരം ജോലിയാണ്. അതായത് ഒരാള്‍ ഒരു ബിസിനസ് അല്ലെങ്കില്‍ പ്രോജക്‌ട് ചെയ്യുന്നതിന് മുമ്പ് അയാളെ സഹായിക്കുക. ആ ബിസിനസ് എങ്ങനെ വിജയിപ്പിക്കാം, എങ്ങനെയത് മുന്നോട്ട് കൊണ്ട്‌പോകാം, ബിസിനസ് നടത്തുന്നതിനെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി കൊടുക്കുക, തുടങ്ങിയ കാര്യങ്ങളില്‍ ആവശ്യമുള്ള സഹായങ്ങള്‍ ചെയ്‌തുകൊടുക്കുകയാണ് വെര്‍ച്വല്‍ അസിസ്‌റ്റന്റിന്റെ ജോലി. ഓണ്‍ലൈനായി ചെയ്യാനാകുന്ന ജോലിയാണിത്. ലോകസാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പുതിയതായി ബിസിനസ് തുടങ്ങുന്നവര്‍ക്ക് വെര്‍ച്വല്‍ അസിസ്‌റ്റന്റിന്റെ സേവനം അത്യാവശ്യമാണ്.
6, ഓണ്‍ലൈന്‍ ട്യൂഷന്‍
കുടുതല്‍ സേവനങ്ങള്‍ ഇന്റര്‍നെറ്റ് വഴി ചെയ്യാന്‍കഴിയുന്ന കാലഘട്ടമാണിത്. ഇന്ത്യയിലിരുന്ന് അമേരിക്കയിലോ യൂറോപ്പിലോ താമസിക്കുന്ന ഒരു കുട്ടിക്ക് ട്യൂഷന്‍ എടുക്കാം, അവന് ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കാം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കാം. പ്രധാനമായും കണക്ക് എന്ന വിഷയം പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നുള്ള ഓണ്‍ലൈന്‍ അദ്ധ്യാപകരുടെ സേവനം തേടാറുണ്ട്. കണക്കിലോ, കംപ്യൂട്ടര്‍ സയന്‍സിലോ, ഇംഗ്‌ളീഷിലോ ഡിഗ്രിയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷനിലൂടെ മാസം നല്ലൊരു വരുമാനമുണ്ടാക്കാന്‍ കഴിയും.
മികച്ച ബിസിനസ് നഗരങ്ങളില്‍ കൊച്ചിയും
കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ് നഗരങ്ങളുടെ പട്ടികയില്‍ കൊച്ചിയ്‌ക്ക് പന്ത്രണ്ടാം സ്ഥാനം. വ്യാവസായിക രംഗത്ത് മത്സരക്ഷമത കൂടുതലുള്ള ഇന്ത്യയിലെ പത്ത് നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയത് ന്യൂഡല്‍ഹിയിലെ ഇന്‍സ്‌റ്റിറ്റിയൂട്ട് ഫോര്‍ കോമ്പറ്റീറ്റിവ്‌നസാണ്.
ചരക്കുഗതാഗതം, വിഭവശേഷിയുടെ ലഭ്യത തുടങ്ങിയ മേഖലകളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവച്ച ന്യൂഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാം സ്‌ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷവും ഒന്നാം സ്‌ഥാനം ഡല്‍ഹിക്കായിരുന്നു.
വിദ്യാസമ്പന്നരായ ജീവനക്കാരുടെയും ചരക്കു ഗതാഗതരംഗത്തെ അടിസ്‌ഥാന സൗകര്യങ്ങളുടെയും കരുത്തില്‍ ചെന്നൈ ഇത്തവണ രണ്ടു പടവുകള്‍ കയറി രണ്ടാം സ്‌ഥാനത്തെത്തി. മുംബയ്, ബാംഗ്‌ളൂര്‍ എന്നിവയെ പിന്തള്ളിയാണ് ചെന്നൈ വന്‍കുതിപ്പ് നടത്തിയത്. മുംബയ്, മൂന്നാം സ്‌ഥാനത്തേക്കും ബാംഗ്‌ളൂര്‍ നാലാം സ്‌ഥാനത്തേക്കും പിന്തള്ളപ്പെട്ടു. കൊല്‍ക്കത്ത അഞ്ചാം സ്‌ഥാനത്താണ്. അഹമ്മദാബാദ്, പുനെ എന്നീ നഗരങ്ങള്‍ ആറും ഏഴും സ്‌ഥാനങ്ങളിലെത്തി.
ഇനി കുറഞ്ഞ ചെലവില്‍ പറക്കാം
തിരുവനന്തപുരം: ഇന്ത്യയിലെ ചെലവുകുറഞ്ഞ വിമാന സര്‍വീസായ ഇന്‍ഡിഗോ തിരുവനന്തപുരത്ത് നിന്ന് സര്‍വ്വീസ് തുടങ്ങുന്നു. ഡല്‍ഹി, കൊച്ചി, ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുക. ജനുവരി രണ്ടിന് ആദ്യ സര്‍വീസ് തുടങ്ങുമെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യഘോഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്‍ഡിഗോ ആരംഭിക്കുന്ന പുതിയ സര്‍വീസുകളില്‍ ഡല്‍ഹി – കൊച്ചി, കൊച്ചി – തിരുവനന്തപുരം, ചെന്നൈ – തിരുവനന്തപുരം എന്നിവ നോണ്‍സ്‌റ്റോപ് സര്‍വീസുകളാണ്.
ഹൈദരാബാദ്- ചെന്നൈ വഴി തിരുവനന്തപുരവുമായി ബന്‌ധിപ്പിക്കും. ഡല്‍ഹി-തിരുവനന്തപുരം പുതിയ റൂട്ടാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്ന് മൂന്നാമതൊരു നോണ്‍ സ്‌റ്റോപ്‌സര്‍വീസ് കൂടി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓഗസ്‌റ്റ്-സെപ്‌തംബറോടെ ഇന്‍ഡിഗോ രാജ്യാന്തരസര്‍വീസുകള്‍ തുടങ്ങും. തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളില്‍ നിന്നും ഗള്‍ഫിലേതുള്‍പ്പെടെയുള്ള രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സഞ്‌ജയ്‌കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
14 ദിവസം മുമ്പ് റിസര്‍വ് ചെയ്യുമ്പോഴുള്ള നിരക്ക്:
ഡല്‍ഹി – തിരുവനന്തപുരം – 4281 രൂപ
കൊച്ചി – തിരുവനന്തപുരം – 1550 രൂപ
ചെന്നൈ – തിരുവനന്തപുരം – 2033 രൂപ
ഹൈദ്രാബാദ് – തിരുവനന്തപുരം – 3549 രൂപ
തിരുവനന്തപുരം – ഡല്‍ഹി – 4031 രൂപ
തിരുവനന്തപുരം – ചെന്നൈ – 2033 രൂപ
തിരുവനന്തപുരം – ഹൈദ്രാബാദ് – 3032 രൂപ
തിരുവനന്തപുരം – കൊച്ചി – 1500 രൂപ
http://www.goindigo.in എന്ന വെബ്‌സൈറ്റില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.
നിങ്ങള്‍ എന്തിന് ഫെയ്സ്ബുക്കില്‍ കയറുന്നു?
യൌവ്വനം ഫെയ്സ്ബുക്കിലാണ്. ആദ്യമായി അടുക്കളയില്‍ കയറി ഒരു ചായയിട്ടാല്‍ അത് ആദ്യം രുചിക്കുന്നത് ഫെയ്സ്ബുക്ക് ഫ്രണ്ട്സ്. സൌഹൃദത്തിന്റെ പുഞ്ചിരിയും കണ്ണീരും ഇവിടെ ‘ഷെയര്‍’ ചെയ്യാം. ചാറ്റിങ്ങ് തുടങ്ങിയതിനും പ്രണയം പറഞ്ഞതിനും, പിന്നെ അത് ‘ചീറ്റിങ്ങാ’യതിനും ഒരേയൊരു സാക്ഷി…
എന്തിനേറെ, പണ്ട് കോളേജില്‍ നട്ട വാഴ കുലച്ചതും ഫെയ്സ്ബുക്കില്‍ തന്നെ. അല്ല, നിങ്ങള്‍ എന്തിനാണ് ഫെയ്സ്ബുക്കില്‍ കയറുന്നത് ?
സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള യുവതി-യുവാക്കള്‍ ബി ലൈവ് ന്യൂസിനോട് പ്രതികരിക്കുന്നു.
അഭിലാഷ് എസ്.പിള്ള (ലെക്ചറര്‍, അമൃത വിശ്വ വിദ്യാ പീഠം, കൊല്ലം)
കൂടുതലും ഫ്രണ്ട്സിനെ മീറ്റ് ചെയ്യാനും മുന്‍പുണ്ടായിരുന്ന ഫ്രണ്ട്സിനെ കാണാനുമാണ് ഞാന്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത്. അതിനുള്ള ഒരു സോഷ്യല്‍ ഗാതറിങ് സെറ്റപ്പ് എന്ന രീതിയിലാണ് ഞാന്‍ ഇതിനെ കാണുന്നത്. തിരക്കിനിടയില്‍ അങ്ങനെ ടൈം കിട്ടാറില്ല, ദിവസവും കമ്പല്‍സറിയായി കയറാറില്ല, എങ്കിലും ടൈം കിട്ടുമ്പോഴൊക്കെ കയറാറുണ്ട്. കയറുമ്പോള്‍ പരമാവധി 30 മിനിറ്റ്സ് അതിനപ്പുറം പോകാറില്ല. ഫെയ്സ്ബുക്ക് ചാറ്റിങ്ങ് ചെയ്യാറില്ല. പുതിയ ഫ്രണ്ട്സിനെ കണ്ടെത്താന്‍ പറ്റിയ ഒരു മീഡിയമാണെന്ന് തോന്നുന്നില്ല. പല അക്വണ്ട്സും ഫേക്കാണ്. ഒരു പരിധി വരെ ഇതൊരു ചീറ്റിങ്ങാണ്. നമുക്കാവശ്യമുള്ള കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ പോരേ? ഓരോരുത്തരും ഇഷ്ടമുള്ള രീതിയ്ലല്ലേ യൂസ് ചെയ്യുന്നത്. ആദ്യം ഓര്‍ക്കുട്ടിലായിരുന്നു. ഇപ്പോ ഇടക്കിടക്കേ ഓര്‍ക്കുട്ട് നോക്കാറുള്ളൂ. ഫെയ്സ്ബുക്ക് കുറച്ച് കൂടി പ്രൊഫഷണല്‍ ലെവലാണ്.
ശരത് , ബഥനി കോളേജില്‍ ബികോം വിദ്യാര്‍ത്ഥി, ബിഗ് ബസാറില്‍ പാര്‍ട്ട് ടൈം വര്‍ക്കര്‍
അക്കൌണ്ട് ഉണ്ട്, ഉപയോഗിക്കാറില്ല. സമയം വെറുതേ പോകും. രാവിലെ ക്ളാസില്‍ പോകും, മൂന്നരക്ക് ക്ളാസ് കഴിഞ്ഞ് ജോലിക്ക് പോകും, രാത്രി പത്ത് കഴിയും വീട്ടിലെത്താന്‍. വീട്ടില്‍ കംപ്യൂട്ടര്‍ ഇല്ല. പിന്നെ കഫേലൊക്കെ പോകണ്ടേ? ഒഴിവ്സമയം കൂട്ടുകാര്‍ക്കൊപ്പം പുറത്ത് പോകാനാണ് താല്‍പ്പര്യം. ഫ്രണ്ട്സ് ഒക്കെ പറഞ്ഞാണ് അറിഞ്ഞത്. അവരാണ് അക്കൌണ്ട് തുടങ്ങി തന്നത്. കൂടെ ജോലി ചെയ്യുന്ന എന്റെ പ്രായത്തില്‍ തന്നെയുള്ള ഒരു പയ്യന്‍ 24 മണിക്കൂറും ജോലിക്കിടയിലും ഫെയ്സ് ബുക്കിലാണ്. ഞാന്‍ ആരാധിക്കുന്ന വിജയ് യുടെ ഫോട്ടോയാണ് പ്രൊഫൈല്‍ പിക്ചര്‍.
അന്നപൂര്‍ണ്ണ, ടെലിവിഷന്‍ അവതാരക
ഫ്രണ്ട്സ്, റിലേറ്റീവ്സ് അങ്ങനെ എല്ലാവരുമായി ഒരു ടച്ചിലിരിക്കാനാണ് ഞാന്‍ ഫെയ്സ്ബുക്ക് പ്രധാനമായും യൂസ് ചെയ്യുന്നത്. അടുത്തിടെ രണ്ട് തവണ ഞാന്‍ അക്കൌണ്ട് ഡീ ആക്റ്റിവേറ്റ് ചെയ്തിരുന്നു. നല്ല ഒരു ബുക്ക് വായിക്കാന്‍ കിട്ടിയപ്പോള്‍ ഫെയ്സ്ബുക്ക് ഉണ്ടേല്‍ അത് നടക്കില്ലെന്ന് തോന്നി. ഒരു ദിവസം എത്ര സമയം സ്പെന്‍ഡ് ചെയ്യും എന്നൊന്നും പറയാന്‍ പറ്റില്ല. എന്റെ ബ്ളാക്ക്ബെറി ഫോണില്‍ 24 മണിക്കൂറും ഫെയ്സ്ബുക്ക് കണക്റ്റഡാണ്. പേര് മാത്രം കണ്ട് അറിയാത്ത ആളുകള്‍ റിക്വസ്റ്റ് അയക്കും. അടുത്തിടെ ഞാന്‍ പേര് മാറ്റി, ഒരു പെണ്‍കുട്ടിയാണെന്ന് തോന്നാത്ത പേരിട്ടു. 4 ദിവസം കൊണ്ട് 100 റിക്വസ്റ്റ് വരുന്നിടത്ത് ഇപ്പോ വെറും 3 ആയി. ഫെയ്സ്ബുക്ക് ഒരു സമയം കൊല്ലിയാണെന്നൊന്നും പറയാന്‍ പറ്റില്ല, പക്ഷേ ഇതില്ലായിരുന്നെങ്കില്‍ ചിലപ്പോ എന്തെങ്കിലും നല്ല കാര്യം ചെയ്തേനെ എന്ന് തോന്നിയിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത പല ഫ്രണ്ട്സും ചാറ്റിങ്ങ് വഴി കിട്ടിയവരാണ്. ഒരിക്കലും ഞാനിതില്‍ അഡിക്റ്റഡ് അല്ല. ഏത് സമയവും വേണ്ടന്ന് വെക്കാന്‍ പറ്റും. എന്റെ ടെലിവിഷന്‍ പ്രോഗ്രാംസ് കണ്ടിട്ട് കുറേ റെസ്പോണ്‍സ് ഫെയ്സ്ബുക്കിലൂടെ കിട്ടാറുണ്ട്. കഴിയുന്നതും പരിചയമുള്ള ആളുകളെ മാത്രമേ ഫ്രണ്ട്സ് ആക്കാറുള്ളൂ.
മൈക്കിള്‍- ഹോട്ടല്‍ ജീവനക്കാരന്‍, തിരുവനന്തപുരം
ഫേസ്ബുക്കോ!!! ഓ… ഹോട്ടലില്‍ ജ്യൂസടിക്കുന്ന പയ്യന്റെ മൊബൈലിനകത്ത് നീല കളറില്‍ ഫ്രണ്ട് എന്നോക്കെ കണ്ടിട്ടുണ്ട്. വെളുപ്പിനെ തുടങ്ങുന്ന ഹോട്ടലിലെ പണി തീരുമ്പോ രാത്രി 10 മണിയാകും. അതിനിടയില്‍ ഇതിനൊക്കെ എവിടാ സമയം?
അരുണ്‍- ചലച്ചിത്ര താരം
പഴയ ഫ്രണ്ട്സിനെ കണ്ടെത്തി ബന്ധം പുതുക്കാനാണ് ഞാന്‍ ഫെയ്സ്ബുക്ക് പ്രധാനമായും ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് ഫിലിംസൊക്കെ കണ്ടിട്ട് ആളുകള്‍ കമന്റ്സ് അയക്കാന്‍ തുടങ്ങി. അതൊരു നല്ല കാര്യമായി തോന്നി. ഫെയ്സ്ബുക്കില്‍ ചാറ്റിങ്ങ് ചെയ്യാറില്ല. മെസേജ് വഴിയാണ് കോണ്ടാക്ട് ചെയ്യാറുള്ളത്. നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുപാട് ഫ്രണ്ട്സുണ്ട്. പല തരത്തിലുള്ള ആളുകളുമായി സംസാരിക്കാന്‍ കഴിയുന്നു എന്നതാണ് പ്രധാന കാര്യം. സമയം കിട്ടുമ്പോള്‍ കയറാറുണ്ടെന്നല്ലാതെ ഒരിക്കലും ഇതിനൊരു അഡിക്റ്റല്ല. വെറുതെ ഫെയ്സ്ബുക്കില്‍ സമയം കളയുന്നവരല്ല ഇന്നത്തെ യൂത്ത്. എങ്ങനെ ടൈം യൂസ് ചെയ്യണമെന്ന് അവര്‍ക്ക് നന്നായി അറിയാം. ആദ്യം ഓര്‍ക്കുട്ടിലായിരുന്നു അക്കൌണ്ട്. ഓര്‍ക്കുട്ടില്‍ എന്റെ പേരില്‍ പണ്ടൊരു ചീറ്റിങ്ങിന് ശ്രമം നടന്നിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ മാത്രമേയുള്ളൂ. ഫെയ്സ്ബുക്കിന് കൂറേകൂടി പ്രൈവസി സെറ്റിങ്സ് കൂടുതലാണ്, കുറേ കൂടി ഡെവലപ്പഡ് ആണ്. എല്ലാവരുമായി ഒരു നല്ല കോണ്‍ടാക്റ്റ്സ് വെക്കാം എന്നതാണ് ഞാന്‍ ഫെയ്സ്ബുക്കില്‍ കയറുന്നതിന്റെ പ്രധാന കാര്യം.
കാര്‍ത്തിക്- എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി , കൊച്ചി (പേര് യഥാര്‍ത്ഥമല്ല)
ചുമ്മാ ടൈംപാസ്സിന്, ബോറടി മാറ്റാനാണ് പ്രധാനമായും ഫെയ്സ്ബുക്കില്‍ കയറുന്നത്., ഇപ്പോ വേറെ പണിയോന്നുമില്ലാത്തോണ്ട് ദിവസവും 3 മണിക്കൂര്‍ ഉറപ്പായും യൂസ് ചെയ്യും. കണ്ടിട്ടില്ലാത്ത ചിലരുമായി പതിവായി ചാറ്റ് ചെയ്യാറുണ്ട്. കൂടുതലും പെണ്‍കുട്ടികളാണ്. ചാറ്റിങ്ങിന്റെ തുടക്കത്തിലേ ആരെയും വിശ്വസിക്കാന്‍ പറ്റില്ല.. തെറ്റായ കാര്യങ്ങളൊക്കെ പറഞ്ഞ് പലരും എന്നെ ചീറ്റ് ചെയ്തിട്ടുണ്ട്, ഞാനും ചിലരെയൊക്കെ ചീറ്റ് ചെയ്യാന്‍ നോക്കിയിട്ടുണ്ട്. ചാറ്റിങ്ങില്‍ പരിചയപ്പെട്ട ചിലരെയൊക്കെ നേരിട്ട് മീറ്റ് ചെയ്തിട്ടുമുണ്ട്. കണ്ടവരൊക്കെ ചാറ്റിങ്ങില്‍ പറഞ്ഞപോലെ തന്നെയായിരുന്നു. ഫെയ്സ്ബുക്ക് സമയം കൊല്ലിയാണ് എന്ന് തോന്നിയിട്ടുണ്ട്. അത് ഓരോത്തരും യൂസ് ചെയ്യുന്നതിനനുസരിച്ചിരിക്കും. വേറെ ജോലിയൊന്നുമില്ലെങ്കില്‍ യൂസ് ചെയ്യാം. പണ്ട് സ്ഥിരം ഓര്‍ക്കുട്ടിലായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുട്ട് വല്ലപ്പോഴും മാത്രേ നോക്കാറുള്ളൂ. ഓര്‍ക്കുട്ടില്‍ അധികം ആളുകളെ ഓണ്‍ലൈനില്‍ കിട്ടാറില്ല. ഫെയ്സ്ബുക്കില്‍ പ്രധാനമായും ചെയ്യുന്നത് ഓണ്‍ലൈന്‍ ചാറ്റിങ്ങാണ്. സ്ഥിരമായി ചാറ്റ് ചെയ്യുന്ന ചില പെണ്‍കുട്ടികളുണ്ട്. പ്രൊഫൈല്‍ പിക്ചര്‍ കണ്ടാണ് കൂടുതലായും ഫ്ണ്ട് റിക്വസ്റ്റ് കൊടുക്കുന്നത്. ഇന്‍ഫോയും പ്രധാന ഘടകമാണ്.
ശ്രീവിദ്യ സന്തോഷ്- ഹെഡ് ഓഫ് പ്രോഗ്രാംസ്, ക്ളബ് എഫ്.എം തിരുവനന്തപുരം
സാധാരണ എല്ലാവരും അക്ക്വണ്ട് ഉണ്ടാക്കിയപ്പോള്‍ ഞാനും ചെയ്തു എന്നല്ലാതെ ഫെയ്സ്ബുക്കില്‍ സമയം ചിലവഴിക്കാന്‍ എനിക്കിതുവരെ തോന്നിയിട്ടില്ല. സമയമില്ലായ്മ ഒരു കാരണമാണ് എങ്കിലും ഇതിലൊരു ക്രെയ്സോ പാഷനോ ഇതുവരെ ഫീല്‍ ചെയ്തിച്ചില്ല. ഫെയ്സ്ബുക്കില്‍ ഇല്ലാത്തതുകൊണ്ട് സൌഹൃദങ്ങളില്‍ ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. ഇതിലൂടെ പരിചയപ്പെടുന്ന ഫ്രണ്ട്സ് ഒരു അത്മാര്‍ത്ഥ സൌഹൃദം സ്ഥാപിക്കുന്നതിലേക്കെത്തുന്നത് എന്ത് മാത്രം നല്ലതാണെന്ന കാര്യത്തില്‍ സംശയമുണ്ട്. എനിക്കതില്‍ താല്‍പ്പര്യമില്ല. ചാറ്റിങ്ങിനും പോകാറില്ല. ഇപ്പോള്‍ ഏറ്റവും അടുത്തുണ്ടായ ഒരു വിവാദം, പല മലയാള സിനിമാതാരങ്ങളുടെ പേരിലും ഫെയ്സ്ബുക്ക് അക്വണ്ടുണ്ടാക്കി മിസ് യൂസ് ചെയ്യുന്നു എന്നതാണ്. അത്തരം കാര്യങ്ങളിലൊക്കെ ചെന്ന്പെടുന്നതെന്തിനാ? മിണ്ടാതിരിക്കാന്‍ പാടില്ലേ? ഉപയോഗിക്കാത്ത സ്ഥിതിക്ക് വേണമെങ്കില്‍ എനിക്ക് അക്ക്വണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാം. മെയില്‍ ചെക്ക് ചെയ്യുമ്പോള്‍ ഫെയ്സ്ബുക്കില്‍ റിക്വസ്റ്റ് വന്നിട്ടുള്ളത് അറിയാന്‍ പറ്റുമല്ലോ, ചിലപ്പോള്‍ അത് കുറേ നാളായി ഒരു കോണ്‍ടാക്റ്റ്സും ഇല്ലാത്ത പേരായിരിക്കും. അപ്പോള്‍ മാത്രമാണ് വല്ലപ്പോഴും ഫെയ്സ്ബുക്കില്‍ കയറുന്നത്. ഒരു ദിവസം അക്വണ്ടില്‍ കയറിയില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന് പറയുന്ന ആളുകളെയും എനിക്കറിയാം. ആദ്യമായി പരിചയപ്പെടുമ്പോള്‍ മെയില്‍ ഐഡി പലരും ചോദിക്കാറുണ്ടെന്നല്ലാതെ ഫെയ്സ്ബുക്കില്‍ ഇല്ലേ എന്നിതുവരെ ആരും ചോദിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതില്ലാത്തതിന്റെ നഷ്ട ബോധവും ഫീല്‍ ചെയ്തിട്ടില്ല.
കൃഷ്ണ, എറണാകുളം- ഒരു പ്രൈവറ്റ് കമ്പനിയിലെ അക്വണ്ടന്റ് (പേര് യഥാര്‍ത്ഥമല്ല)
എനിക്ക് അധികം ബോയ് ഫ്രണ്ട്സ് ഒന്നും ഇല്ലായിരുന്നു. ഫെയ്സ് ബുക്കില്‍ അക്ക്വണ്ട് ഉണ്ട്. അതിലെ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും അിറയില്ലായിരുന്നു. ആദ്യം കുറച്ച് പെണ്‍കുട്ടി കള്‍ക്കും അധികം പ്രശ്നക്കാരല്ലെന്നും തോന്നിയ ഫ്രണ്ട്സിനുമാണ് റിക്വസ്റ്റ് അയച്ചത്. രണ്ട് പേര്‍ മാത്രമാണ് ആഡ് ചെയ്തത്. ചെറിയ കാര്യങ്ങള്‍ക്ക് ഫീല്‍ ആകുന്ന എന്റെ സ്വഭാവം ചാറ്റിങ്ങിലൂടെ മാറ്റാന്‍ പറ്റുമെന്ന് കൂടെ വര്‍ക്ക് ചെയ്യുന്നവരൊക്കെ പറഞ്ഞു. വേറൊന്നിനും വേണ്ടിയല്ല, ക്ളീന്‍ ഫ്രണ്ട്ഷിപ്പ് മൈന്‍ഡുള്ള കുറച്ച് ഫ്രണ്ട്സിനെ കിട്ടുമോയെന്നറിയാനാണ് അറിയാത്തവരുമായി ചാറ്റിങ്ങ് തുടങ്ങിയത്. ഓഫീസില്‍ മാത്രമേ ഇന്റര്‍നെറ്റ് ഫെസിലിറ്റിയുള്ളൂ. രണ്ട് മൂന്ന് ആഴ്ച്ചയേ ആയുള്ളൂ അക്ക്വണ്ട് തുടങ്ങിയിട്ട്. ഒരു പെണ്‍കുട്ടി അങ്ങോട്ട് റിക്വസ്റ്റ് അയക്കുമ്പോള്‍ പല ബോയ്സും നമ്മളെ മോശമായി കരുതും. കുറച്ച് ഓപ്പണ്‍ മൈന്‍ഡ് ആകാനും മറ്റുള്ളവരോട് ഫ്രീയായി സംസാരിക്കാനും പറ്റുമെന്ന് കരുതിയാണ് കൊച്ചിയില്‍ താമസമാക്കിയതും. ജീവിതത്തില്‍ ഇതുവരെ രണ്ട് ഫ്രണ്ട്സിനോട് മാത്രേ ചാറ്റ് ചെയ്തിട്ടുള്ളൂ. അധികം ഫ്രണ്ട്സൊന്നുമില്ലാത്ത 3 ഗേള്‍സ് മാത്രമായിരുന്നു കോളേജിലെ ഞങ്ങളുടെ ഗ്യാങ്ങ്. അങ്ങനെ കംപ്യൂട്ടറിലൂടെ ആണ്‍കുട്ടികളുമായുള്ള ചാറ്റിങ്ങ് ഉള്‍ക്കൊള്ളാന്‍ പറ്റിയ ഫാമിലിയുമല്ല എന്റേത്. പരിചയപ്പെട്ട രണ്ടു പേരില്‍ ഒരാള്‍ ഞാന്‍ പെണ്ണാണെന്ന എത്ര പറഞ്ഞിട്ടും വിശ്വസിച്ചില്ല. ഫുള്‍ ഡൌട്ടായിരുന്നു. മറ്റേയാള്‍ ഒരു നല്ല ഫ്രണ്ടായിരുന്നു. പക്ഷേ ഇപ്പോ അക്വണ്ടുണ്ടെന്നേയുള്ളൂ നോക്കാറേയില്ല.
ശ്രീജു വി നാഥ്- മാധ്യമ വിദ്യാര്‍ത്ഥിനി
പ്രധാനമായും എല്ലാ ഫ്രണ്ട്സിനെയും മീറ്റ് ചെയ്യാനാണ് ഫെയ്സ്ബുക്കില്‍ കയറുന്നത്. ഫോര്‍ ഫണ്‍, അത്രമാത്രം. കമന്റ് വായിക്കാം, തിരിച്ച് കമന്റ് ചെയ്യാം, പഴയ ഒരുപാട് ഫ്രണ്ട്സിനെ ഫെയ്സ്ബുക്കിലൂടെ വീണ്ടും മീറ്റ് ചെയ്തു. ഇപ്പോഴും ആ കോണ്‍ടാക്റ്റ്സ് തുടരുന്നു. അധികം ചാറ്റ് ചെയ്യാറില്ല. പരിചയമില്ലാത്തവരെ അക്സപ്റ്റ് ചെയ്യാറുമില്ല. മാധ്യമ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ ഫിലിം ഡയറക്ടേഴ്സ്, സ്ക്രിപ്റ്റ് റൈറ്റേഴ്സുമൊക്കെയായി ചാറ്റ് ചെയ്തിട്ടുണ്ട്, യത്ഥാര്‍ത്ഥ അക്ക്വണ്ടാണെന്ന് ഉറപ്പായാല്‍ മാത്രം. സ്ഥിരമായി ഫെയ്സ്ബുക്കില്‍ കയറാറില്ല. വേറെ ജോലിയൊന്നുമില്ലെങ്കില്‍ മാത്രം. ഞാന്‍ ചില കമ്മ്യൂണിറ്റീസ് തുടങ്ങിയിട്ടുണ്ട്. അത് തുടര്‍ന്ന് കൊണ്ടു പോകാന്‍ ശ്രമിക്കാറുണ്ട്. ആന്റി ട്രാഫിക്കിങ്ങിനും മറ്റുമുള്ളതുപോലെയുള്ള പല കമ്മ്യൂണിറ്റീസിലും മെമ്പറാണ്. നമ്മുടെ സോഷ്യല്‍ ബിഹേവിയര്‍ മെച്ചപ്പെടുത്താന്‍ ഇതൊക്കെ സഹായിക്കുമെന്ന് തോന്നിയിട്ടുണ്ട്. സ്വന്തം ഫോട്ടോയാണ് പ്രൊഫൈല്‍ പിക്ചര്‍. വളരെ കുറച്ച്പേര്‍ മാത്രമേ സ്വന്തം ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയിട്ടുള്ളൂ. ഒരു പ്രൈവസിയുടെ പ്രശ്നമൊന്നും ഇവിടെയില്ല. വേണമെന്ന് തോന്നിയാല്‍ ഡീആക്വേറ്റ് ചെയ്യുന്നതിലും കുഴപ്പമില്ല. എങ്കിലും വെറുതെയിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ മറ്റ് ഫ്രണ്ട്സിന്റെ വിശേങ്ങളറിയാന്‍ തോന്നും.
ഷാഫി പറമ്പില്‍ എം.എല്‍.എ Palakkad
പല ആവശ്യങ്ങള്‍ക്കാണ് ഇന്നത്തെ യുവാക്കള്‍ ഫെയ്സ്ബുക്കില്‍ കയറുന്നത്. അതിന്റെ അടിസ്ഥാനപരമായ കാര്യം സൌഹൃദം തന്നെയാണ്. സൌഹൃദത്തിന്റെ വലിയൊരു വലയം ഫെയ്സ്ബുക്കിലുണ്ട്. പണ്ട് ചായക്കടകളും വായനശാലകളും ചര്‍ച്ചകളുടെ വലിയൊരു വേദിയായിരുന്നു. ഇന്നതിനാര്‍ക്കും സമയമില്ല. ഒരു യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഓരോ വിഷയത്തെപ്പറ്റിയും പുതിയ തലമുറ എങ്ങനെ നോക്കിക്കാണുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള ഏറ്റവും എളുപ്പവഴിയായാണ് ഞാന്‍ ഫെയ്സ്ബുക്കിനെ കാണുന്നത്. ഇക്കഴിഞ്ഞ ഇലക്ഷനില്‍ ഒരു ട്രെന്‍ഡ് സെറ്റ് ചെയ്യാന്‍ ഫെയ്സ്ബുക്കിന് കഴിഞ്ഞിട്ടുണ്ട്. മത്സരിച്ച യുവനേതാക്കളുടെയൊല്ലാം വിജയത്തിന് പിന്നില്‍ ഫെയ്സ്ബുക്കിന് വലിയൌരു പങ്കുണ്ട്. വോള്‍ പോസ്റ്റിനോട് രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും റിയാക്ട് ചെയ്യും.
കഴിഞ്ഞ ദിവസം പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഒരു വിഷയം പോസ്റ്റിലിട്ടിരുന്നു. പെട്ടെന്ന് തന്നെ അതിന് അറുപതിലേറെ വ്യത്യസ്തമായ കമന്റ്സും ലൈക്കസും വന്നു. ഫെയ്സ്ബുക്ക് യൂസേഴ്സിനെ മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍. ഈ കാരണം കൊണ്ടാണ് ഫെയ്സ്ബുക്കില്‍ രാഷ്ട്രീയക്കാര്‍ കൂടുതലായി ഇല്ലാത്തത്. ഇതിന്റെ വലിയ സാധ്യതകള്‍ എല്ലാവരും മനസിലാക്കിയാല്‍ അത് മാറും. ദിവസവും ഫെയ്സ്ബുക്ക് നോക്കാറില്ലെങ്കിലും സമയം കിട്ടുമ്പോഴെല്ലാം അകൌണ്ടില്‍ കയറാറുണ്ട്, കൂടുതലും യാത്രയിലായിരിക്കും. ചാറ്റിങ്ങിന് വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പേഴ്സണല്‍ മെസേജസിന് റിപ്ളെ ചെയ്യാറാണ് പതിവ്. സ്കൂളിലും കോളേജിലും ഒപ്പം പഠിച്ച പഴയ ഫ്രണ്ട്സിനെ മീറ്റ് ചെയ്യാം.
ഏത് കാര്യം പോലെയും ഇതിനും പോസിറ്റീവും നെഗറ്റീവുമുണ്ട്. അത് ഓരോരുത്തരും എങ്ങനെ ഉപയോഗിക്കുന്നു എന്നതനുസരിച്ചിരിക്കും. പരമാവധി പോസിറ്റീസിലേക്ക് കടക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണം.എനിക്ക് പരിചയമില്ലാത്ത ഫ്രണ്ട്സും ധാരാളമുണ്ട്. ഒരു യുവ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ധാരാളം കോളേജ് സ്റ്റുഡന്റ്സ് റിക്വസ്റ്റ് അയക്കാറുണ്ട്. അടുത്തിടെ ഞാനറിയാതെ എന്റെ പേരില്‍ ആരോ ഒരു പ്രൊഫൈല്‍ തുടങ്ങി, വോള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്റെ ആദ്യത്തെ പ്രൊഫൈല്‍ ഫുള്‍ ആയി. എന്റെ സെക്കന്റ് പ്രൊഫൈല്‍ ആണെന്നാണ് പലരും കരുതിയിരിക്കുന്നത്. സ്വയം പിന്മാറട്ടെയെന്ന് കരുതിയിരിക്കുകയാണ് ഇപ്പോള്‍. ഇല്ലായെങ്കില്‍ പരാതിപ്പെടും.
നെറ്റിന്റെ സ്‌പീഡ് അറിയാന്‍ വെബ്‌സൈറ്റ്
ഇന്റര്‍നെറ്റ് ഇന്ന് ത്രീജി യുഗത്തിലാണ്. അതായത് കണ്ണടച്ച് തുറക്കുന്നതിനേക്കാള്‍ വേഗമാണ് ഇന്റര്‍നെറ്റിന് പല സേവനദാതാക്കളും വാഗ്‌ദാനം ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും പല കാരണങ്ങളാല്‍ അത് ലഭിക്കാറില്ല. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ വേഗതയറിയാന്‍ ചില വെബ്‌സൈറ്റുകളുണ്ട്.
ടെസ്‌റ്റ്‌മൈസ്‌പീഡ് ഡോട്ട് കോം(testmyspeed.com), സ്‌പീഡ്‌ടെസ്‌റ്റ് ഡോട്ട് നെറ്റ്(speedtest.net) തുടങ്ങിയവയാണ് ആ സൈറ്റുകള്‍. വേഗത കുറവാണെങ്കില്‍ വെബ്‌സൈറ്റുകള്‍ വളരെ പതുക്കെ മാത്രമായിരിക്കും ലോഡ് ആകുക. ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നെറ്റിന് വേഗത ആവശ്യമാണ്. മേല്‍പ്പറഞ്ഞ സൈറ്റുകളില്‍ കയറി നിര്‍ദ്ദിഷ്‌ട ലിങ്കുകളില്‍ ക്‌ളിക്ക് ചെയ്‌താല്‍ ഡൗണ്‍ലോഡ്, അപ്‌ലോഡ് വേഗത അറിയാന്‍ സാധിക്കും. കൂടാതെ ഏത് സമയത്താണ് നെറ്റിന് കൂടുതല്‍ വേഗത ലഭിക്കുകയെന്നും മനസിലാക്കാം. കുറഞ്ഞ വേഗതയുള്ള നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ സൈറ്റുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
3500 രൂപയ്‌ക്ക് ഒരു ത്രീജി ഫോണ്‍
ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണിയിലെ മല്‍സരം കൂടുതല്‍ മുറുകകയാണ്. ത്രീജി സാങ്കേതികവിദ്യയാണ് ഈ രംഗത്തെ പുതിയ വിപ്‌ളവം. ഇതിന് കരുത്ത് പകരാന്‍ ഇതാ 3500 രൂപയ്‌ക്ക് ത്രീജി സൗകര്യം ആസ്വദിക്കാന്‍ കഴിയുന്ന മൊബൈല്‍ ഹാന്‍ഡ്‌സെറ്റുമായി ലെമണ്‍ രംഗത്തെത്തിയിരിക്കുന്നു. ഡബ്‌ള്യൂ100 ത്രീജി എന്ന പേരില്‍ ലെമണ്‍ പുറത്തിറക്കിയിരിക്കുന്ന ഫോണിന് 3500 രൂപ മാത്രമായിരിക്കും വില.
വൈബ്രന്റ് റെഡ്, സ്‌റ്റൈലിഷ് ബ്‌ളൂ എന്നീ നിറങ്ങളിലാണ് ലെമണ്‍ ഡബ്‌ള്യൂ100 ത്രീജി വിപണിയില്‍ ലഭ്യമാകുക. ലൈവ് ടിവി, വീഡിയോ കോളിംഗ് തുടങ്ങിയ ത്രീജി സൗകര്യങ്ങളാണ് ഈ ഫോണിന്റെ മുഖ്യസവിശേഷത.
ത്രീജി കണക്ഷന്‍ എടുത്തിട്ടുള്ള ഉപഭോക്‌താക്കള്‍ക്ക് ഡബ്‌ള്യൂ100 ത്രീജിയിലൂടെ ലെമണ്‍ ലൈവ്‌ടിവി ആപ്‌ളിക്കേഷന്‍ ലോഡ് ചെയ്‌ത് ജനപ്രിയ ടി വി ചാനലുകള്‍ കാണാന്‍കഴിയും. ഈ ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് ഒരുമാസം സൗജന്യമായി ലൈവ് ടിവി വരിക്കാരാകാന്‍ കഴിയും. വീഡിയോ കോളിംഗ്, ഹൈസ്‌പീഡ് ഇന്റര്‍നെറ്റ് ബ്രൗസിംഗ്, മ്യൂസിക് ഡൗണ്‍ലോഡ് എന്നിവയും മറ്റ് സവിശേഷതകളാണ്. 1.3 മുഖ്യക്യാമറയും വീഡിയോകോളിംഗിനായി 0.3 എം പി വിജിഎ ഫ്രണ്ട് ക്യാമറയും ഉണ്ട്. വീഡിയോ സ്‌ട്രീമിംഗിലൂടെ യൂട്യൂബ് പോലെയുള്ള സൈറ്റുകള്‍ അനായാസം ഡൗണ്‍ലോഡ് ചെയ്‌ത് കാണാനാകും. 3500 രൂപയ്‌ക്ക് ഇത്രയും സൗകര്യമുള്ള മറ്റൊരു ഹാന്‍ഡ്‌സെറ്റ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല.
Facebook overcomes Google!
A new research by ComScore Inc reveals that Americans are spending more time on the Facebook than searching with Google.
According to the new data that was released by comScore Inc on Thursday, Americans spent a total of 41.1 million minutes on Facebook and that is 9.9 percent of the total minutes spent on the Internet by Americans.
ComScore said that figure was more than what Americans spent on all Google Inc sites.
Americans spent a total of 39.8 million minutes representing 9.6 percent on Google Inc sites include Gmail, Google News, YouTube and all other Google content sites.
Americans spent a total of 37.7 million minutes on Yahoo Inc sites. That was 9.1 percent of all the time Americans spent on the Internet.
It is a significant rise in fame for Facebook. Perhaps with the advent of the popular game Farmville on Facebook, people started spending more time on Facebook. Americans spent less than 5 percent of their total surfing time on the Internet on Facebook last year August. The figure was even far less in 2007. In 2007, Americans spent less than 2 percent of their time on the Internet.
ഫേസ്‌ബുക്കിന് ഗൂഗിളില്‍ വിലക്ക്
സാന്‍ഫ്രാന്‍സിസ്‌കോ: ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളും സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ ഒന്നാമന്‍മാരായ ഫേസ്‌ബുക്കും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. ഫേസ്‌ബുക്കിനും മറ്റ് വെബ്‌സൈറ്റുകള്‍ക്കും ഗൂഗിള്‍ അക്കൗണ്ടില്‍ കടന്ന് കയറി ഡേറ്റകള്‍ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന സൗകര്യം ഗൂഗിള്‍ നിര്‍ത്തലാക്കുന്നു. ഇതനുസരിച്ച് ഫേസ്‌ബുക്കില്‍ പുതിയതായി രജിസ്‌റ്റര്‍ ചെയ്യുന്ന ഒരു വ്യക്‌തിയുടെ ഗൂഗിള്‍ അക്കൗണ്ടില്‍ കടന്ന് കോന്‍ടാക്‌റ്റ് ഉള്‍പ്പടെയുള്ള ഡേറ്റകള്‍ ഇനിമുതില്‍ എടുക്കാനാകില്ല.
നേരത്തെ ഇത്തരത്തില്‍ പുതിയ ഫേസ്‌ബുക്ക് ഉപയോക്‌താവിന്റെ ഗൂഗിള്‍ അക്കൗണ്ടിലെ എല്ലാ മെയില്‍ ഐഡികളിലേക്കും ഓട്ടോമാറ്റിക്കായി ഇന്‍വിസ്‌റ്റേഷന്‍ റിക്വസ്‌റ്റ് പോകുമായിരുന്നു.
ഫേസ്‌ബുക്കില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന സമയത്ത് അവരുടെ ഇ-മെയില്‍ കോന്‍ടാക്‌റ്റ് ഇംപോര്‍ട്ട് ചെയ്യാനും മറ്റ് സുഹൃത്തുക്കള്‍ക്ക് ഫ്രണ്ട്‌സ് റിക്വസ്‌റ്റ് അയക്കാനുമുള്ള ഡയലോഗ് ബോക്‌സ് കാണാം. ഇത് ഒകെ കൊടുത്താല്‍ ആ വ്യക്‌തിയുടെ ഇ-മെയില്‍ കോന്‍ടാക്‌റ്റിലേക്ക് ഫ്രണ്ട്‌സ് റിക്വസ്‌റ്റ് പോകും. ഇത്തരം ഫ്രണ്ട്‌സ് റിക്വസ്‌റ്റുകളിലൂടെയാണ് ഫേസ്‌ബുക്ക് കൂടുതല്‍ അംഗങ്ങളെ നേടിക്കൊണ്ടിരിക്കുന്നത്. ഗൂഗിളിന്റെ പുതിയ നടപടിയിലൂടെ ഫ്രണ്ട്‌സ് റിക്വസ്‌റ്റുകള്‍ അവസാനിക്കും. ഒപ്പം ഫേസ്‌ബുക്ക് കനത്ത തിരിച്ചടി നേരിടുകയും ചെയ്യും.
എന്നാല്‍ പുതിയ നീക്കത്തിലൂടെ സ്വന്തം ഉപയോക്‌താക്കളുടെ താല്‍പര്യം സംരക്ഷിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗൂഗിള്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്‌തമാക്കുന്നു. തങ്ങളുടെ ഉപയോക്‌താക്കളില്‍ പലര്‍ക്കും താല്‍പര്യമില്ലാതിരുന്നിട്ടും ഫേസ്‌ബുക്കില്‍ നിന്നും മറ്റും ഫ്രണ്ട്‌സ് റിക്വസ്‌റ്റ് വരുന്നുണ്ട്. ഇത്തരത്തില്‍ പരാതികള്‍ വ്യാപകമായതോടെയാണ് മറ്റ് സൈറ്റുകള്‍ ഗൂഗിള്‍ അക്കൗണ്ടില്‍ നിന്ന് ഡേറ്റകള്‍ ഇംപോര്‍ട്ട് ചെയ്യുന്നത് ഗൂഗിള്‍ തടഞ്ഞത്. ഫേസ്‌ബുക്കിനെ കൂടാതെ മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കും ഇനിമുതല്‍ ഗൂഗിള്‍ അക്കൗണ്ടില്‍ പ്രവേശിക്കാനാകില്ല. ഇതോടെ ഗൂഗിളും ഫേസ്‌ബുക്കും തമ്മിലുള്ള മല്‍സരം മുറുകുകയാണ്. ഗൂഗിളിനെ നേരിടാന്‍ തങ്ങള്‍ സെര്‍ച്ച് എന്‍ജിന്‍ പുറത്തിറക്കുമെന്ന് നേരത്തെ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്നത് ഫെയ്‌സ് ബുക്ക്
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്‌ബുക്ക് മാറി. ഒരു മാസം 540 മില്യണ്‍ ആളുകളാണ് ഫെയ്‌സ്‌ബുക്ക് സന്ദര്‍ശിക്കുന്നത്. ലോകത്തെ ആകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 35.2 ശതമാനം പേര്‍ ഫെയ്‌സ്‌ബുക്ക് സന്ദര്‍ശിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.
ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് ഗൂഗിള്‍ പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യമുള്ളത്. സെര്‍ച്ച് എന്‍ജിനായ യാഹൂവിനെ പിന്തള്ളിയാണ് ഫെയ്‌സ്‌ബുക്ക് ഒന്നാമതെത്തിയത്.
എട്ടുകോടി ഇന്ത്യാക്കാര്‍ ഇന്റര്‍നെറ്റില്‍
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്‌താക്കളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. പുതിയ കണക്ക് അനുസരിച്ച് എട്ടുകോടി ഇന്ത്യാക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2015ഓടെ 24 കോടി ഇന്ത്യക്കാര്‍ നെറ്റ് ഉപയോഗിക്കും. അതേസമയം മെട്രോ നഗരങ്ങള്‍ക്കൊപ്പം ചെറുകിട നഗരങ്ങളിലും ഇന്റര്‍നെറ്റ് ഉപയോക്‌താക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നുണ്ട്.
ത്രീജി സംവിധാനം വ്യാപകമായതോടെ മൊബൈല്‍ഫോണ്‍ വഴി നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട്. എട്ടുകോടി ഉപയോക്‌താക്കളില്‍ രണ്ടരകോടിയും മൊബൈല്‍ഫോണ്‍ വഴി നെറ്റ് ഉപയോഗിക്കുന്നവരാണ്. ത്രീജി സേവനം കൂടുതല്‍ സ്ഥലങ്ങളില്‍ ലഭ്യമാകുന്നതോടെ ഇന്റര്‍നെറ്റ് ഉപയോക്‌താക്കളുടെ എണ്ണം കുതിച്ചുയരും. അതേസമയം വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്‌താക്കളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ജനസംഖ്യയിലെ വര്‍ദ്ധനവ് കാരണം അധികംവൈകാതെ ഏറ്റവുമധികം ഇന്റര്‍നെറ്റ് വരിക്കാരുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ട്വിറ്റര്‍ ആറാം വയസിലേക്ക്
വെറുമൊരു മൈക്രോ ബ്‌ളോഗിംഗ് വെബ്‌സൈറ്റായി ആരംഭിച്ച ട്വിറ്റര്‍ കഴിഞ്ഞദിവസം അഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. 2006 മാര്‍ച്ച് 21ന് ജാക്ക് ഡോര്‍സിയുടെ ട്വീറ്റിംഗോടെ ആരംഭിച്ച് ഇന്റര്‍നെറ്റ് സൗഹൃദകൂട്ടായ്‌മയില്‍ വിപ്‌ളവം രചിച്ചാണ് ട്വിറ്റര്‍ മുന്നേറുന്നത്. അടുത്തകാലത്തായി ഫേസ്‌ബൂക്കിന്റെ പ്രഭാവത്തില്‍ തിളക്കം അല്‍പ്പം നഷ്‌ടപ്പെട്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പടെയുള്ള ലോകനേതാക്കള്‍ ഇപ്പോഴും ട്വിറ്ററില്‍ അംഗങ്ങളാണ്.
2007ല്‍ പ്രതിദിനം 5000 ട്വീറ്റുകളായിരുന്നത് ഇപ്പോള്‍ 14 കോടിയിലേറെയാണ് ശരാശരി പ്രതിദിന ട്വീറ്റുകള്‍. ഇപ്പോള്‍ പ്രതിദിനം നാലരലക്ഷത്തോളം പുതിയ ഉപയോക്‌താക്കള്‍ ട്വിറ്ററിലെത്തുന്നുണ്ട്.
ലോകമെങ്ങും എന്ന പോലെ ഇന്ത്യയിലും ട്വിറ്ററിന് നല്ല പ്രചാരമാണുള്ളത്. ശശിതരൂരിന്റെ കന്നുകാലി ക്‌ളാസ് പ്രയോഗവും ലളിത് മോഡിയുടെ ഐ പിഎല്‍ വിവാദങ്ങള്‍ക്കുമെല്ലാം ചുക്കാന്‍ പിടിച്ചത് ട്വിറ്റര്‍ ആയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ബോളിവുഡ് താരം ഷാരൂഖ്‌ഖാന്‍, അമിതാഭ് ബച്ചന്‍, മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍, രാഷ്‌ട്രീയനേതാവ് സുഷമ സ്വരാജ് തുടങ്ങിയവരെല്ലാം ട്വിറ്ററില്‍ സജീവമാണ്. ഇവരൊക്കെ പല പ്രഖ്യാപനങ്ങളും നടത്തുന്നത് ട്വിറ്ററിലൂടെയാണ്. അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകര്‍ ട്വിറ്ററിലൂടെ പല പ്രമുഖരെയും ഫോളോ ചെയ്യുന്നുണ്ട്.
New twitter set to take on facebook
Mumbai: Popular social networking and micro blogging website Twitter has updated its interface and looks set to compete with Facebook instead of Google. Users of Facebook connect with friends and family through text, images and video just like Twitter with the only difference being Facebook’s integrated app.
Kevin Thau, who is the Vice President of Twitter stated that it wasn’t trying to update itself to rival Facebook on the social networking scenario.
However Twitter’s only competitor at the moment seems to be Facebook, as it will be very difficult trying to compete in the search engine market with established names such as Yahoo, Google, Ask.com, etc.
Twitter’s search engine system experienced so many problems, that it had to fork out a lot of money to buy a search engine from a third party two years ago.
Facebook has generated success from making the site so interesting that users spend a lot of time there, instead of going elsewhere. Facebook already has half a billion users compared to 150 million users currently on Twitter. Recently Facebook was in the news when it managed to edge out Google and become the website where the Americans spend the most time in a day.
Statistics by alexa.com indicate users spend a mean time of 32 minutes on Facebook compared with Twitter daily.
ഗൂഗിളിനെ തടുക്കാന്‍ യാഹൂ-ബിംഗ് കൂട്ടുകെട്ട്
ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിലെ സെര്‍ച്ചിംഗ് അതികായരായ ഗൂഗിളിന്റെ മുന്നേറ്റത്തെ തടയാന്‍ യാഹൂ-ബിംഗ് കൂട്ടുകെട്ട് തയ്യാറെടുപ്പ് തുടങ്ങി. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയ്‌ക്ക് യാഹൂവിന്റെ മൊബൈല്‍ വെബ് സെര്‍ച്ചുകള്‍ ബിംഗിലേക്ക് മാറ്റിക്കഴിഞ്ഞു. യാഹൂവിനും ബിംഗിനും ഗുണകരമാകുന്ന നീക്കമാണിതെന്ന് മൈക്രോസോഫ്‌റ്റ് വക്‌താവ് അറിയിച്ചു.
ഗൂഗിളിനെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ഒരു വര്‍ഷം മുമ്പാണ് യാഹൂവും ബിംഗും തീരുമാനിച്ചത്.
കംപ്യൂട്ടര്‍ ഓപ്പറേഷന്‍സ്-സോഫ്‌റ്റ്‌വെയര്‍ രംഗത്തെ അതികായരായ മൈക്രോസോഫ്‌റ്റിന്റെ സെര്‍ച്ച് എന്‍ജിനാണ് ബിംഗ്. കരാര്‍ വന്നതോടെ ഇരു കമ്പനികളുടെയും ആഗോള പരസ്യ ചുമതല ഇപ്പോള്‍ യാഹൂവിനാണ്. പത്തുവര്‍ഷത്തേക്കാണ് മൈക്രോസോഫ്‌റ്റും യാഹൂവും തമ്മിലുള്ള കരാര്‍. അമേരിക്കയില്‍ സെര്‍ച്ചിംഗ് രംഗത്ത് 66 ശതമാനവും ഗൂഗിളിന്റെ കൈയിലാണ്. വെറും 26 ശതമാനം മാത്രമാണ് യാഹൂ-മൈക്രോസോഫ്‌റ്റ് കൂട്ടുകെട്ടിനുള്ളത്.
ഗൂഗിള്‍ ക്രോമിനെ തടുക്കാന്‍ ആരുണ്ട്?
ലണ്ടന്‍: വെബ് ബ്രൗസര്‍ രംഗത്ത് യുദ്ധം മുറുകുകയാണെങ്കിലും ഗൂഗിളിന്റെ ക്രോം ഏറെ മുന്നിലെത്തിയിരിക്കുന്നു. ക്രോമിന്റെ മുന്നേറ്റത്തില്‍ വലിയ നഷ്‌ടം സംഭവിച്ചത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനാണ്. 2003ല്‍ 88 ശതമാനം ഇന്റര്‍നെറ്റ് ഉപയോക്‌താക്കളും എക്‌സ്‌പ്ലോററാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് 50 ശതമാനത്തില്‍ താഴെയായി.
ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പുതിയ പതിപ്പായ എക്‌സ്‌പ്ലോറര്‍-9നും ഗൂഗിള്‍ ക്രോം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വെബ് ബ്രൗസിംഗ് വലിയ ബിസിനസായി മാറിയിരിക്കുന്നു. ബ്രൗസിംഗ് രംഗത്ത് നിന്ന് 79 മില്യണ്‍ ഡോളര്‍ പരസ്യവരുമാനം ലഭിക്കുന്നുണ്ടെന്ന് മൊസില്ല 2008ല്‍ വ്യക്‌തമാക്കിയിരുന്നു. മൊസില്ല ബ്രൗസറിലൂടെ ഗൂഗിള്‍, യാഹൂ ഇ-ബേ തുടങ്ങിയവ ഓപ്പണ്‍ ചെയ്യുന്നതിലൂടെയാണ് മൊസില്ലയ്‌ക്ക് ഇത്രയും ഭീമമായ പരസ്യവരുമാനം ലഭിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഗൂഗിളുമായി ദീര്‍ഘകാലമായി നിലനിന്നിരുന്ന കരാര്‍ 2011ല്‍ അവസാനിക്കും. ഇതോടെ മൊസില്ല പ്രതിസന്ധിയിലാകും.
ബ്രൗസിംഗ് രംഗത്തെ പരസ്യവരുമാനം സ്വന്തം പോക്കറ്റിലാക്കാനാണ് ഗൂഗിള്‍ ക്രോം രംഗത്തുവന്നത്. ഗൂഗിള്‍ വഴിയുള്ള പരസ്യവരുമാനം മൊസില്ല, എക്‌സ്‌പ്ലോറര്‍ തുടങ്ങിയ ബ്രൗസര്‍മാരാണ് സ്വന്തമാക്കിയിരുന്നത്. അതേസമയം മൊബൈല്‍ വഴിയുള്ള ബ്രൗസിംഗിനും പ്രചാരം ഏറുകയാണ്. അടുത്ത ദശാബ്‌ദത്തില്‍ മൊബൈല്‍ ബ്രൗസിംഗ് ആയിരിക്കും ആതിപത്യം നേടുക. ഇതുമുന്നില്‍ക്കണ്ട് മൊബൈല്‍ വെര്‍ഷനുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ ക്രോം.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്കായി ഗൂഗിള്‍ റിയല്‍ടൈം
ലോസേഞ്ചല്‍സ്: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ അപ്‌ഡേഷനുകള്‍ സെര്‍ച്ച് ചെയ്യാനായി ഗൂഗിള്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി. ഗൂഗിള്‍ റിയല്‍ടൈം എന്നാണ് പേര്. ഈ സൈറ്റിലൂടെ ഓര്‍ക്കുട്ട്, ഫേസ്‌ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ അപ്‌ഡേഷനുകളും സന്ദേശങ്ങളും സെര്‍ച്ച് ചെയ്‌ത് കണ്ടെത്താനാകും. ഏതെങ്കിലും പ്രത്യേക സ്ഥലത്തു നിന്നുള്ള പോസ്‌റ്റുകള്‍ മാത്രം സെര്‍ച്ചില്‍ കാണാനുള്ള സംവിധാനവും ഇതിലുണ്ട്.
ഇംഗ്‌ളീഷ്, ജാപ്പനീസ്, റഷ്യന്‍, സ്‌പാനിഷ് തുടങ്ങിയ ഭാഷകളില്‍ ഗൂഗിള്‍ റിയല്‍ടൈം ഇപ്പോള്‍ ലഭ്യമാണ്.
സെര്‍ച്ച് ചെയ്യുന്ന വിഷയം സെര്‍ച്ച് അലര്‍ട്ടാക്കാനും ഇതിലൂടെ കഴിയും. ഒരു വിഷയം ഇപ്രകാരം രജിസ്‌റ്റര്‍ ചെയ്‌താല്‍ അതേക്കുറിച്ച് ഏതെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പോസ്‌റ്റ് ഉണ്ടായാല്‍ അലര്‍ട്ട് മെയില്‍ ലഭിക്കും.
ഗൂഗിളിന് മറുപടിയുമായി ഫേസ്‌ബുക്കിന്റെ ഇ-മെയില്‍
ഇന്റര്‍നെറ്റ് ലോകത്തെ അതികായരായ ഗൂഗിളും സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് രംഗത്തെ ഒന്നാമന്‍മാരായ ഫേസ്‌ബുക്കും തമ്മിലുള്ള മല്‍സരം പുതിയതലങ്ങളിലേക്ക് കടക്കുന്നു. ജിമെയിലിലെ കോണ്‍ടാക്‌ട് ഉപയോഗിച്ച് ഫേസ്‌ബുക്ക് അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഗൂഗിളിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, സ്വന്തമായി ഇ-മെയില്‍ സേവനം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്‌ബുക്ക്.
പൂര്‍ണരൂപത്തില്‍ വെബ് അധിഷ്‌ഠിതമായ ഒരു ഇമെയില്‍ സംവിധാനമാണ് ഫേസ്‌ബുക്ക് നടപ്പിലാക്കുക എന്നാണറിയുന്നത്. ഇതില്‍ മൈക്രോസോഫ്‌റ്റിന്റെ വെബ് ആപ്‌ളിക്കേഷനുകളും ഉള്‍ക്കൊള്ളിച്ചേക്കാം. ജിമെയിലിന് രൂപംനല്‍കിയ പോള്‍ ബുച്‌ഹെയ്‌റ്റ് ഇപ്പോള്‍ ഫേസ്‌ബുക്കിലാണ് ജോലി ചെയ്യുന്നത്. ഫേസ്‌ബുക്ക് മെയിലിന്റെ രൂപകല്‍പനയും ബുച്‌ഹെയ്‌റ്റാണ് നിര്‍വ്വഹിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗൂഗിളിന്റെ അപരന്‍ അരങ്ങുതകര്‍ക്കുന്നു
കാലിഫോര്‍ണിയ: ഗൂഗിള്‍ സെര്‍ച്ച്‌പേജിന് ഒരു അപരന്‍ രംഗത്തെത്തിയിരിക്കുന്നു. രംഗത്തെത്തി എന്നുമാത്രമല്ല, ഈ അപരന്‍ അരങ്ങുതകര്‍ക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ ഗ്രാവിറ്റി എന്ന പേരില്‍ രംഗത്തെത്തിയ സൈറ്റാണ് ശ്രദ്ധനേടുന്നത്. പ്രത്യേക അവസരങ്ങളില്‍ ഗൂഗിള്‍ ഓഫീഷ്യല്‍ ലോഗോയില്‍ മാറ്റം വരുത്തി തയാറാക്കുന്ന ഗൂഗിള്‍ ഡൂഡില്‍ നെറ്റിസെന്‍സിനെ അനുസ്‌മരിപ്പിക്കുന്നതാണ് ഗുഗിള്‍ ഗ്രാവിറ്റി.
പേജ് ഗൂഗിളിന്റേതല്ലെങ്കിലും ലോകമെങ്ങുമുള്ള കോടിക്കണക്കിനാളുകളാണ് ഈ സെര്‍ച്ച് പേജ് കാണാനെത്തുന്നത്. ഗൂഗിളില്‍ ഏറ്റവുമധികം തിരയുന്ന പേജായും ഇത് മാറിക്കഴിഞ്ഞു.
ഗൂഗിള്‍ ഗ്രാവിറ്റി എന്ന പേരിലുള്ള ഈ വെബ് പേജില്‍ ഗ്രാവിറ്റി മൂലം ഗൂഗിള്‍ സെര്‍ച്ച് ഹോം പേജ് താഴേക്ക് വീഴുന്നതിനൊപ്പം പേജിലുള്ള ലിങ്കുകളെല്ലാം ചിതറി തെറിയ്‌ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഇഫക്‌ട് ഉണ്ട്. എന്നാലിത് ഗൂഗിള്‍ അവതരിപ്പിയ്‌ക്കാറുള്ള ഡൂഡിലല്ല. ഗുഗിള്‍ ഗ്രാവിറ്റി എന്ന് ടൈപ്പ് ചെയ്‌തതിന് ശേഷം ഐ ആം ഫീലിങ് ലക്കിയില്‍ ക്‌ളിക്ക് ചെയ്‌താല്‍ സെര്‍ച്ച് പേജ് തകര്‍ന്നവീഴുന്നത് നിങ്ങള്‍ക്കും കാണാം.
ബര്‍ത്ത്‌ഡേ മധുരം നുണഞ്ഞ് ഗൂഗിള്‍
കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ രംഗത്തെ അതികായനായ ഗൂഗിള്‍ പന്ത്രണ്ടാം ജന്‍മദിനം ആഘോഷിച്ചു. തിങ്കളാഴ്‌ചയായിരുന്നു ഗൂഗിളിന്റെ ജന്‍മദിനം(സെപ്‌റ്റംബര്‍). ആഘോഷത്തിന്‍െറ ഭാഗമായി, കേക്കും കത്തിച്ച മെഴുകുതിരിയുമായുള്ള പുതിയ ഡൂഡില്‍ ഗൂഗിള്‍ ഹോം പേജില്‍ ദൃശ്യമായിരുന്നു. ഗൂഗിള്‍ എന്ന ഇംഗ്‌ളീഷ് വാക്കിലെ എല്‍ എന്ന അകഷരത്തിന് പകരമായിരുന്നു മെഴുക് തിരി.
ലോസ് ഏഞ്‌ജലസിലെ 89 വയസുള്ള ആര്‍ട്ടിസ്റ്റ് വെയ്‌ന്‍ തെയ്‌ബോഡാണ് ഈ ഡൂഡില്‍ രൂപകല്‍പ്പന ചെയ്‌തത്. 1998 സെപ്‌തംബര്‍ 27 നാണ് ഗൂഗിള്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്‌തത്.
1996ല്‍ ബാക്ക്‌റബ് എന്ന പേര് നല്‍കി അമേരിക്കന്‍ കംപ്യൂട്ടര്‍ ശാസ്‌ത്രജ്ഞനായ സെര്‍ജി, ബ്രില്‍ എന്നിവരാണ് ഗൂഗിളിന് ജന്‍മം കൊടുത്തത്. പിന്നീടാണ് ഗൂഗിള്‍ എന്ന പേര് സ്വീകരിച്ചത്. വെറുമൊരു സെര്‍ച്ച് എന്‍ജിന്‍ എന്ന നിലയില്‍ നിന്ന് ഇന്നത്തെ ഗൂഗിളിലേക്കുള്ള വളര്‍ച്ച അത്‌ഭുതകരമാണ്. വാര്‍ത്തകളായും ചിത്രങ്ങളായും മാപ്പുകളായും സംഗീതമായും ബുക്കുകളുടെ രൂപത്തിലും ഇ-മെയില്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സേവനങ്ങളിലൂടെ ഗൂഗിള്‍ ഇന്റര്‍നെറ്റിലെ പകരംവെക്കാനാകാത്ത സാമ്രാജ്യമായി മാറി. ഭാവിയില്‍ കൂടുതല്‍ ജനപ്രിയ സേവനങ്ങള്‍ ഗൂഗിള്‍ പ്രദാനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.
ഗൂഗിളിന് ഒരായിരം ജന്‍മദിനാശംസകള്‍…
ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്യരുതേ…
ഏറ്റവും ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഓര്‍ക്കുട്ടില്‍ വൈറസ് ആക്രമണം. അതിനാല്‍ കുറച്ചുനേരത്തേക്ക് ആരും ഓര്‍ക്കുട്ട് ഓപ്പണ്‍ ചെയ്യരുത്. Bom Sabado എന്ന സ്‌ക്രാപ്പ് വന്നാല്‍ തുറന്ന് നോക്കരുത്. അങ്ങനെ ചെയ്‌താല്‍ നിങ്ങളുടെ ഓര്‍ക്കുട്ട് അക്കൗണ്ടില്‍ നിന്ന് അശ്‌ളീല വീഡിയോ, ടെക്‌സ്‌റ്റ് മെസേജുകള്‍ സ്‌ക്രാപ്പായി സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് പോകും.
ഈ സ്‌ക്രാപ്പ് ഓപ്പണ്‍ ചെയ്യുന്നതോടെ ചിലരുടെ പ്രൊഫൈലിലെ സ്‌റ്റാറ്റസ് മെസേജ് മാറുകയും ബ്രസീലിന്റെ ദേശീയ പതാക ദൃശ്യമാകുകയും ചെയ്യുന്നു. ബോം സബാഡോ എന്നാല്‍ ബ്രസീലിയന്‍ ഭാഷയില്‍ നല്ല ശനിയാഴ്‌ച എന്നാണ് അര്‍ത്ഥം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഓര്‍ക്കുട്ട് ടെക്‌നിക്കല്‍ സംഘം.
ചില പരിഹാര മാര്‍ഗങ്ങള്‍
1, ഓര്‍ക്കുട്ട് തുറക്കാതിരിക്കുക എന്നതാണ് പ്രധാനം.
2, അഥവാ ആരെങ്കിലും ഓര്‍ക്കുട്ടില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ പാസ്‌വേര്‍ഡും സെക്യൂരിറ്റി ക്വസ്‌റ്റിയന്‍സും മാറ്റുകയും വേണം. സെക്കന്‍ഡറി ഇ-മെയിലും ഫോണ്‍ നമ്പരും മാറ്റിയാല്‍ കൊള്ളാം.
3, ഓര്‍ക്കുട്ടില്‍ ആണെങ്കില്‍ മറ്റു സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യരുത്.
4, നിങ്ങളുടെ ഓര്‍ക്കുട്ട് അക്കൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ ഏതെങ്കിലും ജാവ സ്‌ക്രിപ്‌റ്റ് ഉണ്ടെങ്കില്‍ അത് റണ്‍ ചെയ്യിക്കരുത്.
5, നിങ്ങളുടെ പാസ്‌വേര്‍ഡ് മറ്റാര്‍ക്കും നല്‍കരുത്.
6, ഓര്‍ക്കുട്ടില്‍ പ്രവേശിക്കുമ്പോള്‍ സംശയകരമായ ഏതെങ്കിലും ലിങ്കുകള്‍ ഉണ്ടെങ്കില്‍ ക്‌ളിക്ക് ചെയ്യരുത്.
7, നിങ്ങളുടെ സിസ്‌റ്റത്തില്‍ ലഭ്യമായതില്‍ നല്ലൊരു ആന്റി-വൈറസ് ഇന്‍സ്‌റ്റാള്‍ ചെയ്യുക.
ഇപ്പോള്‍ സ്‌പാമായി എത്തിയിട്ടുള്ള സ്‌ക്രിപ്‌റ്റ് ഇല്ലാതാക്കുന്നതുവരെ ആരും ഓര്‍ക്കുട്ട് തുറക്കാതിരിക്കുന്നതാണ് നല്ലത്.
കംപ്യൂട്ടര്‍ വാഹനമോടിക്കുന്ന കാലം
ബാംഗ്‌ളൂര്‍: നിങ്ങളുടെ കാര്‍ കംപ്യൂട്ടര്‍ ഡ്രൈവ് ചെയ്‌താല്‍, നിങ്ങള്‍ക്ക് വരുന്ന ഫോണ്‍ സംഭാഷണങ്ങള്‍ കംപ്യൂട്ടര്‍ പരിഭാഷപ്പെടുത്തിയാല്‍, നിങ്ങള്‍ ഒരു കാര്യം മറന്നുവെന്നിരിക്കട്ടെ, അത് കംപ്യൂട്ടര്‍ ഓര്‍മ്മപ്പെടുത്തിയാല്‍. അതെ, അങ്ങനെയൊരു കാലം വരുമത്രെ. ബാംഗ്‌ളൂരില്‍ ടെക്‌ചര്‍ച്ച് സമ്മേളനത്തില്‍ സംസാരിക്കവെ ഗൂഗിള്‍ സി ഇ ഒ എറിക് സ്‌ക്‌മിഡ്‌ത്താണ് ഇത്തരമൊരു കാലത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.
ക്‌ളൗഡ് കംപ്യൂട്ടിംഗ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ സഹായത്തോടെ ഗൂഗിളിലൂടെ ഇത് സാധ്യമാകുമത്രെ.
ഒരു വാക്കുപോലും കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യാതെ സെര്‍ച്ചിംഗും സാധ്യമാകുമത്രെ. തെരുവിലൂടെ നടക്കുമ്പോള്‍ ഒരു കാര്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയണമെന്നിരിക്കട്ടെ, ക്‌ളൗഡ് കംപ്യൂട്ടിംഗ്, മൊബൈല്‍ ഫോണ്‍, ഗൂഗിള്‍ എന്നിവയുടെ സംയോജിത സാങ്കേതിക വിദ്യയിലൂടെ വിവരങ്ങള്‍ നിങ്ങളിലെത്തും. സെറിഡന്‍ഡിപിറ്റി(യാദൃശ്‌ചികമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന) എന്‍ജിന്‍ എന്നാണ് ഇതിനെ ഗൂഗിള്‍ സി ഇ ഒ വിശേഷിപ്പിച്ചത്. ഭാവിയില്‍ ലോകത്താകമാനം ലക്ഷകണക്കിന് ജനങ്ങള്‍ ഈ സാങ്കേതികവിദ്യ സ്വായത്തമാക്കും.
ഇത്തരത്തില്‍ പുതിയ കംപ്യൂട്ടര്‍ സാങ്കേതികവിദ്യകള്‍ മനുഷ്യരെ ഏകാന്തതയില്‍ നിന്ന് മോചിപ്പിക്കും. എപ്പോഴും സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തിക്കൊണ്ടിരിക്കും. അതേസമയം ഇപ്പോള്‍ സാങ്കേതികവിദ്യയും സ്വകാര്യതയും എന്ന വിഷയത്തെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകളാണ് നടക്കുന്നതെന്നും എറിക് സ്‌ക്‌മിഡ്‌ത്ത് പറഞ്ഞു.
ഓര്‍ക്കുട്ടിലെ ബാധ ഒഴിപ്പിച്ചു
ഏറ്റവും ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഓര്‍ക്കുട്ടില്‍ ആക്രമിച്ച വൈറസിനെ നീക്കം ചെയ്‌തതായി ഗൂഗിള്‍ അറിയിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്‌ചയാണ് ഓര്‍ക്കുട്ടില്‍ വൈറസ് ആക്രമണം ഉണ്ടായത്. പോര്‍ച്ചുഗീസില്‍ നല്ല ശനിയാഴ്‌ച എന്നര്‍ത്ഥം വരുന്ന ബോം സബാഡോ എന്ന വാക്കും കുറച്ചു ജാവാ സ്‌ക്രിപ്‌റ്റും ഹാക്കര്‍മാര്‍ ഓര്‍ക്കുട്ടിലേക്ക് കടത്തിവിടുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അമ്പതുലക്ഷത്തോളം ഓര്‍ക്കുട്ട് പ്രൊഫൈലുകള്‍ വൈറസ് ആക്രമിച്ചു.
ഓര്‍ക്കുട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വൈറസ് ആക്രമണമായിരുന്നു ഇത്.
ഞായറാഴ്‌ച ഉച്ചയോടെ തന്നെ വൈറസുകള്‍ പൂര്‍ണമായി നീക്കം ചെയ്‌തു. എന്നാല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഉപയോക്‌താക്കള്‍ ബ്രൗസറുകളിലെ കുക്കീസ് ഡിലീറ്റ് ചെയ്യണമെന്നും കഴിവതും പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ഗൂഗിള്‍ നിര്‍ദ്ദേശിച്ചു. വൈറസ് നീക്കം ചെയ്‌ത ശേഷം അവ ബാധിച്ച പ്രൊഫൈലുകള്‍ ഫോര്‍മാറ്റ് ചെയ്യുന്ന ജോലി തുടരുകയാണെന്നും ഗൂഗിള്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
വൈറസ് എത്തുന്ന പ്രൊഫൈലുകളില്‍ നിന്ന് സുഹൃത്തുക്കളുടെ സ്‌ക്രാപ്‌ബുക്കിലേക്ക് വൈറസ് അയയ്‌ക്കപ്പെടുകയായിരുന്നു. അതിനാലാണ് കൂടുതല്‍ ഉപയോക്‌താക്കളുടെ ഓര്‍ക്കുട്ട് പ്രൊഫൈലുകളില്‍ വൈറസ് എത്തിയത്. ഗൂഗിളിന്റെ ടെക്‌നിക്കല്‍ എന്‍ജിനിയര്‍മാര്‍ ഒരു ദിവസത്തിലധികം നീണ്ട പരിശ്രമത്തിലൂടെയാണ് വൈറസ് ബാധ ഒഴിവാക്കിയത്.
കാത്തിരിപ്പ് അവസാനിക്കുന്നു; ഐപാഡ് ഇന്ത്യയിലേക്ക്
ജനുവരി 28ന് ആപ്പിള്‍ ഐപാഡ് ഇന്ത്യയില്‍ അവതരിപ്പിക്കും. രണ്ടു പ്രത്യേക മോഡലുകളില്‍ ഐപാഡ് ഇന്ത്യയില്‍ ലഭ്യമാകും. ഒരെണ്ണം വൈഫൈ ആയും മറ്റൊന്ന് 3ജി സിംകാര്‍ഡ് വൈഫൈ സൗകര്യങ്ങള്‍ ഉള്ളതുമായിരിക്കും. വൈഫൈ മോഡല്‍ മൂന്നു വിഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. 16ജിബി, 32ജിബി, 64ജിബി എന്നിങ്ങനെ വ്യത്യസ്‌ത വിഭാഗങ്ങളില്‍ ലഭ്യമാകുന്ന വൈഫൈ മോഡലിന് 26000-37000 രൂപയായിരിക്കും വില.
3ജി സിംകാര്‍ഡ് ഉപയോഗിക്കാവുന്ന മോഡലിന് 33000-44000 രൂപയാണ് വില. ബി എസ് എന്‍ എലുമായി ചേര്‍ന്നായിരിക്കും ഐപാഡ് 3ജി സൗകര്യം ലഭ്യമാക്കുക എന്ന് സൂചനയുണ്ട്. ആപ്പിളിന്റെ സ്വന്തം റീട്ടെയിലര്‍ ഷോപ്പ് വഴിയായിരിക്കും ഐപാഡ് ഇന്ത്യയില്‍ വില്‍ക്കുന്നത്.
1024-768 പിക്‌സല്‍ റെസൊല്യൂഷനുള്ള 9.7ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്‌ളേ ആകര്‍ഷണീയമാണ്. ഇതിന്റെ ഓരോ ഇഞ്ചിനും 132 പിക്‌സല്‍ റെല്യൂഷനുണ്ടായിരിക്കും. വെബ് ബ്രൗസിംഗ്, വീഡിയോ പ്‌ളേബാക്ക്, ഫോട്ടോ വ്യൂവിംഗ് തുടങ്ങിയവ കൂടുതല്‍ മനോഹരമായി അനുഭവപ്പെടാന്‍ സഹായിക്കുന്നതാണ് ഈ ഡിസ്‌പ്‌ളേ. ആപ്പിളിന്റെ ഐബുക്ക് അപ്‌ളിക്കേഷന്‍ വഴി ഡൗണ്‍ലോഡ് ചെയ്യുന്ന പുസ്‌തകങ്ങള്‍ അനായാസമായി വായിക്കാനും ഉപയോക്‌താവിന് സാധിക്കും. ഗുഡ്‌റീഡര്‍ അപ്പ് വഴി പിഡിഎഫ്, ഡോക്‌സ് തുടങ്ങി എല്ലാത്തരം ടെക്‌സ്‌റ്റ് ഫയലുകള്‍ ഓപ്പണ്‍ ചെയ്യാനും ഫോട്ടോ കാണാനും ഓഡിയോ-വീഡിയോ ഫയലുകള്‍ റണ്‍ ചെയ്യിക്കാനും കഴിയും.
ഏറ്റവും വിലകുറഞ്ഞ 3ജി മൊബൈലുമായി ലെമണ്
ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ പുതുവിപ്‌ളവം രചിക്കാന്‍ ലെമണ്‍ മൊബൈല്‍ തയ്യാറെടുക്കുന്നു. ഏറ്റവും വിലകുറഞ്ഞ ഇരട്ടസിം-ടച്ച്‌സ്‌ക്രീന്‍ ഹാന്‍ഡ്‌സെറ്റ്(ഐടി 717) പുറത്തിറക്കിയ ലെമണ്‍ ഏറ്റവും വിലകുറഞ്ഞ 3ജി ഹാന്‍ഡ്‌സെറ്റുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. വെറും 3500 രൂപ മാത്രം വിലയുള്ള ഈ ഹാന്‍ഡ്‌സെറ്റ് അടുത്തമാസം മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഡബ്‌ള്യൂ 100 എന്ന് പേരിട്ടിരിക്കുന്ന ഈ 3ജി മൊബൈല്‍ ഫോണിലൂടെ ലൈവ് ടിവി, വീഡിയോ കോളിംഗ് തുടങ്ങിയ 3ജി സൗകര്യങ്ങള്‍ ആസ്വദിക്കാനാകും.
ഇതു കൂടാതെ ഇന്റര്‍നെറ്റ് ബ്രൗസിംഗ്, മള്‍ട്ടിമീഡിയ, ഇരട്ട ക്യാമറ തുടങ്ങിയ സവിശേഷതകളും ഡബ്‌ള്യൂ 100ന് ഉണ്ടായിരിക്കും. ബ്‌ളൂടൂത്ത്, യു എസ് ബി, തുടങ്ങിയ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. ഇത്രയും വിലക്കുറവില്‍ ഇത്രയേറെ സൗകര്യങ്ങള്‍ ലഭ്യമാകുന്ന മറ്റൊരു ഫോണും നിലവില്‍ ഇന്ത്യയില്‍ ഇല്ല. ഈ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കിയ ശേഷം ആന്‍ഡ്രോയിഡ് ഫോണുകള്‍ പുറത്തിറക്കാനും ലെമണ്‍ പദ്ധതിയിടുന്നുണ്ട്. വോഡാഫോണ്‍, എയര്‍ടെല്‍ കമ്പനികളുമായി ചേര്‍ന്നായിരിക്കും ലെമണ്‍ മൊബൈല്‍ 3ജി സൗകര്യം ഉപഭോക്‌താക്കള്‍ക്ക് ലഭ്യമാക്കുക.
സീമയുടെ മകള്‍ക്ക് ഫേസ്ബുക്ക് വരന്‍
നടി സീമയുടെയും സംവിധായകന്‍ ഐ വി ശശിയുടെയും മകള്‍ അനു വിവാഹിതയാകുന്നു. മലയാളിയായ മിലന്‍ നായര്‍ ആണ് വരന്‍. സൌഹൃദകൂട്ടായ്മയായ ഫേസ്ബുക്കില്‍ നിന്നാണ് അനു വരനെ കണ്ടെത്തിയിരിക്കുന്നത്.
INDIAN FOOD
പ്രമേഹം ക്ഷണിച്ചുവരുത്തുന്ന ഇന്ത്യന്‍ ഭക്ഷണശൈലി
പ്രമേഹം എന്ന നിശബ്‌ദകൊലയാളി അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യ. അന്താരാഷ്‌ട്ര ഡയബറ്റിസ് ഫെഡറേഷന്റെ കണക്ക് പ്രകാരം 40.9 മില്യണ്‍ ഇന്ത്യാക്കാര്‍ പ്രമേഹബാധിതരാണ്. ഇപ്പോഴത്തെ പോക്ക് പോയാല്‍ 2030 ആകുന്നതോടെ ഇന്ത്യാക്കാരില്‍ അഞ്ചിലൊന്നു പേരും പ്രമേഹരോഗിയായിരിക്കും. പ്രധാനമായും രണ്ടുതരത്തിലാണ് പ്രമേഹം പിടിപെടുന്നത്.
ഒന്നാമത്തേത് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടായിട്ടുള്ള അനാരോഗ്യകരമായ ശീലങ്ങള്‍ കാരണമുണ്ടാകുന്നത്. രണ്ടാമത്തേത് പാന്‍ക്രിയാസ് ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ ശരീരത്തിന് കഴിയാത്തതുകൊണ്ട് ഉണ്ടാകുന്ന പ്രമേഹം. ഇതുമൂലം ശരിയായ ഉര്‍ജ്ജം ഉല്‍പാദിപ്പിക്കാതിരിക്കുകയും രക്‌തത്തില്‍ ഗ്‌ളൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
അമിതവണ്ണം മൂലം രണ്ടാമത്തെ രീതിയിലുള്ള പ്രമേഹം പിടിപെടാം. ഹൃദ്രോഗം, വൃക്കതകരാര്‍ പോലെയുള്ള മാരകരോഗങ്ങളും പ്രമേഹത്തെ തുടര്‍ന്നുണ്ടാകാന്‍ സാധ്യതയേറെയാണ്. പ്രധാനമായും ഇന്ത്യാക്കാരുടെ ഭക്ഷണരീതി പ്രമേഹത്തെ പെട്ടെന്ന് ക്ഷണിച്ചുവരുത്തുന്നതാണ്. അതേക്കുറിച്ച് ഒന്ന് നോക്കാം.
എന്തുകൊണ്ടാണ് ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്? ഭക്ഷണക്രമത്തില്‍ ഉണ്ടായിരിക്കുന്ന മാറ്റം ഒരു പ്രധാന കാരണമാണ്. പച്ചക്കറികളും ഇലക്കറികളും അടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ ഭക്ഷണം ശരിയായ ആരോഗ്യത്തിന് ഉത്തമമായിരുന്നു. എന്നാല്‍ കാലം മാറിയതോടെ മാംസാഹാരവും, എണ്ണയില്‍ വറുത്ത ഭക്ഷണവും നമ്മുടെ ശീലമായി മാറി. ആഗോളവല്‍ക്കരണത്തിന് ശേഷം നമ്മുടെ സാമ്പത്തികനിലയില്‍ വലിയതോതിലുള്ള വളര്‍ച്ചയുണ്ടായി. ഇതിനനുസരിച്ച് ഭക്ഷണക്രമത്തിലും മാറ്റമുണ്ടായി. പാക്ക് ചെയ്‌ത ഭക്ഷണം ഇന്‍സ്‌റ്റന്റായി വാങ്ങിച്ചു ഉപയോഗിക്കുന്ന ഇന്ത്യാക്കാരന്‍ ഫാസ്‌റ്റ്‌ഫുഡും ഒരു ശീലമാക്കി. ഇന്ന് അണുകുടുംബത്തിലെ അംഗങ്ങള്‍ക്ക് ആഹാരം പാകം ചെയ്‌ത് കഴിക്കാന്‍ സമയമില്ലാതായി. അവര്‍ ഭക്ഷണത്തിനായി ഹോട്ടലുകളിലേക്ക് പോയിത്തുടങ്ങി. ഇവിടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തെക്കുറിച്ച് നടന്ന ഒരു സര്‍വേയില്‍ സാംസ്‌ക്കാരിക സ്വാതന്ത്ര്യവും ഭക്ഷണശീലത്തെ മാറ്റിമറിച്ചതായി പറയുന്നു. 1990കളില്‍ വെറും 40 ശതമാനം പേരാണ് മാംസാഹാരം കഴിച്ചിരുന്നതെങ്കില്‍ ഇന്നത് 64 ശതമാനമായി മാറിയിട്ടുണ്ട്. പോഷകാഹാരത്തിലുള്ള കുറവും പ്രമേഹത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ന് കടകളിലും മറ്റും ലഭിക്കുന്ന ഇന്‍സ്‌റ്റന്റ് പാക്ക്‌ഡ് ഭക്ഷണത്തിലും ഫാസ്‌റ്റ്‌ഫുഡിലും പോഷകമൂല്യം കുറവാണ്. അതുപോലെ ചെറിയപ്രായത്തിലേ ശരീരഭാരം വര്‍ദ്ധിക്കുന്നതും അപകടകരമായ സ്ഥിതിവിശേഷമാണ്. പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നതും അത്ര നല്ലതല്ല.
ആധുനിക ജീവിതശൈലിയും ഭക്ഷണക്രമവും കാരണം പ്രമേഹം, കൊളസ്‌ട്രോള്‍, രക്‌തസമ്മര്‍ദ്ദം, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ നമ്മെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയാണ്. ഇവയെ പ്രതിരോധിക്കാന്‍ എന്താണ് മാര്‍ഗം? ആഹാരത്തില്‍ നിയന്ത്രണം, വ്യായാമം, ശരീരഭാരം വര്‍ദ്ധിക്കാതെ നോക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഇത്തരം ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാം. പ്രത്യേകിച്ചും തുടക്കത്തില്‍ സൂചിപ്പിച്ച രണ്ടാം തരം പ്രമേഹത്തെ. കുട്ടിക്കാലം മുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കണം, അവയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. പാചകത്തിന് വെളിച്ചെണ്ണ പോലെയുള്ള എണ്ണകള്‍ ഒഴിവാക്കണം. മാംസാഹാരത്തിന് പകരം മല്‍സ്യാഹാരം ശീലിക്കുക. പഞ്ചസാരയും അമിതമായി മധുരമുള്ള വിഭവങ്ങളും നിയന്ത്രിക്കുക. തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാനാകും.